7/31/2013

ആത്മബന്ധം





അർഥം  അറിയാതെ  സാധാരണ  നാം ഉപയോഗിക്കുന്ന വാക്കുകളാണ്   ആത്മബന്ധം, ഹൃദയ പൂർവ്വം , സ്നേഹത്തോടെ  എന്നൊക്കെ.

ഭൗതീകനായ മനുഷ്യൻ  ഇതെല്ലം  എന്തോ മഹത്തരമായ  കാര്യങ്ങളായിട്ടാണ്  പറയുന്നത് .

 ഭാഷയുടെ  നന്മയൊഴിച്ചാൽ  പറയുന്നതിൻറെ ആഴവും അർഥവും ഗ്രഹിച്ചു കൊണ്ടല്ല   സാധാരണ മനുഷ്യൻ  ഈ പദങ്ങൾ ഉപയോഗിക്കുന്നത്.

ആത്മബന്ധം  ഒരു വ്യക്തിയിൽ തന്നെ ജീവാത്മാവ്  പരമാത്മാവിനെ  അറിയുന്നതാണ്.

സ്വാർഥത (അഹംബുദ്ധിയായ ഞാൻ )  പൂർണമായി  വെടിയാതെ ഒരു മനുഷ്യന്‌  പരമാത്മാവുമായി  ബന്ധം സ്ഥാപിക്കുക  സാധ്യമല്ല . ഒന്ന് മാറുമ്പോൾ നാം മറ്റൊന്നായി തീരുകയാണ് ചെയ്യുന്നത്.

ഇതിനെയാണ്  ശ്രീ യേശു ആത്മാവിൽ പുനർജനനം  എന്ന് വിശേഷിപ്പിച്ചത്‌...

 ആത്മബന്ധം സ്വയം സാധിച്ച വ്യക്തി (ഗുരു )  മറ്റൊരു   വ്യക്തിയുമായി ബന്ധപ്പെടുമ്പോൾ   അവരുടെബുദ്ധിയുമായിട്ടല്ല   ബന്ധപ്പെടുന്നത് .

അതിന്  കാരണം ബുദ്ധി ലിനവും ബോധം  രിശുദ്ധവുമാണ് എന്നതാണ്.
ആത്മാവിൽ പുനർ ജനിച്ചവർ  സംസാരിക്കുന്നത് ബുദ്ധിയിൽ നിന്നല്ല  മറിച്ച് ബോധത്തിൽ നിന്നാണ്.

അഹംബുദ്ധി (ego)  ബോധത്തിൻറെ നിഴലാണ്‌.

സാധാരണ മനുഷ്യന് ആത്മബന്ധം,ഹൃദയപൂർവ്വം, സസ്നേഹം തുടങ്ങിയ  പ്രയോഗങ്ങൾ വെറും  കളിവാക്കുകളാണ്.

ഒരു യോഗി ഒന്നും പറയാതെ തന്നെ  ഇതെല്ലാം അവനിൽ നിന്നും  പുറത്തു വരുന്നു.





7/28/2013

സത്യവും മനുഷ്യനും





സത്യവും മനുഷ്യനും  രാവും പകലും  പോലെ പരസ്പര വിരുദ്ധമാകുന്നു .
(Human being and supreme Being are contradictory entities of  osologic)

"കർത്താവായ യേശുവേ , ദൈവ പുത്രനായ നീ  മനുഷ്യാവതാരം ചെയ്ത് ക്രൂശിൽ മരിച്ചത്  എൻറെ പാപങ്ങളുടെ മോചനത്തിന് വേണ്ടിയാണെന്ന്  ഞാൻ വിശ്വസിക്കുകയും  നിൻറെ പാപപരിഹാര  മരണത്തെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു .

നിന്നെ   ഞാൻ എൻറെ കർത്താവും രക്ഷിതാവുമായി   സ്വീകരിച്ചു  നിത്യവും ഏറ്റുപറയുന്നു.

ഇനിയുള്ള എൻറെ ജീവിതം നിനക്ക് വേണ്ടിയുള്ളതായിരിക്കുമെന്ന് ഞാൻ വീണ്ടും വീണ്ടും പ്രതിജ്ഞ ചെയ്യുന്നു.

നീ  എൻറെ ജീവിതത്തെ  നിയന്ത്രിക്കുകയും  നിനക്ക്  വേണ്ടി  മാത്രം ജീവിപ്പാൻ  എന്നെ പ്രപ്തനാക്കുകയും ചെയ്യേണമേ .

കർത്താവേ സ്തോത്രം സ്തോത്രം.

നിനക്ക് വേണ്ടി  എൻറെ മരണം  വരെ  കഷ്ടം അനുഭവിക്കുവാൻ ഞാൻ  സന്നദ്ധനാണ് .

അതിനു ശേഷം എനിക്ക്  വിശ്രമിക്കുവാൻ   സ്വർഗത്തിൻറെ വാതിൽ നീ എനിക്കും എൻറെ ബന്ധുക്കൾക്കും  തുറന്ന് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ജീവിതത്തിൽ  മാന്യതയോടെ  മനുഷ്യരുമായി  ഇടപെടുന്നതിൽ   ഞാൻ വിശ്വസിക്കുന്നില്ല . എൻറെ വിശ്വാസം  നിന്നിലാണ് .

 മാന്യതയും എൻറെ സ്വാർഥതയും  ഒരുമിച്ച് കൊണ്ട് പോകാൻ ഞാൻ  പ്രപ്തനല്ല.

അതുകൊണ്ടാണ് ഞാൻ  അഴിമതിക്കാരനും  പാപിയുമായി തുടരുന്നത് .

 ഞാൻ മാന്യതയെ ഉപേക്ഷിക്കുന്നതിൻറെ  ഭലമായി  എൻറെ  ജീവിതത്തിലും  വ്യക്തിത്വ ത്തിലും വരുന്ന  കുറവുകൾ ദയവായി  നീ ഏറ്റെടുക്കുക.

 മാത്രവുമല്ല  ഞാൻ ബലഹീനനും ജന്മനാ പാപിയുമാണ് എന്ന്  വിശ്വസി ക്കുവാൻ  എന്നെ  മതം  പഠിപ്പിച്ചിരിക്കുന്നു.

അതെൻറെ കുഴപ്പമല്ലെന്ന് നീ അറിയുന്നുണ്ടല്ലോ .

  എന്നെ സൃഷ്ടിച്ചതിൻറെ കുഴപ്പവും    ഞാനല്ലെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു .

 ഞാനെങ്ങനെ  മാന്യനാവണം ?. എൻറെ ചിന്തകളെ  നന്മയിലേക്കും  മാന്യതയിലേക്കും കൊണ്ട് വരാൻ എനിക്ക് കഴിയുന്നില്ല .

എൻറെ സ്വാർഥതയിൽ  ഞാൻ എന്നെയും  എൻറെ സ്വന്തക്കാരെയും മാത്രമേ കാണുന്നുള്ളൂ .

 എനിക്ക്  പുറത്ത് നടക്കുന്ന  കാര്യങ്ങൾ ഒന്നും വ്യക്തമായി കാണുവാൻ എനിക്ക് കഴിയുന്നില്ല . അവ എന്നെ ഒട്ടും ദുഖിപ്പിക്കുന്നില്ല. എന്നാൽ ചിലപ്പോൾ   അവ  പലതും  എന്നെ സന്തോഷി പ്പിക്കുന്നുണ്ട് .

എന്നാലും  എൻറെ ദുഃഖത്തിൽ  കിടന്ന് ഞാൻ സ്വയം  വളരെ വിഷമിക്കുകയാണ്.

എൻറെ അപേക്ഷയുടെ  പ്രതിഫലം നീ എൻറെ ബന്ധുക്കൾക്ക്‌കൂടി   കൊടുക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു .

എൻറെ കർത്താവേ  നീ മാത്രമാണ്  എൻറെ രക്ഷകൻ.  നീ  എന്നെ
ഉപേക്ഷിക്കരുത്.

 എൻറെ അയൽക്കാരനെ രക്ഷിക്കുന്നതിന് മുൻപേ  നീ എന്നെത്തന്നെ   രക്ഷിക്കുവാൻ  കൃപയുണ്ടാകണം.

പിന്നെ എൻറെ ബന്ധുക്കളേയും കൂടി  ദയവായി  നീ കണക്കിലെടുക്കണമേ  .

അപേക്ഷിക്കുന്നവരെ  ഉപേക്ഷിക്കുന്നവനല്ല  നീ  എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് കർത്താവേ !

ബുദ്ധിയുണ്ടെങ്കിൽ  ഏത് മണ്ടനും   ഒരുത്തരവാതിത്വവുമില്ലാതെ  തന്നെ  രാഷ്ട്രീയക്കാരൻ അസ്സംബ്ലിയിൽ  ഇരിക്കുന്നത് പോലെ   സ്വർഗ്ഗത്തിലും   പ്രവേശിക്കാമെന്നു  ഞാൻ വിശ്വസിക്കുന്നു .

ഞാൻ  സ്വയം ചിന്തിക്കാതിരിക്കുന്നതും     എൻറെ പ്രവർത്തിയുടെ ഉത്തരവതിത്വവും    നിന്നെ ഏൽപ്പിക്കുകയും  ചെയ്യാവുന്നത്‌ ഒരു   എളുപ്പ മാർഗ്ഗമായത്കൊണ്ടാണ്     ഞാൻ  നിന്നിൽ  പൂർണ്ണമായി വിശ്വസിക്കുന്നത് .

"നിൻറെ വിശ്വാസം  നിന്നെ  രക്ഷിക്കും" എന്ന് ബുദ്ധിമാന്മാർ വെറുതെ പറയുന്നതല്ല  എന്നും  ഞാൻ വിശ്വസിക്കുന്നു .

സത് പ്രവർത്തികളല്ല  എൻറെ പ്രാർഥനയാണ്   എന്നെ   സ്വർഗ്ഗത്തിൽ എത്തിക്കുന്നത്   എന്ന് എത്ര കാലമായി  ഞാനും  എൻറെ മുൻതലമുറക്കാരും    വിശ്വസിക്കുന്നു .

ഒരു ദിവസത്തെ  പത്രം വായിച്ചാലും  ഇത് ശരിയാണെന്ന്  ദൈവത്തിൻറെ സ്വന്തം  നാടായ കേരളത്തിലും   എനിക്ക് ബോധ്യപ്പെടുന്നുണ്ട്  .

മരണശേഷം ലഭിക്കാൻ പോകുന്ന  സ്വർഗ്ഗമാണ്‌  എൻറെ ജീവിത്തിലെ മഹത്തായ   പ്രതീക്ഷ .

 ജീവിതം എനിക്ക്  ശരിപ്പെടുത്തുവാൻ  കഴിയുന്നില്ല .  സ്വപ്നത്തിലെ സ്വർഗ്ഗമാണ് എനിക്ക് മഹത്തരം .

മരണ ശേഷമായിരിക്കും  ഞാൻ  യഥാർഥത്തിൽ   ജീവിക്കുവാൻ  തുടങ്ങുന്നത്   എന്നാണ്  എൻറെ വിശ്വാസം .

അതുകൊണ്ട്  ഞാൻ  രാഷ്ട്രീയക്കാരനായാലും   അധ്യാപകനായാലും എനിക്ക്  സാമൂഹ്യമായ  ഉത്തരവാദിത്വം വേണ്ട .

ഞാൻ  ഒരു  വെറും  തൊഴിലാളിയായാലും   എനിക്ക്  ഉത്തരവാദിത്വം വേണ്ട .

ഉത്തരവാതിത്വം  എന്ന ചിന്ത തന്നെ   എനിക്ക് ഭയമാണ്  .

 ത്യം അപകടമാണ്‌,  സത്യസന്ധതയും    മനുഷ്യരെ വിശ്വസിക്കുന്നതും  അപകടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .

കർത്താവെ  എനിക്ക് നിന്നെ മാത്രമാണ്  വിശ്വാസം .

മനുഷ്യരെ വിശ്വസിക്കുവാൻ ഞാൻ ഭയപ്പെടുന്നു .

 എൻറെ  മക്കളെയും  ഞാൻ  അത് തന്നെയാണ്  പഠിപ്പിക്കുന്നത് .

സത്യം  എന്താണ്   എന്ന്  അന്വേഷിക്കുവാൻ പോലും  ഞാൻ  എൻറെ  മക്കളെ  പഠിപ്പിക്കുകയില്ല.

 പാപം ചെയ്യുന്നതിലും വലിയ  തിന്മയാണ്  സത്യം  അന്വേഷിക്കുന്നത്  എന്ന് തന്നെയാണ് എൻറെ വിശ്വാസം .

 എൻറെ  മതവിശ്വാസം  മാത്രമാണ്  ശരിയായത്‌ എന്ന് ഞാൻ വിശ്വസിക്കുന്നത്.

 അതാണ് ഞാൻ എൻറെ   മക്കൾക്ക്‌ നൽകേണ്ടത്  എൻറെ മഹത്തായ ഉത്തര വാതിത്വമായി  ഞാൻ വിശ്വസിക്കുന്നു  .

 "വിശ്വാസം അതല്ലേ എല്ലാം" എന്നും ഞാൻ വിശ്വസിക്കുന്നു .

