ഓരോ അമ്മയും ഏകപക്ഷീയമായി പ്രവഹിക്കുന്ന അളവില്ലാത്ത പ്രേമമാണ് .അത് സാധാരണ പ്രേമമല്ല . പ്രേമവും സ്നേഹവും കൂടിക്കലർന്ന പ്രവാഹമാണ് അമ്മ .
അമ്മക്ക് പുറത്ത്, എല്ലാ പ്രേമവും ഒരു പരസ്പര കൈമാറ്റമാണ്. പ്രേമമെന്ന വികാരം ദ്രാവകങ്ങളെപ്പോലെതന്നെ ഒരേ വിതാനം ( equal level ) പാലിക്കുന്നു . കൊടുക്കുന്ന അത്രയും തിരികെ ലഭിക്കുന്നു.
വീര്യമില്ലാത്തപ്പോൾ പ്രേമത്തിൻറെ രാസഘടനയിൽ (chemical status ) മാറ്റം വരുന്നു.
അപ്പോൾ മനുഷ്യൻ പുതിയ പ്രേമം തേടിപ്പോകുന്നു .
മനുഷ്യരിൽ പ്രേമത്തെ നയിക്കുന്ന വികാരം സ്വാർഥതയാണ് .
ഒരമ്മയുടെ പ്രേമവും അങ്ങേയറ്റം സ്വാർഥപരമാണ്(totally selfish ).
എന്നാലത് ഏകദിശാത്മകമായ ഒരു പ്രവാഹമാണ്( one way flow ).തിരികെ ലഭിച്ചാൽ സന്തോഷം . തിരികെ ലഭിക്കണമെന്ന പ്രതീക്ഷയിലല്ല അമ്മമാർ പ്രേമിക്കുന്നത്.അതിനു കാരണം അതിൽ കലരുന്ന സ്നേഹമാണ്.
അമ്മ യുടെ പ്രേമം കച്ചവടപരമായി (business ) തിരികെ പ്രതീക്ഷിക്കുന്ന
ഒരിടപെടൽ അല്ല. അമ്മ ഏക പക്ഷീയമായ പ്രവാഹമാണ്.
സ്വയം അമ്മയാകാത്ത മക്കൾക്ക് അമ്മയെന്താണ് എന്നറിയാൻ കഴിയില്ല .
കച്ചവടപരമായ പ്രേമം മനുഷ്യൻറെ സ്വാർഥപരമായ മനസ്ഥിതിയുടെ ആവശ്യമാണ് .
സ്വാർഥത വെടിയുമ്പോൾ നാം ഒന്നിനേയും പ്രേമിക്കുന്നില്ല.
മനുഷ്യനിലെ സ്വാർഥത ജീവൻ വെടിഞ്ഞ മൃത ശരീരത്തെയും ശവ കുടീര ത്തേയും പ്രേമിക്കുന്നു.
പ്രേമം ഒരുവൻറെ മനസ്സാക്ഷിയെ അറിയാത്ത മനസ്ഥിതിയാകുന്നു.(psyccho -somatic status ).
മനസ്സാക്ഷിയെ അറിഞ്ഞ മനുഷ്യൻ പ്രേമത്തോട് വിട പറയുന്നു .അവനിൽ നിന്നും പുറത്തു വരുന്ന പ്രേമം സ്നേഹമാകുന്നു. അതിനു മാത്രമേ ശത്രുവിനെയും സ്നേഹിക്കുവാൻ കഴിയൂ .
ഭൂമിയെ ദേവിയും മാതാവുമായിട്ടാണ് ഭാരതീയ തത്വചിന്ത കാണുന്നത്.
പ്രപഞ്ചശക്തിയുടെ പ്രഭവകേന്ദ്രം സ്ത്രൈണഭാവമായിട്ടും പറയുന്നു .
അതിന് കാരണം സ്ത്രീയുടെ അകാരമായ ശക്തിഭാവമാണ് (passivity of power ).
സ്ത്രീ അകാര-അവസ്ഥയിലുള്ള (passive ) കർമ്മശക്തിയാണ്. പുരുഷൻ വൈകാരീകമായ (active ) കർമ്മശക്തിയാണ്.
പുരുഷനിൽ വസിക്കുന്ന സ്വാർഥപരമായ അധികാര മോഹം അവനെ സ്വയം നശിപ്പിക്കുന്നതാണ്.
ജീവിത ചക്രം തിരിക്കുമ്പോൾ സ്ത്രീയും പുരുഷനും ക്രീയാത്മകതയുടെ പരസ്പര പൂരകങ്ങളായ രണ്ടു പോളുകൾ പോലെയാണ് (like positive and negative poles of an electric circuit )
മനുഷ്യജീവിതം സഫലമാക്കുവാൻ വേണ്ടി സ്ത്രീയും പുരുഷനും ജീവിതം വ്യക്തിപരമായും സ്വതന്ത്രമായും പങ്കിടണമെന്നാണ് പ്രപഞ്ച സത്യം അവശ്യ പ്പെടുന്നത്.