സ്വയം ചിന്തിക്കാൻ എൻറെ  മക്കളോട്  ഞാൻ  ഒരിക്കലും  പറയില്ല .

ആരെയും വിശ്വസിക്കരുത് എന്ന് ദിവസവും ഞാൻ അവരെ ഓർമ്മിപ്പിക്കുന്നുണ്ട് .

മറ്റുള്ളവർക്ക്  ഉപകാരത്തിന് നിന്നാൽ  ഇന്നത്തെ കാലത്ത് അപകടമാണ് എന്നാണ് ഞാൻ മക്കളെ പഠിപ്പിക്കുന്നത്.

അല്ലെങ്കിലും  കർത്താവേ  നീ   പണ്ട്  പറഞ്ഞത് പോലെ   എനിക്ക് ജീവിക്കുവാൻ കഴിയില്ല .

എൻറെസ്വാർഥത  എന്നെ അതിന് അനുവതി ക്കുന്നില്ല.

എല്ലാ പാപങ്ങളും  പൊറുക്കുന്ന നീ ഇതും കൂടി  പൊറുക്കുമെന്നു ഞാൻ വിശ്വസിക്കുന്നുണ്ട് .

ഞാൻ  പാപിയും നിസ്സഹായനുമായ  സ്വാർഥൻ

നീയോ   വലിയവനും എൻറെ  കർത്താവുമായ പാർഥൻ.

നിനക്ക്  സ്വീകരിക്കുവാൻ  പറ്റാത്ത   ഒരേ ഒരു  കാര്യം  എൻറെ സ്വാർഥതയാണ്  എന്നെനിക്ക്‌ അറിയാം .

പക്ഷെ  അതിനു വേണ്ടി മാത്രമാണ് ഞാൻ നിന്നെ ഭയപ്പെടുന്നതും  ആരാധി ക്കുന്നതും .

ദയവായി  എൻറെ സ്വാർഥതയും  അതിൻറെ ദുഖവും  നീ  എന്നിൽ നിന്നും  മാറ്റരുതേ .

കർത്താവേ സ്തോത്രം !











7/27/2013

അമേരിക്കയും ആത്മീയതയും




 നന്മകളുടെ അഭാവമാണ്   മനുഷ്യനിൽ  ആത്മീയ  പാപ്പരത്തം  പ്രകടമാക്കുന്നത്.

വ്യക്തികളിലെ   കപടതയാണ് സമൂഹ്യമായ  തിന്മകളുടെ  ഉറവിടം. വ്യക്തിയും സമൂഹവും  പരസ്പരം  ഇടപെട്ട് ക്രീയത്മകമാകുന്നതാണ്  ഭൗതീകജീവിതം .

നന്മയിലൂന്നിയ  ഭൗതീകതയുടെ അടിസ്ഥാനം ആത്മീയതയാണ്.(സത്യം ). വ്യക്തിയെ സത്യത്തിൽ  ചരിക്കുവാൻ  പ്രേരിപ്പിക്കേണ്ടത്  സമൂഹമാണ്‌.

സമൂഹം നില നിൽക്കുന്നത് നാനാവിധമായ  പ്രസ്ഥാനങ്ങളിലാണ്‌ ( institutions). ഈ പ്രസ്ഥാനങ്ങളെ നയിക്കുന്നത്  വ്യക്തികളാണ്.

ആത്മീയതയുടെ  പ്രഭവ കേന്ദ്രം എന്നും  വ്യക്തി തന്നെയാണ് . പക്ഷെ അത് പ്രതി ഫലിക്കുന്നത് സമൂഹത്തിലാണ്.

മതപരമായ ഒരു സമൂഹം  ആദ്യം  നിർമ്മിക്കുന്നത് പള്ളിയും അമ്പലവുമാണ് .
ആത്മീയമാ യ  സമൂഹം  ചിന്തിക്കുന്നത് മറിച്ചാണ് .

ആത്മീയമായ ചിന്ത  മനുഷ്യനിൽ  ബോധം (ജാഗ്രത ) ഉണർത്തുന്നതാണ്.
സ്വബോധമുള്ള  മനുഷ്യരാണ്   സാമൂഹ്യ നന്മയെക്കുറിച്ച്‌  ചിന്തിക്കുന്നതും  സാമൂഹ്യ -പ്രതിബദ്ധമായി  പ്രവർത്തിക്കുന്നതും .

മഹാത്മാഗാന്ധി , എബ്രഹാം ലിങ്കൻ ,മാർട്ടിൻ ലൂതർ ,നെല്സണ്‍ മണ്ടേല  തുടങ്ങി  അനേകം  ചരിത്ര പുരുഷന്മാർ  സ്വബോധം  ലഭിച്ച  ആത്മീയ  വ്യക്തിത്വങ്ങളായിരുന്നു.

ദാരിദ്ര്യവും  അനാചാരങ്ങളും  ഒരു  സമൂഹത്തിൻറെ  തെറ്റായ  ചിന്തയുടെ  ഫലമാണ്‌ . അമ്പലങ്ങളും പള്ളികളും  തത്വശാസ്ത്രങ്ങളും (ism )  അതിന് പരിഹാരമല്ല .

തുറന്ന  സത്യ -ചിന്തയും ആത്മാർഥമായ  പരിശ്രമവുമാണ് ദാരിദ്ര്യ നിർമ്മാർജനത്തിനും  അജ്ഞതക്കും   പരിഹാരം .

പാശ്ചാത്യനും  പൗരസ്ത്യനും  തമ്മിലുള്ള വ്യത്യാസം ഇതാണ്.

ഉത്പാതനക്ഷമതയും  സാങ്കേതീക ഉന്നതിയും  (innovation)  ഉയർന്നു നിൽക്കുന്ന ഒന്നാമത്തെ  രാജ്യം  സ്വിറ്റ്സർലൻഡ്  ആണ്.

സഞ്ചാരികളുടെ  സ്വർഗ്ഗം സഞ്ചരിക്കാത്തവരുടെയും സ്വർഗ്ഗമാണ്. അതിനു കാരണം  ഇവിടുത്തെ സാമൂഹ്യ ജീവിതത്തിൻറെ ആത്മീയ  അടിത്തറയാണ് .

വേദകാലഘട്ടങ്ങളിലെ   സാമൂഹ്യ ഭദ്രത  ഇന്ന്  അൽപമെങ്കിലും എവിടെയെങ്കിലും  നിലവിലുണ്ടെങ്കിൽ  അത്  സ്വിറ്റ്സർലണ്ടിലായിരിക്കും.

ജനകീയ ജനാധി പത്യം (direct Democracy) ഇത്രയും  കാര്യക്ഷമമായി ലോകത്ത്  ഒരിടത്തും പ്രവർത്തിക്കുന്നില്ല.

ഏറ്റവും പാവപ്പെട്ടവനും  മാന്യമായ   ആരോഗ്യവും ഭക്ഷണവും  ഉറപ്പു നൽകുന്ന ഒന്നാമത്തെ  രാജ്യവും സ്വിറ്റ്സർലണ്ടാണ്. എന്നാൽ  ഇതൊരു  സോഷ്യലിസ്റ്റ്‌ രാജ്യമല്ല .

അതാണ് സ്വിറ്റ്സർലണ്ടിനെ ലോകത്ത് ഏറ്റവും മികച്ച  രാഷ്ട്രീയ സാമൂഹ്യ വ്യവസ്തയാക്കുന്നത്.

ആത്മീയ-നന്മ  പ്രകടമാകുന്നത്  മനുഷ്യൻറെ ജീവിതത്തിലാണ് .

സമൂഹം പരസ്പരം  ഇടപെടുന്നതിൽ  നിന്നും  ഉണ്ടാകുന്ന  വിശ്വാസത്തിൻറെയും   സ്നേഹത്തി ൻറെയും   ശാന്തിയുടേയും ഊർജമാണ്  ആത്മീയത .

ആത്മീയ ഊർജം  നില നിൽക്കുന്ന സമൂഹങ്ങളിൽ  മുൻനിരയിലുള്ള രാജ്യമാണ്  അമേരിക്കയും .

അതിന് കാരണം  അമേരിക്കയുടെ   സാമൂഹ്യ അടിത്തറ  (constitution)  വ്യക്തിയുടെ  വികസനത്തിനും  സ്വതന്ത്ര  ചിന്തക്കും  പ്രാധാന്യം നൽകുന്നതാണ് എന്നതാണ്.

വ്യക്തിയുടെ സ്വതന്ത്രമായ   മനസ്ഥിതിയെ  (ego) നന്മയിലെത്തിക്കുന്ന ഭൗതീകതയാണ്   മനുഷ്യരിൽ  ആത്മീയ ഊർജത്തെ( motivation)  ഉണർത്തുന്നത് .

വ്യക്തി ജീവിതത്തെ സ്വയം ചിട്ടപ്പെടുത്തുന്നതിൽ രാഷ്ട്രീയപരവും  മതപരവുമായ  സാമൂഹ്യ ഇടപെടലുകൾ കുറഞ്ഞിരിക്കുമ്പോൾ  വ്യക്തി   സ്വന്ത  ഇഷ്ടങ്ങളുടെ  പരിണാമം   വഴി  ജീവിതത്തിൽ  ശാന്തിയും നന്മയും  സ്വയം കണ്ടെത്തുകയാണ്  ജീവിത്തിൻറെ  മഹത്വം .

സ്വതന്ത്രമായ   പരിണാമത്തിന് മാത്രമേ  വ്യക്തിയിൽ   ആനന്ദവും  ശാന്തിയും  കഴിയൂ.

തുറന്ന ചിന്തയിൽ നിന്നുമാണ് വ്യക്തിയുടെ  പരിണാമം  സാധ്യമാകുന്നത്.

ആനന്ദവും ശാന്തിയുമില്ലാത്ത വ്യക്തി ജീവിതത്തെ  സ്വയം പിക്കുന്ന സമൂഹം  ആത്മീയതയിൽ  നിന്നും വളരെ  അകലെയാണ്.

ജീവിത്തിൻറെ മഹത്വം തിരിച്ചറിയാൻ വ്യക്തിയെ  സഹായിക്കുന്ന സാമൂഹ്യ വ്യവസ്ഥയാണ് നന്മയുടെ അടിത്തറ.

വ്യക്തിയെ നന്മയിലേക്ക് നയിക്കുകയാണ്  സാമൂഹ്യ വ്യവസ്ഥയുടെ (politics) ലക്‌ഷ്യം.

സാമൂഹ്യ വ്യവസ്ഥ സ്വാർഥപരമാകുമ്പോൾ  അവിടെ സത്യവും പരസ്പര വിശ്വാസവും നശിക്കുന്നു.
അവിടെ മതങ്ങളും  ദുരാചാരങ്ങളും  അക്രമങ്ങളും ശക്തി പ്രാപിക്കുന്നു .

നിത്യ ജിവിതം  ഒരു ശാപമായി മാറുന്ന സമൂഹം ഒരിക്കലും മനുഷ്യ ജീവൻറെ മഹത്വം തിരിച്ചറിയുന്നില്ല.

ഗൂഗിൾ ,മൈക്രോ സോഫ്റ്റ്‌ , ഫേസ് ബുക്ക്‌ ,ട്വിട്ടർ  ,വൈറ്റ് ഹൗസ് - തുടങ്ങി  ആത്മീയ ഊർജം പ്രസരിക്കുന്ന  അനേകം  സ്ഥാപനങ്ങളാണ്  അമേരിക്കൻ  സമൂഹത്തിന്  ആത്മീയ ശക്തി നൽകുന്നത്.

ഒരു  വ്യക്തിയുടെ  സ്വഭാവീകമായ അർഹതയെ  (merit)  പരിപോഷിപ്പിക്കുന്ന  തുറന്ന (transparent, impartial) സാമൂഹ്യവ്യവസ്ഥയാണ്‌ ഒരു രാജ്യത്തിൻറെ  ഭൗതീക നിലവാരം  ഉയർത്തുന്നത്.

പൗരന് വളരുവാൻ  തുല്യ  അവസരം ഒരുക്കുന്ന  സമൂഹം  കൂടുതൽ   സത്യപരമായിരിക്കുന്നു (spiritual).

ത്യമാണ് മനുഷ്യനിൽ  ശാന്തി വരുത്തുന്നത്. മനുഷ്യനെ സത്യത്തിലേക്കും ശാന്തിയിലേക്കും നയിക്കുന്നതെന്തും നന്മയാണ്.

 നന്മയുടെ  നശാസ്ത്രമാണ് ആത്മീയത.

ഇത് ഭ്രാന്തമായ പ്രസ്താവനയാണ് എന്ന് വായനക്കാരായ നിങ്ങളിൽ പലരും പറയും. അത് നിങ്ങളുടെ കുഴപ്പമല്ല.

  ആത്മീയത  എന്താണെന്ന്  ബുദ്ധിയുടെ  അടിമയായ  മനുഷ്യന് അറിയില്ല.

 മാതാപിതാക്കൾ  മക്കളിൽ  അടിച്ചേൽപ്പിക്കുന്ന  മത വിശ്വാസമാണ്  ആത്മീയത എന്നാണ്  ശാസ്ത്ര ലോകം കൈ കാര്യം ചെയ്യുന്ന  ബുദ്ധിമാനും  കരുതുന്നത്.

മനുഷ്യൻറെ ബുദ്ധിപരമായ   പരിമിതിയാണ്തം.