പുരുഷൻ നിറവേറ്റുന്ന ഏത് കാര്യവും ഒരു സ്ത്രീക്കും സാധിക്കുന്നതാണ്.
എന്നാൽ മനുഷ്യസംസ്കാരത്തിൻറെ ബുദ്ധിപരമായ പരിണാമത്തോടെ മനുഷ്യൻ പ്രപഞ്ച സത്യത്തോട് വിട പറഞ്ഞു.
പുരുഷൻ സ്ത്രീയെ ഒരുപഭോഗവസ്തുവാക്കി മാറ്റി. അതിന് മതവും രാഷ്ട്രീയവും അവർ കരുവാക്കി.
സ്ത്രീയെ പുരുഷൻറെ നിയന്ത്രണത്തിലായിരിക്കുന്ന സംസ്കാരം ഉണ്ടായി വന്നു .അതോടെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു.
ഒരു നൂറ്റാണ്ട് മുൻപ് വരെ പാശ്ചാത്യ സംസ്കാരത്തിലും സ്ത്രീ അവഗണന അനുഭവിച്ചു കൊണ്ടിരുന്നു. അവിടെയിപ്പോൾ സ്ത്രീകൾക്ക് കൂടുതൽ മാന്യതയുണ്ട്.
സ്ത്രീക്ക് പറ്റുന്ന പലതും പുരുഷന് വിജയിപ്പിക്കുവാൻ കഴിയില്ല. അതിന് കാരണം സ്ത്രീയുടെ മനസ്ഥിതിയും (ego status ) മനസ്സാക്ഷിയും തമ്മിലുള്ള ബന്ധമാണ്(Balance ).
മനസ്ഥിതിയും (ego status ) മനസ്സാക്ഷിയും (God ) തമ്മിലുള്ള ബന്ധമാണ് മനുഷ്യനിൽ ജാഗ്രതയെ ( ബോധം ) ഉണർത്തുന്നത്.
സ്വാഭാവീകമായി സ്ത്രീയിലെ മനസ്ഥിതി കൂടുതലും മനസ്സാക്ഷിയോടൊത്ത് തന്നെയാണ് പോകുന്നത്.
പുരുഷന്മാരുടെ മനസ്ഥിതി (emotional intelligence ) പലപ്പോഴും മനസ്സാക്ഷിയോടൊത്ത് പോകുന്നില്ല.
അതി ൻറെ ഫലമായി വ്യക്തിയിൽ ആത്മവിശ്വാസം കുറയുന്നു . ആത്മവിശ്വാസമില്ലാത്ത മനുഷ്യൻറെ മനസ്ഥിതി സമനില തെറ്റിയ അവസ്ഥയിലാണ് വർത്തിക്കുന്നത്. എങ്കിലും മതത്തിലും രാഷ്ട്രീയ ത്തിലും അവരെ നായകന്മാരായി ജനം ആഘോഷിക്കുന്നു.
വ്യക്തിയുടെ വിദ്യാഭ്യാസ, സാമൂഹ്യ,കുടുംബ പശ്ചാത്തലങ്ങൾ മനുഷ്യരിലെ മനസ്ഥിതിയെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. പാശ്ചാത്യനിലും പൗരസ്ത്യനിലും ഈ മനസ്ഥിതി വ്യത്യാസം പ്രകടമാണ് .
അങ്ങനെ സ്ത്രീയും സ്ത്രീത്വം വിട്ട് പുരുഷത്വ മനസ്ഥിതി സ്വീകരിക്കുന്നു. സ്ത്രീകളും പുരുഷനെപ്പോലെ മനസ്സാക്ഷിയെ മറന്ന് കുറ്റകൃത്യങ്ങളിലേക്കും പ്രവേശിക്കുന്നു.
എന്നിരുന്നാലും മാതൃത്വമെന്ന ഗുണം സ്ത്രീയിൽ ഒരിക്കലും മാറാതെ തന്നെ നില നിൽക്കുന്നു. ഒരമ്മയും സ്വന്തം മക്കൾ കുറ്റവാളികളായി കാണുവാൻ ആഗ്രഹിക്കുന്നില്ല .
ലോകം മുഴുവനും അമ്മമാർ ദുഖത്തിൻറെ പര്യായമാണ്. ഓരോ കുറ്റവാളി പിടിയിലാകുമ്പോഴും ഒരമ്മയുടെ ഹൃദയം പിടയുന്നു.