സത്യം  അതിനുപരിയാണ്‌ .സത്യം അന്വേഷിക്കാതെ ഒരു മനുഷ്യനും ശാന്തി ലഭിക്കുന്നില്ല.

സത്യം കണ്ടെത്തുന്നവൻ ശാന്തിയിലെതത്തുന്നു. ശാന്തിയാണ്  മനുഷ്യനിൽ  നന്മകളുടെ  റവിടം .

 വ്യത്യസ്ഥമായ  ആചാരങ്ങളുടെ  ചോദ്യം  ചെയ്യപ്പെടാത്ത   മുൻവിധിയാണ് വിശ്വാസങ്ങൾ   അഥവാ  മതങ്ങൾ .

മനുഷ്യൻറെ  ക്രീയാത്മകമായ  പരിമിതിയാണ് ആത്മീയ  ഊർജത്തിൻറെ പ്രകടനം സാധ്യമാക്കുന്നത്.

ഹിമാലയ ഗുഹകളിൽ  തപസ്സിരിക്കുന്ന താപസ്സൻ  ജീവിതം തന്നെ പരിത്യജിച്ചവനാണ്.
എന്തെങ്കിലും പരിത്യജിച്ചത് കൊണ്ട് നാമതിൻറെ മഹത്വം   എങ്ങനെയാണ് അറിയുക ?
ജിവിതം  മഹത്തായ ഒരവസരമാണ്. ആ മഹത്വം  തിരിച്ചറിഞ്ഞ് ജീവിക്കാത്തവൻ ആത്മീയനല്ല ,ഭൗതീകനുമല്ല.

 സത്യത്തിന് നേരെ കണ്ണടക്കുന്നുതല്ല നുഷ്യൻറെ ഹത്വം.

മനുഷ്യരിൽ  നന്മയുടെ   പ്രകടനമാണ് ആത്മീയത. നന്മകളുടെ അടിസ്ഥാനം  ത്യമാണ്.

സത്യമില്ലാത്ത ഏത് സമൂഹവും സ്വയം നശിക്കുന്നു .

മതങ്ങൾക്ക് മനുഷ്യരെ തിന്മയിലേക്ക് കൊണ്ട് പോകുവാൻ കഴിയും. മതം നയിക്കുന്ന  ഒരു  രാജ്യവും  ഇതുവരെയും  നന്നായിട്ടില്ല .

 ഈജിപ്തും  സിറിയയും ഇറാക്കും  പാകിസ്ഥാനും  തുടങ്ങി അനുഭവങ്ങൾ ധാരാളമുണ്ട്.

മതം   അന്ധമായ വിശ്വാസങ്ങളുടെ   കൂട്ടായ പ്രസ്ഥാനമാണ്‌. രാഷ്ട്രീയ പാർട്ടികളും അങ്ങനെ തന്നെയാണ്. സ്വാർഥതയാണ്  അവരെ നയിക്കുന്ന  ഊർജം.

സ്വാർഥത  ആത്മീയതക്ക്  എതിരാണ്.

കാരണം അത് നന്മയെക്കാൾ  തിന്മയാണ്  പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ്  നൂറു കോടിയിൽപ്പരം   ജനങ്ങളുള്ള  ഭാരത മഹാ രാജ്യം    ദരിദ്ര്യത്തിലും അഴിമതിയിലും  മുങ്ങി താഴുന്നത് .

സാധാരണ  ഭാരതീയാൻ ചിന്തിക്കുന്നതും  പറയുന്നതും ഭക്ഷിക്കുന്നതും  വിശ്വാസങ്ങളാണ്‌.

മത- വിശ്വാസം  സ്പിരിറ്റ് പോലെ  മനുഷ്യരെ മത്ത് പിടിപ്പിക്കുന്നതാണ് . വർഗീയത  ഉള്ളിൽ കൊണ്ട് നടന്നാൽ  ഏത് കൃമിക്കും   എപ്പോൾ വെണ മെങ്കിലും  ക്രമാസക്തമായി  എതിരാളികളെ   വക വരുത്തുവാൻ കഴിയും.

രാഷ്ട്രീയത്തിലായാലും  മതത്തിലായാലും  വിശ്വാസം  വിശുദ്ധ യുദ്ധങ്ങൾ സൃഷ്ടിക്കുന്നു .

അതിൻറെ  ഫലമായി  രാഷ്ട്രീയ -വർഗീയ കൊലപാതകങ്ങളിൽ  ചെറുപ്പക്കാരായ പ്രവർത്തകർ   ആനന്ദം കണ്ടെത്തും .

അതാരുടെയും   കുഴപ്പമല്ല . നേരെമറിച്ച്  മനുഷ്യരുടെ  ബുദ്ധിയുടെയും  സ്വാർഥതയുടേയും   പരിമിതിയാണ്.

ആത്മീയതക്ക്  മാത്രമേ  അതിനെ  പരിഹരിക്കുവാൻ  കഴിയൂ.

ത്മീയത  വ്യക്തിയിലാണ്‌  പ്രവർത്തിക്കുന്നത്.  അത് ബോധപരമായ ഉണരലാണ്.

പ്രസ്ഥാനങ്ങൾക്ക്‌  ബോധപരമാകുവാൻ  കഴിയില്ല. അതിൽ പ്രവർത്തിക്കുന്ന മനുഷ്യരിലാണ് ബോധം  ഉണരേണ്ടത്.

എന്നാൽ വിശ്വാസങ്ങൾ  മനുഷ്യരെ  ഉറക്കുകയാണ് ചെയ്യുന്നത് .

അതുകൊണ്ടാണ്  കാറൽമാക്സ്  ആ സത്യം  തുറന്ന് പറഞ്ഞത് . ക്രിസ്തുവും അതെ സത്യം  തുറന്നു പറഞ്ഞിട്ടുണ്ട്.

എന്നാൽ ക്രിസ്തു മതവും  കമ്മ്യുണിസ്റ്റ് പാർട്ടികളുമാണ്  ഏറ്റവും കൂടുതൽ മനുഷ്യരെ  ഉറക്കുന്നത്.

ക്രീയാത്മകമായി   ജനങ്ങളെ ഉണർത്തുന്ന  രാജ്യമാണ്  ആത്മീയതയിൽ  ഉയർന്ന് നിൽക്കുന്നത്.

ഒരു  ഗൂഗിളോ , ഫേസ് ബുക്കോ ഇന്ത്യയിൽ  സംഭവിക്കാത്തതും  ദാരിദ്ര്യം  ഭൂഷണമായി  കരുതുന്നതും  അതുകൊണ്ടാണ്.

അങ്ങേയറ്റം  മലിന ജലം  ഒഴുകുന്ന ഗംഗയിൽ കുളിച്ച്  മുക്തി നേടുന്ന  ആത്മീയ തട്ടിപ്പാണ്  നമ്മുടെ  പാപ്പരത്തത്തിന് അടിസ്ഥാനം.

ആത്മീയത ബോധമാണ് . അത് ദൈവീകമായ  ഊർജമാണ്.

മനുഷ്യരിൽ നിന്ന് നന്മകൾ പുറത്തു വരാൻ  മനുഷ്യൻ  ബോധത്തി ലേക്ക്  ഉണരണം.

അല്ലാത്ത മനുഷ്യൻ  അവനവൻറെ  ബുദ്ധിയുടെ  പരിമിതിയിലാണ്.

അമേരിക്കയെ  കൊഞ്ഞനം കാട്ടുന്ന   ബുദ്ധി ജീവികൾ  അവരുടെ  പരിമിതിയെ  ആഘോഷി ക്കുന്നവരാണ്.

അവർക്ക് നന്മയെ  ആഘോഷി ക്കുവാൻ  കഴിയുന്നില്ല.

  നന്മയെ (Merit) പൂജിക്കുന്നവനാണ്  ആത്മീയനായ  മനുഷ്യൻ .

 സ്വബോധമുള്ള  മനുഷ്യൻ  അവൻറെ ബുദ്ധിയുടെ തിരുകൾ സ്വയം  പരിമിതപ്പെടുത്തുന്നില്ല. അവൻ തുറന്ന ചിന്തയെ  ആദരിക്കുന്നു. വിപരീത ചിന്തയേയും അവൻ  അടിച്ചമർത്തുന്നില്ല.  രാഷ്ട്രീയവും മതവും   അക്രമത്തിന് വേണ്ടി  ഉപയോഗിക്കുന്നില്ല.

ആത്മീയനായ  മനുഷ്യനിൽ ബുദ്ധിയുടെ അടിത്തറ  ജാഗ്രതയിലാകുന്നു .
ജാഗ്രത  ബോധത്തിൻറെ  ഗുണമാകുന്നു .

 ബോധം  പ്രപഞ്ചത്തിൻറെ കേന്ദ്രമാകുന്നു.

സ്വബോധത്തോടെ  ജീവിക്കുന്ന  മനുഷ്യനും  സമൂഹവും  ആത്മീയപരമാണ്.

ആത്മീയനായ   മനുഷ്യൻ  സത്യവഴിയിലാണ്  ജീവിക്കുന്നത് .










7/25/2013

സംസ്കാരമാണ്‌ റിയാലിറ്റി ഷോ



മലയാളി ഹൗസ്  എന്ന റിയാലിറ്റി ഷോ  കാണാത്തവർക്ക് ഈ ബ്ലോഗിൻറെ പശ്ചാത്തലം  അറിയില്ല .അതിനോട് ചേർന്ന്  അതിനെപ്പറ്റിയുള്ള ശ്രീ കണ്ടഠൻ നായർ ഷോയും കണ്ടവരാണു  ഈ ബ്ലോഗ്‌ വായിക്കേണ്ടത് .

മനുഷ്യ സംസ്കാരം ഒരു പ്രവാഹമാണ് .

ഉള്ളതിൽ നിന്നും ഇല്ലാത്തതിലേക്കുള്ള  പ്രയാണമാണ് സംസ്കാരം . അതിന് സ്വയം  പരിണമിക്കാതിരിക്കാൻ ആവില്ല .

സ്വബോധം  ഇല്ലാത്ത  വ്യക്തിയിൽ  ബുദ്ധിയുടെ ളർച്ച മുരടിക്കുമ്പോൾ  അവർ  വീണ്ടും  KG (kindergarten) യിലേക്ക്  മടങ്ങുന്നതും  മനുഷ്യ ൻറെ  സംസ്കാരീക  പരിണാമത്തിൻറെ  ഭാഗമാണ് .

അത് കൊണ്ടാണ്  ആദിവാസികൾ  വസ്ത്ര സ്നേഹികളാവുന്നതും പാശ്ചാത്യർ ഇപ്പോൾ  കൂടുതൽ    നഗ്നരായി  ജീവിക്കുവാൻ  ശ്രമിക്കുന്നതും .

ആദാമും ഹൗവ്വയും പർദീസയിൽ   നഗ്നരായി ജീവിക്കുകയായി രുന്നു.
എന്നാലത് നഗ്നതയായി അവർ തിരിച്ചറിഞ്ഞിരുന്നില്ല . അത് കൊണ്ടവർക്ക് പ്രത്യേകിച്ച്  സമാധാനക്കുറവും ഉണ്ടായിരുന്നില്ല .

ജീവിതത്തിൽ ആദ്യമായി   ആദമിനും  ഹൗവ്വക്കും  റിവ് ലഭിച്ചപ്പോൾ  അവരിൽ   നാണം (ലജ്ജ ) എന്ന വികാരം  പുറത്ത് വന്നു .

ആദ്യമായി  അവരിൽ നിന്നും വ്യത്യസ്തനായി  ദൈവമെന്ന സങ്കൽപ്പവും    അവരുടെ  ചിന്തയിൽ ഉണ്ടായി എന്നാണ്   ഉൽപ്പത്തിയുടെ  കഥ.

അതിനു ശേഷം  ഇന്ന് നാം എത്തി നിൽക്കുന്ന  സംസ്കാരീക  പരിണാമത്തിൻറെ മനോഹരമായ  ഒരു  ദൃശ്യാവിഷ്കാരമാണ് മലയാളി ഹൗസ്  എന്ന  പരമ്പര.

ഓരോ മലയാളി കുടുംബത്തിലും   ഇതേ  തിരക്കഥ തന്നെയാണ് നാം സ്വയം  നടിച്ചു കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവീകമാണ്.

ഇത്തരം  കലാവിഷ്കാരങ്ങൾ പാശ്ചാത്യ ലോകത്ത് പുതുമയല്ല .

കേരളത്തിൽ പലർക്കും  ഇത് പുതുമയായത് കൊണ്ടാണ്  ശ്രീ കണ്ടഠൻ  നായരുടെ   ഷോയും   ഈ ബ്ലോഗും പ്രസക്തമാകുന്നത്.

ഇങ്ങനെ  ഒരു ഷോ മലയാളിയുടെ  പാരമ്പര്യസംസ്കാരത്തിന് വെല്ലു വിളിയായി  കാണുന്നവർ  അവനവൻറെ  ചിന്തയുടെ   കിണറ്റിൽ  നിന്നും  പുറത്തു കടക്കുവാൻ കഴിയാത്തവരാണ്.

മനുഷ്യസംസ്കാരത്തിന്  അതിൻറെ   പ്രയാണം നിർത്തുക  അസാധ്യമാണ് . പ്രയാണമാണ്  സംസ്കാരം .

ഈ പ്രവാഹത്തി ൻറെ ഭാഗമാണ്  വ്യക്തികളും   വ്യക്തികൾ കൂട്ടമായി സൃഷ്ടിക്കുന്ന  മതവും  രാഷ്ട്രീയവും  നയിക്കുന്ന  സമൂഹ്യ സംസ്കാരം .

ഒരു പാർട്ടിയെ മറ്റവന് പുജ്ഞ മായി തോന്നുന്നത്  അവനവൻറെ ബുദ്ധിയുടെ   കുഴപ്പമാണ്.

വൈദ്യുത  നിലയത്തിലെ  ജനറേറ്റർ ചലിപ്പിക്കുവാൻ  വെള്ളം   അടഞ്ഞ കുഴലിൽ കൂടി കുത്തനെ ഒഴുക്കുന്നത് പോലെ  മനുഷ്യൻറെ വ്യക്തിപരമായ  വികാരങ്ങൾ  സംസ്കാരമെന്ന ഇരുളടഞ്ഞ  കുഴലി ലൂടെ  ഒഴുക്കുന്നതിൽ നിന്നും പുറത്തു വരുന്ന  ഊർജമാണ് നമ്മുടെ  ജീവിതം.

 വ്യക്തിപരമായി   ഇതിനെ വിലയിരുത്തുന്നതിലെ  പ്രസക്തിയും  വ്യക്തി പരമാണ്.

പട്ടിണി കിടക്കുന്ന മലയാളിക്ക്   ലയാളി ഹൗസിൽ ഒരു പ്രസക്തിയുമില്ല . അവന്  അന്നന്നത്തെ  വിശപ്പടക്കുന്നതിലാണ്  പ്രസക്തി.

ഓരോ സ്ഥലത്തും   ഏത്തപ്പെടുവാൻ   അർഹരായവരാണ് ഓരോ സ്ഥലങ്ങളിലും  ചെന്ന് അവരുടെ  കഥ പറയുന്നത്.

സ്വബോധം  ഒരവസ്ഥയാണ് . അത് മനുഷ്യ സംസ്കാരം പോലെ പ്രയാണം ചെയ്യുന്നില്ല .

സ്വബോധം  ഇല്ലാത്ത അവസ്ഥയിൽ മലയാളിയും തമിഴനും ബംഗാളിയും പശ്ചാത്യനും  പൗരസ്ത്യനും അവരവരുടേതായ ഒഴുക്കിൻറെ  അവസ്ഥയാണ് പ്രകടി പ്പിക്കുന്നത് .

ഒരുവൻ സ്വയം സത്യം അറിയുമ്പോൾ  പ്രയാണം നിർത്തി സ്വസ്ഥനും സ്വസ്ഥിതനുമാകും.അപ്പോൾ  മനുഷ്യൻ ജീവിക്കുവാൻ തുടങ്ങും.

അത് വരെ  മനുഷ്യരെല്ലാം  ഥയറിയാതെയാണ്  ആടുന്നതും  ആട്ടം കാണുന്നതും  .

ആധുനീക മലയാളിയിൽ  ഇല്ലാത്തതൊന്നും  മലയാളി ഹൗസിൽ ഇല്ല . ഉള്ളതെല്ലാം  നമ്മിലെല്ലാം  ഉണ്ട് താനും .

ബൈബിളും ഗീതയും  ഖുറാനും വായിക്കുന്നവർ ദയവായി   മലയാളി ഹൗസ് കൂടി കണ്ട്  സ്വയം  വിശകലനം നടത്തിയാൽ  നാം ഓരോരുത്തർക്കും സ്വയം  മലയാളി  ഹൗസിലെ  കഥാപാത്രങ്ങളിൽ കൂടി   കാണാൻ  കഴിയും.

നമ്മുടെ  ഭവനങ്ങളും അസ്സംബ്ലിയും  പാർട്ടികളും മതങ്ങളും  മലയാളീ ഹൗസി ൻറെ വ്യത്യസ്ഥ പതിപ്പുകൾ മാത്രമാണ്.

കണ്ണുള്ളവർ  കാണട്ടെ !. ചെവിയുള്ളവർ കേൾക്കട്ടെ ! ഇത് രണ്ടുമില്ലാത്തവർ അവരുടെ  രീതിയിൽ  എടുക്കട്ടെ.

അതിനല്ലേ  പരശുരാമൻ മഴുവെറിഞ്ഞത്.








7/24/2013

യേശുവും കൃഷ്ണനും ആവശ്യപ്പെടുന്ന വിശുദ്ധ യുദ്ധം








"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ  വന്നു എന്ന് നിങ്ങൾ  നിരൂപിക്കരുത്. മാധാനമല്ല  വാൾ  (ആയുധം ) അത്രേ ഞാൻ നിങ്ങളിൽ  വരുത്തുന്നത് ".

പ്രേമവും  സ്നേഹവും  മനുഷ്യരിൽ വരുത്തുന്ന  വ്യത്യാസമാണ്  ഇവിടെ യേശു  പ്രതിപാതിക്കുന്നത് .

നിങ്ങളിൽ  ആണ്‍മക്കൾ   സ്വന്തം  അപ്പനോടും പെണ്‍മക്കൾ അമ്മയോടും  മരുമക്കൾ അമ്മാവി അമ്മയോടും  കലഹിക്കുന്നു  . മനുഷ്യന് സ്വന്തം വീട്ടുകാർ തന്നെ അവരുടെ ശത്രുക്കൾ ആയി  മാറുന്നു.

ഇത് സ്വാർഥമായ  പ്രേമത്തിൻറെ അനന്തര ഫലമാണ്‌.

എന്നേക്കാൾ അധികം അപ്പനേയോ അമ്മയേയോ ഇഷ്ട പ്പെടുന്നവൻ എനിക്ക് യോഗ്യനല്ല .നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു . എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനേയും സ്വീകരിക്കുന്നു ". ഇവിടെ പ്രേമത്തിൽ നിന്നും  സ്നേഹത്തിലേക്ക്‌ ഒരു മാറ്റമാണ് ക്രിസ്തു  ആവശ്യ പ്പെടുന്നത് .

സ്നേഹം  ആത്മീയതയുടെ  വാൾ (ആയുധം )  ആയിട്ടാണ്  ശ്രീ യേശു  പറയുന്നത് .

"ദൈവം സ്നേഹമാണ് "   എന്നാണ്   ശ്രീ യേശു ആദ്യമായി  ലോകത്തോട്‌ പറയുന്നത്.

"തന്നെപ്പോലെ തന്നെ  അയൽക്കാരനേയും സ്നേഹിക്കണം"   എന്നും    പറയുന്ന  ക്രിസ്തുവാണ് ആത്മീയതയുടെ  ആധുനീക ഗുരു നാഥൻ.

സ്നേഹവും പ്രേമവും  രണ്ടു വ്യത്യസ്ത  അവസ്ഥകളാണ് . പ്രേമം സ്വാർഥപരമാണ്. അത് കൊണ്ടാണ്  അത് കലഹിക്കുന്നത് . പ്രേമത്തിന് ഹിംസിക്കുവൻ കഴിയും.

സ്നേഹം  നിസ്വാർഥമായ   ഇടപെടലാണ് . ഹിംസയാണ് സ്നേഹത്തിന് ടിസ്ഥാനം .

  "ഞാൻ"  എന്ന പദം ക്രിസ്തു   പ്രായോഗിക്കുമ്പോൾ   അദ്ദേഹം ജീവ- ആത്മാവിനെയല്ല  (ego) മറിച്ച് പരമ -ആത്മാവിനെയാണ്  സൂചിപ്പിക്കു ന്നത്.

 " ഭൂമിയിൽ ഞാൻ  സമാധാനമല്ല, വാൾ  അത്രേ   കൊണ്ടുവന്നിരിക്കുന്നു"

ഇതിന് സമാനമായ സന്ദർഭമാണ് ഗീതയിൽ  വിവരിക്കുന്ന  മഹാഭാരത യുദ്ധ വും .
ഇവിടെ  വാതിയും ജഡ്ജിയും   വ്യത്യസ്തമായിരിക്കുന്നു എന്ന് മാത്രം.

ഗീതയിൽ  അര്ജുനൻ ശ്രീ കൃഷ്ണനോട് തൻറെ ദുരവസ്ഥയെ  അറിയിക്കുകയാണ് .

 അല്ലയോ ശ്രീ കൃഷ്ണാ !   എനിക്ക് യുദ്ധം ചെയ്യേണ്ടവരായി എൻറെ മുൻപിൽ നിൽക്കുന്നവരെല്ലാംൻറെ ന്ധുക്കളാണ് എന്ന്  ചിന്തിക്കുമ്പോൾ  എൻറെ അവയവങ്ങൾ  തളരുന്നു, ദേഹം വിറക്കുന്നു, ഗണ്ടീവം പോലും  കൈയ്യിൽ നിന്നും വീണു പോകുന്നു .

ഇവിടെ  അർജുനൻ വ്യക്തി പരമായി  വളരെ  വലിയ  മാനസീക സംഘർഷത്തിലാണ് എന്ന് പറയുന്നത്  ർവ്വ മനുഷ്യരുടെയും  പ്രതിനിധി ആയിക്കൊണ്ടാണ്.

 ശ്രീ യേശു ഇതേ അവസ്ഥയെപ്പറ്റി  തന്നെയാണ്   പറയുന്നത്.

 മനുഷ്യർക്ക് ആവശ്യം  വ്യക്തിപരമായ  സമാധാനമാണ് .കാരണം  ബന്ധു ജനങ്ങൾ തമ്മിൽ തമ്മിൽ കലഹിക്കുകയാണ്.

സ്വാർഥയാകുന്ന  (പ്രേമവും  പ്രണയവും ) വാൾ ആണ് മനുഷ്യരിൽ കലഹത്തിന് (ഹിംസ ) യുധം.

എന്നാൽ യേശു കൊണ്ടു വന്നിരിക്കുന്ന വാൾ സ്നേഹമാണ് . അത് മനുഷ്യരെ യോജിപ്പിക്കുന്നതാണ്.

സ്നേഹം മനുഷ്യരിൽ  കൊണ്ടുവരുന്നത് അഹിംസയാണ്. പ്രേമവും പ്രണയവും  കൊണ്ടുവരുന്നത്  ഹിംസയാണ്.

പരമ -ആത്മാവായി  പരിണാമം  പ്രാപിച്ച   യേശു (ഞാൻ )  സമാധാനമാണ്.  എന്നാൽ അത് മനുഷ്യരി ലേക്ക്  പകർന്ന്കൊടുക്കാൻ യേശുവിന്  സാധ്യമല്ല .

കാരണം   ഓരോ വ്യക്തിയും  സ്വയം നശിപ്പിക്കുന്ന  അവനവൻറെ  ത്മീയ സത്തയാണ് സമാധാനം .
ഇതാണ്  ഗീതയിൽ  അർജുനൻറെ വിഷമ -വസ്ഥ .

ഇത് മാറ്റിയെടുക്കുന്നതിനുള്ള തത്വങ്ങളാണ്  ശ്രീ കൃഷ്ണൻ ഉപദേശി ക്കുന്നത്.

യേശു കൊണ്ടുവന്നിരിക്കുന്ന  വാൾ(സ്നേഹം ) ആത്മീയ (അഹിംസ ) യുദ്ധത്തിനുള്ളതാണ് .

മഹാഭാര ത  യുദ്ധവും  ഹിംസാത്മകമായ   ഏറ്റുമുട്ടലല്ല  മറിച്ച് ഓരോ മനുഷ്യനും  അവനവ ൻറെ ഉള്ളിൽ സ്വയം  നടത്തേണ്ടതായ ആത്മീയ യുദ്ധമാണ്. അത്  അഹിംസാത്മകമാണ്.

ഖുറാൻ  ആവശ്യപ്പെടുന്ന  വിശുദ്ധ യുദ്ധവും  മനുഷ്യനിൽ  സ്വയം സംഭവിക്കേണ്ടാതായ ആത്മീയ  പരിവർത്തനം തന്നെ ആയിരിക്കണം.

വിവരമില്ലാത്ത മതാത്മകൻ അതിനെ  തെറ്റിദ്ധരിക്കുന്നതാണ് മനുഷ്യനിലെ സ്വർഗീയതയെ (സമാധാനം )  തകർക്കുന്ന ഹിംസാത്മകതക്കും  വർഗ്ഗീയതക്കും   കാരണം .




















7/23/2013

ജീവിതം പ്രതീക്ഷയല്ല.







പ്രതീക്ഷയും  ജീവിതവും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്‌.

മനുഷ്യൻറെ ആഗ്രഹം സൃഷ്ടിക്കുന്നതാണ് പ്രതീക്ഷ . ഗ്രഹം സൃഷ്ടിക്കുന്നത് ഞാനെന്ന  മേജാണ്.

ജിവിതം  ഇമേജല്ല. ഞാൻ ആണ് ഇമേജ്.

ജീവിതം  "ഞാൻ" എന്ന  ത്യത്തിലേക്ക്  എത്താനുള്ള ഴിയാണ് (ongoing self orientation- OSO ).
അതിനെ പ്പറ്റിയാണ്‌ ശ്രീ യേശു  പറഞ്ഞിരിക്കുന്നത്.