ഓരോ മനുഷ്യനും സ്വന്തം അമ്മയുടെ വേദനയെ മനസ്സിൽ സൂക്ഷിക്കുകയാണെങ്കിൽ അവർക്ക് ഒരു വിധത്തിലും കുറ്റവാളികൾ ആകാൻ കഴിയില്ല.
എന്നാൽ ഒരമ്മക്കല്ലാതെ മറ്റൊരമ്മയുടെ ദുഃഖം തിരിച്ചറിയുവാൻ കഴിയില്ല. എന്നാലും ഓരോ അമ്മയുടെയും ദുഃഖം സ്വകാര്യമാണ്.
ഏതെങ്കിലുമൊരു കുറ്റവാളിയെ ശിക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ അമ്മയാണതിൽ അധീവമായി ദുഖിക്കുന്നത്.
എല്ലാ ദുഖവും മനുഷ്യന് നരഗ -അവസ്ഥയാണ്.
നരഗം വ്യക്തിപരമാണ്. നരഗത്തിൽ നിന്നും പുറത്തു കടക്കേണ്ട ചുമതലയും വ്യക്തിപരമാണ്.
ഇവിടെയാണ് ഓരോ അമ്മയും ഉണരേണ്ടത്.
ജാഗ്രതയിലേക്കാണ് ഓരോ അമ്മയും ഉണരേണ്ടത്.
ഓരോ അമ്മയും സ്വന്തം മക്കൾക്ക് നൽകുന്ന അമിതമായ പ്രേമം സ്വാർഥ പരമാണ്. അതിൽ നിന്നും മക്കൾ പഠിക്കുന്നതും സ്വാർഥതയാണ്.
ഓരോ മനുഷ്യനും ഒരു കുറ്റവാളിയോ, അഴിമതിക്കാരനോ ആകുന്നത് സ്വാർഥ തകൊണ്ട് മാത്രമാണ്.
ഓരോ മനുഷ്യനും മുലപ്പാലിനോട് കൂടി കുടിക്കുന്നത്
അതിലടങ്ങിയിരിക്കുന്ന അമ്മയുടെ സ്വാർഥമായ പ്രേമം കൂടിയാണ്.
ഏതൊരമ്മയും ദേവീ ഭാവത്തിലേക്ക് പ്രവേശിച്ച് സ്വന്തം മനസ്ഥിതിയെ പ്രേമത്തിൽ നിന്നും സ്നേഹത്തിലേക്ക് കൊണ്ട് വരണം.
മക്കളെ സ്നേഹം പഠി പ്പിച്ചാൽ അവർ കുറ്റവാളികളാകുന്നത് കാണാതെ ഓരോ അമ്മക്കും സമാധാനത്തോടെ ജീവിക്കുവാൻ സാധിക്കും.
സ്നേഹം എന്താണ് എന്നറിയാത്ത അമ്മമാർ മക്കളെ അമിതമായി പ്രേമിക്കുന്നു.
മാതാ പിതാക്കൾക്ക് മക്കളോടുള്ള പ്രേമം പ്രണയം പോലെ തീഷ്ണമാകുമ്പോൾ പുരുഷനിലും സ്ത്രീയിലും യുവത്വം വഴി തെറ്റുന്നു.
ഒരു കുറ്റവാളിയും സ്വയം സൃഷ്ടിക്കപ്പെടുന്നില്ല.
ആ വ്യക്തി വളരുന്ന സമൂഹവും വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷണവുമാണ് മനുഷ്യരിൽ കുറ്റവാളിയെ സൃഷ്ടിക്കുന്നത്.
ജാഗ്രതയില്ലാത്ത ജനസമൂഹം അഴിമതിയിലും വർഗീയതയിലും സന്തോഷിക്കുന്നു .
അവിടെ ജനം സ്വാർഥമായ പ്രേമം കൊണ്ട് ജീവിതത്തിൽ സ്വയം മറന്ന് നൃത്തം വക്കുന്നു.
അതിൻറെ ചുക്കാൻ പിടിക്കുന്നത് മതവും രാഷ്ട്രീയവും നയിക്കുന്നവരാണ് . അവർ തന്നെയാണ് സമൂഹത്തിൻറെ മാതാപിതാക്കൾ.
ചരിഞ്ഞു നടക്കുന്ന ഞണ്ടിൻറെ കുഞ്ഞുങ്ങൾക്ക് നേരെ നടക്കുവാൻ എങ്ങനെ സാധിക്കും ?
നിസ്സഹായരായ അമ്മമാർ എന്നും ദുഖിക്കുന്നു .
ജാഗ്രതയുള്ളവർ മാത്രം മക്കളിൽ സ്നേഹം വളർത്തി ആനന്ദിക്കുന്നു.