"ഞാൻ  ത്യവും വഴിയും ജീവനും ആകുന്നു". ഇതിനപ്പുറം  ഒരു ശാസ്ത്രജ്ഞനും  യാതൊന്നും  മനുഷ്യനിൽ  കണ്ടെത്താൻ  കഴിയില്ല. അത് കൊണ്ടാണ്  യേശു  രമയോഗി  ആയിരിക്കുന്നത് .

ആധുനീക  ചരിത്രം ആരംഭിക്കുന്നത് ക്രിസ്തുവിൽ  നിന്നാണ്.

ആധുനീക മനുഷ്യന്  സത്യത്തിലെത്താൻ എളുപ്പവഴിയാണ്  ശ്രീ യേശുക്രിസ്തു.
എന്നാൽ അത്  കുരിശിൽ കിടക്കുന്ന ക്രിസ്തുവല്ല . പാപികളെ രക്ഷിക്കുന്നവനുമല്ല.

ശ്രീ യേശു ഇപ്പോൾ ഒരു വ്യക്തിയല്ല. ഒരവസ്ഥയാണ് .

 ശ്രീ യേശു പ്പോൾ ഒരു വഴിയാണ് ,അത് ജീവൻറെ വഴിയാണ് ,അതാണ് സത്യം .

ശ്രീ പതഞ്‌ജലി  യോഗ മാർഗ്ഗം  ചിട്ടപ്പെടുത്തിയ മഹത് വ്യക്തിയാണ് . എങ്കിലും ശ്രീ യേശു  ലോകം അറിയുന്ന  പരമയോഗിയും  പരമഗുരുവുമാകുന്നു.

പ്രപഞ്ചസത്യം മനുഷ്യർക്ക്‌  മനസ്സിലാക്കിക്കൊടുക്കുന്ന വ്യക്തിയാണ്  യോഗ ഗുരു .

ജീവിതം  സത്യവഴിയാണ് .

ഞാൻ എന്ന നിഴലാണ്‌  പ്രതീക്ഷിക്കുന്നത്. ഈ നിഴലിനെ  ചലിപ്പിക്കുന്ന  വികാരമാണ് കാമന (ആഗ്രഹം ).

ആഗ്രഹത്തിൻറെ ഭ്രാന്തമായ തീവ്രതയാണ്  കാമം.

കാമത്തിൻറെ വിഘ്ന മാണ് കലഹ കാരണം.

"നകം മൂലം, കാമന മൂലം ലഹം പല വിധമുലകിൽ സുലഭം " എന്ന സത്യമാണ്  പ്രതീക്ഷയുടെ  പൊരുൾ.

എല്ലാ യുദ്ധങ്ങളും, കലഹങ്ങളും   മനുഷ്യൻറെ ഇമേജിന് (ego) വേണ്ടിയാണ്.
മനുഷ്യൻറെ ഇമേജിനെ  നയിക്കുന്ന  വികാരമാണ്  പ്രതീക്ഷ.

ഒരുവന് പണമുണ്ടെങ്കിൽ  അയാളതിൻറെ ദുഖമറിയും.ഒരുവന് പണമില്ലെങ്കിൽ  അയാളതിൻറെ ദുഖമറിയും.ഒരുവന് ഭാര്യ ഉണ്ടെങ്കിൽ അയാളതിൻറെ  ദുഖമറിയും.

ഒരുവന്  ഭാര്യ ഇല്ലെങ്കിൽ  അയാളതിൻറെ  ദുഖമറിയും.

നമുക്ക്  എന്തുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് തന്നെയാണ്  മനുഷ്യൻ  എന്ന ഇമേജിൻറെ( ego) അവസ്ഥ.

മനുഷ്യൻ  ആദ്യം പ്രതീക്ഷ  സൃഷ്ടിക്കുന്നു . പ്രതീക്ഷ അവനെ കർമനിരതനാക്കുന്നു. നിരാശ  പ്രതീക്ഷയെ സതാ നേരവും  ക്ഷണിക്കുന്നു

 അങ്ങനെ  ദുഃഖ ചക്രത്തിൽ "ഞാൻ" ഒരു തുടർക്കഥയാവുന്നു .

വൈകാരീകമായ  ദ്വൈതങ്ങളെ  ഒഴിവാക്കുവാൻ  ബുദ്ധിമാനായ  മനുഷ്യന്‌ മാർഗ്ഗങ്ങളില്ല.

അതിനുള്ള ഏക  മാർഗ്ഗമാണ് ശ്രീ യേശു  പറയുന്ന   "സത്യവഴി" .

സത്യം ഒന്നും പ്രതീക്ഷിക്കുന്നില്ല .അങ്ങനെ  തന്നെയാണ് സ്നേഹവും . അതേ വഴിയിലാണ്  മാധാനവും നന്ദവും സർവ്വ ന്മകളും  വസിക്കുന്നത് .

സത്യവും മിഥ്യയും ഒരുമിച്ചു പോകുന്നില്ല. എന്നാൽ  അവ  രണ്ടിൻറെയും പ്രഭവസ്ഥാനം  മനുഷ്യനാകുന്നു.

അത് കൊണ്ടാണ് മനുഷ്യൻ പ്രപഞ്ചസത്യം  നിലനിൽക്കുന്ന  പ്രഭവസ്ഥാന മാകുന്നത് .

മിഥ്യയിൽ നിന്നും  ത്യത്തിലേക്കുള്ള  പ്രയാണമാണ്  മനുഷ്യ.

ത്യത്തിൽ നിന്നും  മിഥ്യയിലേക്കുള്ള  പ്രയാണമാണ്  പ്രഞ്ചം .







7/21/2013

കർമ്മയോഗവും ജീവിതമെന്ന ഉത്തരവാതിത്വവും





 ജീവിതം മനുഷ്യന്  നൽകുന്ന അടിസ്ഥാന ഉത്തരവാതിത്വമാണ് സ്വയം ജീവിക്കുകയും  ,  മറ്റുള്ളവരെ ജീവിക്കുവാൻ നുവതിക്കുകയും  .

സ്വബോധമുള്ള മനുഷ്യരിൽ  ഇവ  രണ്ടും    ഒരുമിച്ചുപോകുന്നു. സ്വാർഥനായ മനുഷ്യൻ  സ്വയം  ജീവിക്കുന്നു. മറ്റുള്ളവരെ മറക്കുന്നു.

ശൂദ്രനിലവാരമുള്ള  മനുഷ്യൻ  രണ്ടും  അവഗണിക്കുന്നു .

സമൂഹം ഒരു ടൂ- വേ -ട്രാഫിക്  പോലെയാണ് . സാമൂഹ്യസുരക്ഷയും  സമാധാനവും    സ്ഥിതി ചെയ്യുന്നത്    വ്യക്തികളുടെ  ഉത്തരവതിത്വപരമായ  ജീവിതത്തിലാണ് .

എന്നാൽ സ്വാർഥനായ  മനുഷ്യൻ   സ്വയം മിടുക്കരായി ജീവിക്കുവാൻ  മറ്റുള്ളവരുടെ  അവകാശവും  സ്വാതന്ത്ര്യവും   അവഗണിക്കുന്നു. അത്
സാമൂഹ്യ- ജീവിതത്തിൻറെ  ജീർണ്ണതക്കും  അസംതുലിതാവസ്ഥക്കും  കാരണമാകുന്നു.

വ്യക്തി ശരിയാകുമ്പോൾ സമൂഹം  ശരിയാകും . സമൂഹം ശരിയകുമ്പോൾ  മനുഷ്യത്വം (humanity) ശരിയാകും.

മനുഷ്യത്വം ശരിയകുമ്പോൾ  സ്നേഹവും സമാധാനവും   മനുഷ്യരിൽ വസിക്കും.

അപ്പോൾ മാത്രം  നാം ജീവിതം എന്താണ് എന്നറിയും.

ദക്ഷിണ ആഫ്രിക്കയിൽ നില നിന്നിരുന്ന  വർണ്ണവിവേചനം, അമേരിക്കയിലെ  അടിമക്കച്ചവടം   ഭാരതത്തിൽ  ഉണ്ടായിരുന്ന  ചതുർവർണ്ണ്യ വ്യവസ്ഥ  തുടങ്ങിയ  അനേകം  തിന്മകൾ  മനുഷ്യൻറെ   സാമൂഹ്യമായ  ജീർണ്ണതയുടെ  ഫലമാണ്‌.

സ്വബോധം ഇല്ലാത്തതു കൊണ്ടാണ്   മനുഷ്യൻ  മറ്റു മനുഷ്യരെ  അവഗണിക്കുകയും  ഉപദ്രവിക്കുകയും  ചൂഷണം  ചെയ്യുകയും ചെയ്യുന്നത് ?

എത്ര അറിവുള്ളവനായാലും  സ്വബോധം ഇല്ലായെങ്കിൽ  മനുഷ്യൻ    ജീവിതമെന്ന  വിലപ്പെട്ട അവസരം  സ്വയം പാഴാക്കിക്കളയുന്നു.

സ്വബോധത്തിനു മാത്രമേ  മനുഷ്യനെ  ശുദ്ധീകരിക്കുവാൻ  സാധിക്കൂ .

ഒരു വിശുദ്ധനും   മറ്റൊരുവനെ   ശുദ്ധീകരിക്കുവാൻ  കഴിയില്ല.

അങ്ങനെ ആയിരുന്നെങ്കിൽ   അത്  സൃഷ്ടിയുടെ   ഒരു  വൻപരാജയം ആകുമായിരുന്നു.

ഓരോ മനുഷ്യജന്മവും  വിശുദ്ധമായ  ഒരു പൂർണ്ണതയുടെ ഭാഗമാണ്.

എന്നാൽ  വിധിവിപരീതമെന്നത് പോലെ  മനുഷ്യനിൽ  സംഭവിക്കുന്ന മാറ്റമാണ്   അറിവ് സൃഷ്ടിക്കുന്ന  കാമനയും  അതിൻറെ  ക്രീയാത്മകമായ അപൂർണ്ണതയും .

കാമനയും  സ്വാർഥതയും  ബന്ധപ്പെട്ടിരിക്കുമ്പോൾ നാം പ്രതീക്ഷിക്കുന്ന  ഫലം ആവില്ല  നമ്മുടെ  കർമ്മങ്ങൾക്ക്   ലഭിക്കുന്നത്.

മനുഷ്യരിൽ  സ്വാർഥത  കൂടുമ്പോൾ  പ്രകൃതി (സത്യം )  അതിൽ ഇടപെടുന്നു.

അപ്പോൾ  ഞാനെന്ന  അവസ്ഥ (psycho somatic status) സ്വകാര്യമായി  വളരെ വിഷമിക്കുന്നു.

എന്നാൽ  എല്ലാ  വിഷമങ്ങളുടെയും   കാരണം ഞാനെന്ന  സ്വാർഥതയാണ്  എന്ന് മനുഷ്യൻ അറിയുന്നില്ല.

സ്വയം സമർപ്പണം സാധ്യമാകുമ്പോൾ   മനുഷ്യനിൽ     ഉടൻതന്നെ   സ്വബോധം ഉണർന്ന്  വരും.

അപ്പോൾ    ദുഷ് പ്രവർത്തികളും  സ്വാർഥതയും   മനുഷ്യരെ  വിട്ടു പോകുന്നു.

സ്വബോധത്തോട് കൂടി  സ്നേഹവും സമാധാനവും മറ്റെല്ലാ  നന്മകളും  മനുഷ്യരിലേക്ക് കടന്നു വരുന്നു.

വിശുദ്ധിയുടെയും അശുദ്ധിയുടെയും പ്രഭവസ്ഥാനം നാം തന്നെയാണ്.

അത് കൊണ്ട്  നമ്മുടെ ആവശ്യം എത്ര മഹത്തരമായാലും ജീവിതം ആവശ്യപ്പെടുന്ന  ത്തരവാതിത്വം  വഗണിക്കാതിരിക്കുക.

ജീവിതമെന്ന  ഉത്തരവതിത്വം നിറവേറ്റുവാൻ  ഏതെങ്കിലും ഒരു പ്രവൃത്തി സ്വയം കണ്ടെത്തുകയെന്നത്   ഓരോ വ്യക്തിയുടെയും കടമയാണ്.

നാം   എന്ത് പ്രവർത്തി  ചെയ്താലും    അതിനോടുള്ള  മർപ്പണം ഒരുവനെ  സ്വയം ശുദ്ധീകരിക്കുകയും  സ്വബോധത്തിലെത്തിക്കുകയും  ചെയ്യുന്നു. അപ്പോൾ പ്രവർത്തി  പ്രാർഥനയായി  പരിണമിക്കുന്നു.

ഇതിനെയാണ് കർമ്മയോഗം എന്ന് പറയുന്നത്.

അഹംബുദ്ധിയാൽ നയിക്കപ്പെടുന്ന  മനുഷ്യൻ  താൻതന്നെയാണ്  കർമ്മം ചെയ്യുന്നത്  എന്ന് ഭാവിച്ച്  അതിന് തൻറെതാത്പര്യ പ്രകാരം  പ്രതിഫലം  ആഗ്രഹിക്കുന്നു.

അപ്പോൾ  നാം  ചെയ്യുന്ന  കർമത്തിൻറെ  വിശുദ്ധി നശിക്കുകയും  അതിൻറെ ഫലം  ദുഃഖ മായി  തിരികെ നമ്മിലെത്തുകയും ചെയ്യുന്നു.

ഫല -ഇച്ച്ച്ച (expectation of the return) കൂടാതെയും "ഞാൻ ചെയ്യുന്നു" എന്ന ചിന്ത കൂടാതെയും  ചെയ്യുന്ന  ഏതുപ്രവർത്തിയും ഇശ്വര സമർപ്പണമാകുന്നു .

ശ്വര മർപ്പണമായി ചെയ്യുന്ന  കർമ്മങ്ങൾ   മനുഷ്യർക്ക് ദുഃഖകാരണം  ആകുന്നില്ല എന്നാണ്  ഗീതയിൽ  ശ്രീകൃഷ്ണൻ  ലോകത്തോടായി പറഞ്ഞിരിക്കുന്നത് .

ആധുനീക  മനുഷ്യൻ ഇന്ദ്രിയങ്ങളുടെ അടിമയാണ്. ഒരു  സിനിമയിലോ  സീരിയലോ, കോമാളി ഷോയിലോ മനുഷ്യർക്ക്‌  മണിക്കൂറുകൾ ചിലവഴിച്ച് ഇന്ദ്രിയ സുഖം  നേടാൻ കഴിയും.

എന്നാലത് ദുഖത്തിലേക്കുള്ള കവാടമാണ് . ഇന്ദ്രിയ സുഖങ്ങൾക്ക് അടിമയാകുന്ന ഏത് മനുഷ്യനും  പല വിധ രോഗങ്ങൾക്കും അടിമയാണ് .

യോഗമാണ് ആനന്ദ മാർഗ്ഗം.

സാധാരണ മനുഷ്യന്  എളുപ്പത്തിൽ  ആനന്ദം കൈ വരിക്കാനുള്ള  മാർഗ്ഗമാണ് കർമയോഗ.

കർമ്മയോഗംഅനുഷ്ടിക്കുന്നവനെ   ദുഃഖം  അലട്ടുകയില്ല.









7/19/2013

ഞാനും നിങ്ങളും സമൂഹവും





എന്താണ് നമ്മുടെ    പ്രശ്നം   ?

അറിവോ  ? അറിയില്ലായ്മയോ ?

ലോകത്ത്  ധാരാളം   ആളുകൾ   മറ്റു  മനുഷ്യരെ  അറിവുള്ളവരാക്കി  മാറ്റി അവരുടെ  ജീവിത  പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ  (elivate ) അവരെ പ്രാപ്തരാക്കുവാൻ   വേണ്ടി പണിയെടുക്കുന്നവരാണ്.( politicians ,gospel speakers,motivational speakers.mentors and psychologists )

രാഷ്ട്രീയം തം നശാസ്ത്രം  ഇതിൽ ഏതെങ്കിലും ഒന്നോ ഇത് മൂന്നും ഒരുമിച്ചു കൂട്ടിയോ  പലതരം   ആശയങ്ങളുണ്ടാക്കി (solutions,knowledge and skills   ) അവർ   ജനങ്ങളെ ഉദ്ധരിക്കുവാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഇതിൻറെ   ഫലമാണ്‌  കാലാ കാലങ്ങളിൽ  പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത സങ്ങൾ .

ഇസങ്ങളിൽ കൂടിയും  വ്യക്തിപരമായും   മനുഷ്യരെ  ഉദ്ധരിക്കുവാൻ വേണ്ടി  അധ്യാപകനും, മതപ്രസംഗിയും  , മോട്ടിവേഷൻ സ്പീക്കറും  രാഷ്ട്രീയക്കാരും  നിത്യേന  ചിലവിടുന്ന ഊർജത്തിന് കണക്കില്ല.

എണ്ണമറ്റ  ധ്യാനമഹാമഹങ്ങളിലും   പഠനക്ലസ്സുകളിലും  മത  പണ്ഡിതന്മാരുടെ ബോധന ക്ലാസ്സുകളിൽ   കൂടിയും    ആത്മീയവും   സന്മാർഗ്ഗപരവുമായ   അറിവുകളും   വർധിപ്പിക്കുന്നവരാണ്  ഞാനും നിങ്ങളും  അടങ്ങുന്ന  മനുഷ്യ സമൂഹം .

മനുഷ്യൻറെ "പ്രശ്നങ്ങൾക്ക്  കാരണം   ജ്ഞതയും  അതിന് രിഹാരം റിവും ആകുന്നു"-

എന്ന മട്ടിലാണ്‌  അവരെല്ലാം  പഠി പ്പിക്കുന്നതും  നാമെല്ലാം    ഓരോ ദിവസവും   പുതിയ പുതിയ അറിവുകൾ  തേടി അലയുന്നതും.

ഗീതയും  ബൈബിളും ഖുറാനും  തുടങ്ങി  വിശുദ്ധ ഗ്രന്ഥങ്ങൾ  നിത്യേന  വായിച്ച്   ആത്മീയമായ    റിവ് വർദ്ധി പ്പിക്കുന്നവരും  ലോകത്ത് ഒട്ടും കുറവല്ല .

എന്നാൽ നമ്മുടെ  വ്യക്തിപരമായ ജീവിതത്തിൽ  കാതലായ   മാറ്റങ്ങൾ ഉണ്ടാക്കുവാൻ  നാം   നിത്യേന  ശേഖരിക്കുന്ന  റിവ് കൊണ്ട് സാധിക്കുന്നുണ്ടോ ?

"ഉണ്ട് "-എന്നാണ്  നിങ്ങളുടെ ഉത്തരമെങ്കിൽ   നിങ്ങൾ  താഴെപ്പറയുന്ന   ഭാഗം  വായിച്ച്  നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത്.

"ഇല്ല "- എന്നാണ്  ഉത്തരമെങ്കിൽ "പിന്നെയും ങ്കരൻ  തെങ്ങേല് "- എന്ന സത്യം   നിങ്ങൾക്കും സ്വയം  ബോധ്യപ്പെട്ടിരിക്കുന്നു .

ജീവിതം  എല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രശ്ന - രിതമാണ്.(challenging )

വ്യക്തിപരമായ പ്രശ്നങ്ങൾക്ക്  (challenges ) അവനവൻറെ ബുദ്ധിയിൽ പരിഹാരം ഇല്ലാതെ വരുമ്പോൾ ഒരാളുടെ  വിലപ്പെട്ട  ഓജസ്സ് (aura ) തനിയെ   കുറയുന്നു .

ജസ്സ്  ഒരു  മനുഷ്യനിലുള്ള  ജൈവൊർജത്തിൻറെ ( spiritual Energy  )    ആകെത്തുകയാണ് .

ആത്മീയ  ഊർജ്ജം  മനുഷ്യനിൽ നിറയുന്നത്   പ്രകൃതിദത്തമായ ബോധ- വസ്ഥയിലാണ്.

ഒരാളുടെ നസ്ഥിതി (psycho somatic status )യാണ്  ബോധത്തിന്    അടിസ്ഥാനം.

ബോധം ഒരുവനിൽ  ഉണരുന്നതാണ്  സ്വബോധം ( നസ്സാക്ഷി, അഹം ബ്രഹ്മാസ്മി )

നസ്സാക്ഷിയോട്‌ ചേർന്ന് പോകുന്ന വ്യക്തിയിൽ  ഓജസ്സ് കൂടിയിരിക്കുന്നു .
ജസ്സ് കുറയുമ്പോൾ സ്വഭാവീകമായി  ഒരാളുടെ  ആത്മവിശ്വാസവും കുറയുന്നു .

ആത്മവിശ്വാസമില്ലാത്ത  മനുഷ്യനും  സമൂഹവും   അനീതിയിലേക്കുംക്രമത്തിലേക്കും  പരസ്പരഞ്ചനയിലേക്കും തിരിയുന്നു . അതിന് വേണ്ടി    മനുഷ്യൻ   അറിവും ബുദ്ധിയും ഉപയോഗിക്കുന്നതാണ്  ആത്മവഞ്ചന .

ത്മവഞ്ചനയാണ്   എവിടേയും  സാമൂഹ്യമായ   പചയത്തിന് ടിസ്ഥാനം.

ത്മീയത  ഇല്ലാത്ത  സമൂഹം  ഭയത്തിനടിമയാകുന്നു.

ഭയക്കുന്ന  മനുഷ്യന്  ജീവി- മില്ല.

ഭയം  മനുഷ്യനെ നയിക്കുമ്പോൾ   നാം    ജീവിക്കുന്നു എന്ന തോന്നൽ   മാത്രമേ ഉള്ളൂ .

 ഭയം   ൻറെയും നിങ്ങളുടെയും വരുടേയും പ്രശ്നമാകുമ്പോൾ  അതൊരു സാമൂഹ്യ പ്രശ്നമാകുന്നു .(social menace ).

യചകിതരായി, പ്രതികരണശേഷിയും   പ്രവർത്തനവും  ത്മവിശ്വാവും   ഇല്ലാത്ത   കേരളത്തിൻറെ  സാമൂഹ്യ-വസ്ഥയെയാണ്  വിവേകാനന്ദൻ  ഭ്രാന്താലയം  എന്ന്  വിളിച്ചത്.

 റിവ്  ഒരുവന്  "പ്രശ്ന രിഹാരം"   നൽകുന്നുവെന്ന്   പലരും വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ  യത്തിന് അടിസ്ഥാനം  "ഞാൻ  ആരാകുന്നുഎന്ന റിവാകുന്നു.

"ഞാൻ  ന്താകുന്നു" എന്നറിയുന്നതോടെ  മനുഷ്യൻ  ഭയത്തിൽ നിന്നും  മുക്തനാവുന്നു. 

സത്യവുമായി യോഗം ചെയ്യുന്നതാണ്‌  മുക്തി  അഥവാ മോക്ഷം .

അപ്പോൾ ആ മനുഷ്യൻ  നിഴലിൽ (ego) നിന്നും സത്യമായി ( പരമാത്മാവ്, ദൈവം  )  പരിവർത്തനം  ചെയ്യപ്പെടുന്നു.

ഒരുവൻ  ശേഖരിക്കുന്ന  അറിവാണ് മനുഷ്യൻറെ  ഥാർത്ഥപ്രശ്നം  എന്നതാണ്  ത്മീയത പഠി പ്പിക്കുന്ന ത്യം.

ഞാൻ  ആരാണ്   എന്ന  റിവാണ്  ഒരുവൻറെ അറിവുകളുടെ  ആകെത്തുക (wisdom ,intelligence and Image )

അതിനെ വിഴുങ്ങുന്ന ജ്ഞതയാണ്   "ഞാൻ  എന്താണ് " എന്ന
റിവില്ലായ്മ. (  ignorance of  what am I ?).

ബൈബിളിൽ  മനുഷ്യൻറെ ഉൽപ്പത്തിയെ വിവരിക്കുന്ന  കഥയിൽ ഈ ആത്മീയ ത്യം  വെളിപ്പെടുന്നുണ്ട്.

എന്നാൽ ബൈബിൾ കാണാതെ പഠിക്കുന്ന  വിശ്വാസികൾക്ക് ഈ സത്യം  ഗ്രഹിക്കുവാൻ കഴിയുന്നതല്ല.

അതിനുകാരണം  അവരിൽ  നിറഞ്ഞിരിക്കുന്ന  അറിവാണ് .

ഏദൻ തോട്ടത്തിൽ (paradise ) ആനന്ദകരമായിജീവിച്ചുകൊണ്ടിരുന്ന  ആദവും  ഹൗവ്വയും  അറിവിൻറെ ഫലം  ഭക്ഷിച്ച്‌  പർദ്ദീസ്സക്ക്  പുറത്തായി  എന്നാണല്ലോ  കഥ പറയുന്നത്.

ഇത് വെറും അർഥശൂന്യമായ ഒരു  കഥയല്ല . മറിച്ച് പ്രപഞ്ച സത്യമാണ്.

കഥയിൽ   വെളിപ്പെടുന്നത് മനുഷ്യജീവിതത്തിൻറെ   ത്മീയ ത്യമാകുന്നു.

ഒരു  മനുഷ്യന് ലഭിക്കുന്ന ആദ്യത്തെ അറിവാണ് ഞാൻ എന്ന  മേജ്(Image ).

മേജ് (image ) എന്നാൽ   സത്യമായതിൻറെ നിഴൽ  എന്നാണ്.

ഏദൻ തോട്ടത്തിൽ സംഭവിച്ചത്  അതാണ്.

രമാത്മാവ്  കുന്ന  സത്യം   ഞാൻ ആകുന്ന  നിഴൽ (റിവ് ) ആയി  പരിവർത്തനപ്പെടുന്നതാണ്   ആ കഥയുടെ  സാരം.

അത് തന്നെയാണ്  മനുഷ്യനിലെ ത്മീയ ത്യവും.

ആരൊക്കെ എന്തൊക്കെഠിച്ചാലും  ഠിപ്പിച്ചാലും   ഈ പരമസത്യം ഒരിക്കലും  മാറുന്നില്ല .

രമാത്മാവിൻറെ   നിഴലാണ്‌    നസ്ഥിതി (psycho somatic status of human ego  ) എന്ന ഞാൻ.

 നസ്സാക്ഷിയാകുന്ന  പരമത്മവാണ്  സത്യം.

നസ്സാണ്  റിവിൻറെ  വൃക്ഷം.

ആ വൃക്ഷം നൽകുന്ന  നിയാണ് ഞാൻ  രാണ്  എന്ന റിവ് .

ഞാൻ ആരാണ്  എന്ന  അറിവോട് കൂടി  മനുഷ്യൻ  പരമാത്മാവിൽ നിന്നും  വേർപെടുന്നു(ശൈശവം  വിടുന്നു ). പിന്നീട്  അറിവുകൾ കെട്ടിപ്പൊക്കുന്ന  സ്വപ്ന  കൊട്ടാരമാണ്  ഓരോ  മനുഷ്യനും (ഞാൻ ).

 ഞാൻ  എന്താണ്  എന്ന  അറിവോടെ  നാം  കൊട്ടാരം വിട്ട്  വീണ്ടും രമാത്മാവിൽ  യിക്കുന്നു.

ഇതാണ്  ശ്രീ യേശു ഉത്ഘോഷിച്ച   പുനർ-ജനനം .

അത് സാധിക്കുന്നത്‌  ഗീതയിൽ  ശ്രീ കൃ ഷ്ണൻ  അർജുനനോടു  ആവശ്യപ്പെടുന്ന   ആത്മസമർപ്പണം (total surrender ) വഴി  മാത്രമേ  സാധിക്കുകയുള്ളൂ.

ഗീതയും ബൈബിളും കാണാതെ പഠിക്കുന്ന വിശ്വാസികൾക്ക്  സാധിക്കാത്ത  ഒരേ ഒരു കാര്യമാണ്  സമർപ്പണം.

ഒരുവൻ  കൈക്കൂൂലി വാങ്ങിയും, പിടിച്ചു പറിച്ചും,  രാപ്പകൽ  പണിയെടുത്തുമൊക്കെ  ഉണ്ടാക്കിയ  ഞാൻ എന്ന  ൻറെ മേജ്  (സ്വപ്ന ക്കൊട്ടാരം )  പേക്ഷിക്കുന്നതാണ്  ആത്മ -സമർപ്പണം .

ഒരു   മത വിശ്വാസിക്ക്   ത്മ- മർപ്പണം സാധ്യമാകുമ്പോൾ  ആ വ്യക്തി  മത വിശ്വാസം  ഉപേക്ഷിച്ച്  ആത്മ- വിശ്വാസിയാകുന്നു.

ആത്മ വിശ്വാസിയായ   മനുഷ്യൻ പിന്നീട്  ആരെയും വഞ്ചിക്കുന്നതല്ല .അയാളെ   മറ്റുള്ളവർക്കും  വഞ്ചിക്കുവൻ  സാധിക്കുന്നതല്ല.

സമർപ്പണം  സാധിക്കാത്ത മനുഷ്യൻ   സത്യത്തിൻറെ വെറും ഒരു  നിഴലാണ്‌( an Image ).

അത് കൊണ്ടാണ് മനുഷ്യന് ജീവിതം   സങ്കീർണ്ണമാകുന്നത് . (I  am my problem ).

സ്വാർഥൻനായ   മതവിശ്വാസി തന്നിലുള്ള  പ്രപഞ്ചസത്യം (മനസ്സാക്ഷി ) നിത്യവും  അവഗണിക്കുകയും,  സത്യം  പ്രവർത്തിക്കുന്നതിന്  പകരം  പ്രാർഥനയും സ്തുതി പാടലും കൊണ്ട്  ദൈവ ബിംബങ്ങളെ   പ്രീണിപ്പിക്കുവാനാണ്   ശ്രമിക്കുന്നത് .

ഈ ചിന്ത കൊണ്ട്  മനുഷ്യൻ  കൈലാസത്തിൽ  പോയാലും  യരുശലെമിൽ  പോയാലും  കഷ്ടപ്പാടുകൾ അവരെ അവിടെയും  അനുഗമിക്കുന്നു.

ബിംബങ്ങളിൽ  വിശുദ്ധിക്ക് വസിക്കുവാൻ കഴിയില്ല.

വിശുദ്ധി   ജീവൻറെ  ഭാഗമാണ്. അത് മനുഷ്യനിൽ  ഉണ്ടാവേണ്ടാതായ  അവസ്ഥയാണ്‌.

മരിച്ചവരെ വിശുദ്ധന്മാരായി  പ്രഖ്യാപിക്കുന്നതാണ്  ഭൂമിയിൽ  നടക്കുന്ന   ഏറ്റവും വലിയ  വഞ്ചന.

മനുഷ്യനാണ്  ദൈവത്തിൻറെ  ഏക  ബിംബവും  ജീവനുള്ളതും . എന്നാൽ  മനുഷ്യൻറെ അഹം ബുദ്ധിക്ക്  കൂടുതൽ സ്വീകാര്യം  ജീവനില്ലാത്ത  പ്രതിമകളെയാണ് . ഇതാണ്  അറിവിൻറെ   ബലഹീനതയും .

ഒരു മനുഷ്യന്  വളരെ അറിവുണ്ട് . പക്ഷെ  അവനവനെ  സ്വയം അറിയില്ല .

സ്വയം അറിയാത്ത മനുഷ്യൻ സ്വാർഥനാകുന്നു. അവൻറെ  ബുദ്ധിയും    റിവും    ലിനമാവാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നു.

മലിനമായ  അറിവും ചിന്തയും ദുഖമാണ് മനുഷ്യർക്ക്‌  നൽകുന്നത്.

വിശുദ്ധി  ദുഖത്തിന്  എതിരാണ് .

വിശുദ്ധിക്ക് വസിക്കുവാൻ കഴിയുന്നത്‌  ജീവനുള്ള  മനുഷ്യനിലാണ്.

പൂർണ്ണമായി  സ്വാർഥത വെടിയുന്ന  മനുഷ്യൻ  അപ്പോൾ തന്നെ  വിശുദ്ധനാകുന്നു .

മനുഷ്യനെന്ന  ബിംബത്തിൻറെ   (Image ) സത്യമാണ്  ദൈവം.

 ദൈവം    മാതാവും,  പിതാവും,  പുത്രനും , കൃഷ്ണനും ക്രിസ്തുവുമല്ല .

 ശ്രീ യേശു പറഞ്ഞതാണ്  സത്യം " ദൈവം  സ്നേഹമാകുന്നു " .

സ്നേഹം ന്മകളുടെ ഉറവിടമാകുന്നു. പ്രേമം  തിന്മകളുടെ ഉറവിടമാകുന്നു.

സ്വാർഥനായ   മനുഷ്യന്   സ്നേഹം  എന്താണ് എന്നറിയാൻ പോലും  കഴിയില്ല.

 സ്വാർഥൻ   സ്നേഹിക്കാൻ  ആഗ്രഹിച്ചാലും   അത് പ്രേമമായിട്ടാണ്   പരിണമിക്കുന്നത് .

അതുകൊണ്ടാണ്  ക്രിസ്ത്യാനികളായി  സ്വയം കരുതുന്നവർക്കും     "തന്നെപ്പോലെ  തന്നെ  മറ്റുള്ളവരെയും"  സ്നേഹിക്കുവാൻ  കഴിയാത്തത് .

















7/15/2013

വേദനയില്ലാതെ വിട പറയാം






 മനുഷ്യന് വിവാഹം  ഒരാഘോഷമാണ്  എന്നാൽ അതിൽ നിന്നുള്ള മോചനം  നമുക്ക്   ആഘോഷമാകുന്നില്ല.

എന്ത് കൊണ്ടാണിത് ?

രസകരമായൊരു  വിവാഹ- മോചന  വാർത്തയിൽ  നിന്ന് തുടങ്ങാം.

മൂന്ന് പതിറ്റാണ്ടുകൾ  ഒരുമിച്ച് ദമ്പതികളായി  ജീവിച്ച ശേഷമാണു   റഷ്യൻ  പ്രസിഡണ്ട്‌  വ്ലാഡിമിർ  പുട്ടിനും  ഭാര്യ  ലുട്മില്ലയും  വേർ പിരിയുന്നത്.

സന്തോഷകരമായ  ആ വേർപിരിയലിൻറെ  മേന്മയാണ് (ethics )  ഈ ലേഖനത്തിന്  പ്രേരണയായത്‌.

പുട്ടിന് 60  വയസ്സ് . ലുട്മില്ലക്ക്  55 വയസ്സ്. ഒരു ജീവിത ത്തിൻറെ അനുഭവ ചക്രങ്ങൾകൊണ്ട് ഒരുവൻറെ  മനസ്ഥിതിക്ക് സ്ഥിരതയും ബലവും  ഉണ്ടാകേണ്ട  പ്രായമാണ്  രണ്ടു പേർക്കും.

അത്  കൂടാതെ   ലോകപ്രശസ്ഥരായ  ദമ്പതിമാരുമാണവർ  .

പരസ്പരം  ഇടപഴാകാൻ  സമയമില്ലാത്തതാണ്  വിവാഹമോചനത്തിന് കാരണമായി  അവർ  ലോകത്തോട്‌  പറഞ്ഞിരിക്കുന്നത് .

ലോകത്തോട്‌ പറയാൻ ഇഷ്ടമില്ലാത്ത  മറ്റെന്തെങ്കിലും കാരണങ്ങളും  ഉണ്ടാവാം .

എന്നാൽ  അത്തരം  സ്വകാര്യതകൾ   ലോകത്തോട്‌ വിളിച്ചു പറയേണ്ട
ആവശ്യം   ആർക്കുമില്ല.

ക്രെംലിനിൽ  ഒരുമിച്ച്  ഒരു ബാലെ നൃത്തം  ആസ്വതിച്ചതിനു ശേഷം  ഒരു വാർത്ത‍ സമ്മേളനത്തിൽ കൂടിയായിരുന്നു  രണ്ടു പേരും  ഒരുമിച്ചുള്ള   വിവാഹ  മോചനം  പ്രഖ്യാപനം .

മഹത്തായ  പാരമ്പര്യമുള്ള റഷ്യയിൽ  മറ്റെന്തൊക്കെ കാര്യങ്ങളോട്  നമുക്ക് യോജിക്കാൻ കഴിയില്ലെങ്കിലും  ഈ വിവാഹ മോചനം  മാതൃകാപരമായി  എന്ന്  പറയാതെ വയ്യ .

ഒരു   വിവാഹമോചനത്തിൻറെ തെറ്റും  ശരിയുമെല്ലാം  വളരെ   വ്യക്തി പരമായ  കാര്യങ്ങളാണ്‌.

സന്തോഷത്തോടെ സ്വീകരിക്കുന്നതിനെ   ഏന്തിനേയും ആവശ്യമെങ്കിൽ സന്തോഷത്തോടെ  തന്നെ  വിട പറയുന്നതാണ്  മനുഷ്യൻറെ  ബുദ്ധിപരമായ  പക്വത .

മനുഷ്യനിൽ സ്വാർഥത   കൂടുംതോറും ബുദ്ധിയുടെ   ക്വത കുറഞ്ഞു പോകും .

"കളിയല്ല  ല്യാണം" എന്ന്  അറിയാത്തവർ  ഒരിക്കലും  വിവാഹം  നടത്തരുത് .

എല്ലാ ബന്ധങ്ങളും  സ്വാർഥപരമാണ് .അതുകൊണ്ട് തന്നെ  അവയെല്ലാം  ബന്ധനങ്ങളു മാണ്.

 വിവാഹം  ഒരു പ്രണയന്ധനമാണ് . അതിന്  നില നിൽക്കാൻ  പ്രത്യേക നിയമങ്ങളുണ്ട്. അത് പാലിച്ചില്ലെങ്കിൽ  എത്ര മഹത്തായ പ്രണയവും  തകരും .

മറ്റു ബന്ധങ്ങൾ  പ്രേമ ബന്ധങ്ങളാണ് .അത് താത്പര്യങ്ങളുടെ  പരസ്പര  കൈമാറ്റ മാകുന്നു.

പ്രണയത്തിനും പ്രേമത്തിനും   എന്നും  ഒരേപോലെ  ശക്തമായി  നില നിൽക്കാൻ  കഴിയില്ല .

പ്രത്യേകിച്ച് പുരുഷനിലും സ്ത്രീയിലും  പ്രണയമെന്ന  സ്വാർഥത     പ്രവർത്തി ക്കുന്നത് ഒരുപോലെയല്ല.

അതങ്ങനെയാവണമെന്നത് പ്രകൃതിയുടെ   തീരുമാനമാണ്  .

 സാധാരണ മനുഷ്യന്  പ്രകൃ തി  നിയമങ്ങളെ  മറി കടക്കാൻ  കഴിയില്ല.

അത്  കൊണ്ടാണ് വിജയമെന്ന്  പറയാവുന്ന   ദാമ്പത്യങ്ങൾ  എന്നും  എവിടെയും  വളരെ   കുറവായിരിക്കു ന്നത്.

"അറിയാത്ത  പിള്ള ചൊറിയുമ്പോൾ  അറിയും"  എന്നാണ്  പഴമൊഴി .

 എന്നാൽ  ഇന്നത്തെ മനുഷ്യന്  ബുദ്ധിപരമായ  വികസനവും  സ്വതന്ത്ര ചിന്തയും  പണ്ടത്തെക്കാൾ   വളരെ കൂടുതലാണ്.

ഏതൊരു ബന്ധവും  പരസ്പരം രസകരമല്ലെങ്കിൽ   തുടരുന്നത്  രണ്ടു കൂട്ടർക്കും  ആരോഗ്യകരമല്ല .

നിവർത്തിയില്ലാത്ത  മനുഷ്യൻ എന്തും സഹിക്കും .

ഭൗതീകമായ   മറ്റു സാദ്ധ്യതകൾ  ഉണ്ടെങ്കിൽ  ജീവിത്തിൻറെ  ജീവനും രസവും   വീണ്ടെടുക്കുവാൻ വേണ്ടി പുതു വഴികൾ  തേടുന്നവരെ  സമൂഹം   പിന്തുണക്കുന്നതാണ്  ഭൗതീകതയുടെ    രി.

ഭൗതീക ജീവിതം  സ്വാർഥപരമായ വികാരങ്ങളുടെ  (ego )   ഒരു ദിശയിൽ നിന്നും എതിർ ദിശയിലേക്കും  തിരിച്ചുമുള്ള  പ്രയാണങ്ങളാണ് . (emotional  movements )

എന്താണോ ഉള്ളത്   അതിന് വിപരീതവും  കൂടി  സംഭവിക്കുമ്പോൾ  നാം ഒരനുഭവ- ക്രം  പൂർത്തിയാക്കുന്നു.

അനേകം  അനുഭവചക്രങ്ങൾ  കൂടുന്നതാണ്  ഒരു ജീവിത-  ചക്രം.

ഒരു ജീവ - ചക്രം  പൂർത്തിയാക്കാൻ  ഒരു മനുഷ്യന്   അനേകം ജീവിത - ചക്രങ്ങൾ   വേണ്ടി വന്നേക്കാം.

ആത്മീയനാകുന്ന  മനുഷ്യന്  ആത്മാവിനോടാണ്  ബന്ധം . അപ്പോൾ ജീവാത്മാക്കൾ തമ്മിലുള്ള  ബന്ധം  നിസ്വാർഥപരമാകുന്നു . അപ്പോളത്  പ്രേമത്തിൽ നിന്നും  സ്നേഹത്തിലേക്ക്  പരിവർത്തനം  ചെയ്യ പ്പെടുന്നു .

സ്നേഹം  ഒരു വികാരമല്ല . അതിന്  കൂടതലാവാനും  കുറയാനും കഴിയില്ല .
സ്നേഹം  മനുഷ്യനിലെ ദൈവീകമായ  സത്തയുടെ  ശാന്തമായ  ഒഴുക്കാണ് .

എന്നാൽ  പ്രണയബന്ധം   മനുഷ്യന്  വൈകരീകമായ  ഒരവസ്ഥയാണ് . അതിൻറെ  ഊർജത്തിന്  എപ്പോഴും  വ്യത്യാസം വരുന്നതാണ് .

മനുഷ്യൻറെ ബുദ്ധിയുടെ  രിമിതിയാണ് അതിന് കാരണം .

സ്വപ്നങ്ങളുടെ തേരിലേറി  സഞ്ചരിക്കുന്ന മനുഷ്യന്  പരാജയം  വിജയം പോലെ  സ്വീകരിക്കുവാൻ  കഴിയുന്നില്ല . ലാഭത്തിൽ സന്തോഷി ക്കുന്നതുപോലെ  നഷ്ടത്തിൽ  സന്തോഷിക്കുവാൻ  മനുഷ്യന്  പ്രയാസമാണ്.

 കാരണം നമ്മുടെ  സ്വപ്നം വിജയത്തെ മാത്രമാണ് പ്രതീക്ഷിക്കുന്നത്.

ജന്മദിനം  ആഘോഷിക്കുന്ന സന്തോഷം  മരണദിനത്തിൽ  മനുഷ്യൻ  പ്രകടി പ്പിക്കുന്നില്ല.

കാരണം മരണം എന്താണ്  എന്ന് മനുഷ്യന് അറിയാൻ കഴിയില്ല.

  മനുഷ്യരിൽ  ബോധം  സൃഷ്ടിക്കുന്നത് ഥാർത്യവും  ബുദ്ധി  സൃഷ്ടിക്കുന്നത്  മിഥ്യയുമാണ്‌ .

സ്വബോധം  ഉണരാതെ  മനുഷ്യന്  സത്യവും മിഥ്യയും   വേർതിരിക്കുവാൻ  കഴിയുന്നതല്ല .

ഞാനെന്ന  ഒരു  വികാരമാണ്  (ego ) മനുഷ്യൻ  എന്നറിയുന്ന മനുഷ്യന് മാത്രമേ അതിനെ  മറികടന്ന്  ത്യത്തിലെത്താൻ സാധിക്കുകയുള്ളൂ .

സ്വന്തം  മനസ്സാക്ഷിയെ  ബഹുമാനിക്കുന്ന  മനുഷ്യന്  ഏതു കാര്യവും  പരസ്പര  സമ്മതത്തോടെ   അന്തസ്സായി  നടത്തുവാൻ  കഴിഞ്ഞാൽ  ശിഷ്ട ജീവിതവും  മുൻപത്തെപ്പോലെ തന്നെ  ആസ്വതിക്കുവാൻ  കഴിയും.

സ്വാർഥ തയില്ലെങ്കിൽ  നമുക്കുള്ളതെന്തും   വേദനയില്ലാതെ സന്തോഷമായി കൈ വെടിയുവാൻ  നമുക്ക് കഴിയും.

ജീവനോട്‌ പോലും  സ്വാർഥതയില്ലാത്ത   അവസ്ഥയിലാണ്  മനുഷ്യന്   ജീവിതം തുടങ്ങുന്നത് .

സ്വാർഥതയുടെ  ഫലം   ദുഃഖമാണ് , ജീവിതമല്ല .

 ദുഃഖവും  ശാന്തിയുമല്ല  മനുഷ്യന്  ജീവിത  സാഫല്ല്യം നൽകുന്നത് 

 നന്ദമാണ്  ജീവിത  സാഫല്ല്യം .

അതാണ്  ശ്രീ യേശുനാഥൻ പറഞ്ഞത്  " സ്നേഹം  ദൈവ മാകുന്നു ".

നന്ദത്തിൻറെ  പുറത്തേക്കുള്ള  പ്രയാണമാണ്     സ്നേഹം .

ആനന്ദം  ശാന്തിയിലാണ് വസിക്കുന്നത് . മനുഷ്യന് ശാന്തി ലഭിക്കുമ്പോൾ ജീവിതം  അർഥപൂർണ്ണമാകുന്നു.


ശാന്തി നേടിയ മനുഷ്യനാണ് മനുഷ്യനാണ്  പ്രപഞ്ചത്തി ൻറെ വേര് .

ആ മനുഷ്യൻറെ വേര്  ബോധം ആകുന്നു.

ബോധം  "നസ്സ്" ആയാൽ പിന്നെ മനുഷ്യൻ  അത് കൊണ്ട്  കളിക്കുന്ന നേരമ്പോക്കിൻറെ ളികളാണ്   ഒരുവന് ജീവിതം .

ബോധം ഇല്ലാത്ത മനുഷ്യൻ  മനസ്സ് കൊണ്ട്  രയ്ക്കുന്ന വെറും  ഒരു  മാ-ചി ത്രങ്ങളാണ്   മനുഷ്യൻറെ   (IMAGE).

അത് കൊണ്ടാണ് ഉത്തരപ്രദേശിൽ   മായാവതി  പ്രതിമകളുടെ  പാർക്ക് സ്ഥാപിച്ച് ഹരിജനങ്ങളെ ഉദ്ധരിച്ചത് .

പുടിൻ ആയാലും  ഒബാമ ആയാലും   ഒരു നല്ല  ഇമേജ് ( personal image,) ആണ്  ഭൗതീകതയുടെ  ലക്ഷ്യം .

" എൻറെമേജ് -  അതല്ലേ  ജീവിതം " എന്നാണ് ഭൗതീക മനുഷ്യൻ കരുതുന്നത്.

ത്മീയ അടിത്തറയില്ലാത്ത   മനുഷ്യൻറെ   മേജ്  പന്നിക്ക്  സുചിത്വം ( cleanliness )  ലഭിക്കുന്നത് പോലെയാണ്.

മരണം  വരെ ഒരുവൻ  തൻറെ  ഇമേജ്   നില നിർത്തിയാലും മരണം അതിനെ തകർക്കും.

വിഡ്ഢികളായ  ബുദ്ധിജീവികൾ   രിച്ചവരുടെ   പ്രതിമകൾ (Leader Image ) ചുമന്ന്  നടന്ന്  മരിച്ച   ഇമേജിനെ  പുനർ -ജീവിപ്പിക്കുന്നു.കൂടാതെ അതിൻറെ മഹിമ പറഞ്ഞ്  നടന്ന്  മറ്റൊരു ഇമേജ്  സ്വയം സൃഷ്ടിക്കുന്നു.

വിട പറയേണ്ടതിനോട് സന്തോഷത്തോടെ വിട പറയാൻ  മനുഷ്യൻറെ
സ്വാർഥതക്കാവില്ല.

മേജല്ലേ  എല്ലാം !













  

അറിവിൻറെ ഫലം








അഹം ബുദ്ധി നയിക്കുന്ന ജീവിത പാത  ഒരു "പാമ്പും ഗോവണിയും"  കളി പോലെയാണ്.

 പുതിയ പുതിയ   അറിവുകൾ  കൊണ്ട്  നാം  പ്രശസ്തിയുടെ  പടികൾ ചവിട്ടി മുകളിലെത്തുമ്പോൾത്തന്നെ  അജ്ഞതയുടെ  സർപ്പം  വിഴുങ്ങി  താഴേക്കിടുന്നു.

 

മലാല ചെളിയിൽ വിടർന്നൊരു താമരപ്പൂവ്




ഭൂമിയിൽ  മനുഷ്യൻറെ  സാമൂഹ്യ ബുദ്ധി  തീർക്കുന്ന- നരകങ്ങൾ ധാരളമുണ്ട്.

തിന്മയുടെ കിരീടമണിഞ്ഞ  കുരുട -രാക്ഷസന്മാരാണ് അവിടെയെല്ലാം   കിരാതവാഴ്ച  നടത്തുന്നത്‌.

ഭൂമിയിൽ  നിലവിലുള്ള  ഏറ്റവും മികച്ച  പൈശാചീക സമൂഹത്തിൻറെ  അടിവേരുകൾ  ഉറച്ചിരിക്കുന്നത് പാക്കിസ്ഥാനിലെ  സ്വാത്-താഴ്വാരങ്ങളി ലാണ്.

അവിടമാണ് പൈശാചീകതയുടെയും  വർഗീയതയുടെയും   ( അ) -വിശുദ്ധ- യുദ്ധം  പഠിപ്പിക്കുന്ന  നാടൻ  കളരികളുടെ    ശൂര- നാട്.(Valey of Devils ).

 അവി ടുത്തെ  കുരുടന്മാരായ  വിശുദ്ധ- യുദ്ധ പോരാളികൾ  വെളിച്ചത്തെയാണ്    ( അറിവ് )  ഭയക്കുന്നത് .

അവർ   പരിഷ് കൃത സമൂഹത്തോട്   സംസാരിക്കുന്നതു   "കലാഷ്- നികൊവ് " വിൽ  നിന്നും  പുറപ്പെടുന്ന  വെടിയുണ്ടകളുടെ   ഭാഷയിലാണ്.

സംഗതി പാക്കിസ്ഥാനിലാണെങ്കിലും  അവർക്ക്  ലോകം മുഴുവനും  വ്യാപിച്ചു കിടക്കുന്ന  യുവാക്കളായ  പടയാളികളുടെ  ആഗോള സൃങ്കലയുണ്ട്.

വിവരവും വിദ്യാഭാസവും  മോശമല്ലാത്ത കൊച്ചു കേരളത്തിലും  ഈ പൈശാചീകതയെ പിന്തുണയ്ക്കുന്ന  യുവപോരാളികളുണ്ട് എന്ന് ലോകം അറിയുന്നത്  മൂവാറ്റുപുഴയിൽ  അധ്യാപകൻറെ  കൈവെട്ടിമാറ്റിയ  സംഭവ ത്തോട് കൂടിയാണ്.

ലോകം മുഴുവൻ  വെളിച്ചത്തിന് വേണ്ടി  ആഗ്രഹിക്കുമ്പോൾ  സ്വാത് -മേഘലയിലെ  ഇരുട്ടിൻറെ പോരാളികൾ   ഇരുട്ടിനെയാണ് സ്വാഗതം ചെയ്യുന്നത്.

കൈയ്യിൽ  കലാശ്നികോ  തോക്കുകൾ  ഉണ്ടെങ്കിലും  വെളിച്ചം അവർക്ക്  ഭയമാണ്

വിശുദ്ധിയുടെ റവിടം  രുട്ടാണെന്നാണ് വിശുദ്ധ യുദ്ധക്കാർ  കരുതുന്നത്.

അത് കൊണ്ടവർ  കുട്ടികളെ   അറിവ്  പഠിപ്പിക്കുന്നതിന്  എതിരാണ്.

സ്കൂളോ  വിദ്യാർഥികളെയോ അവരുടെ  കണ്ണിൽപ്പെട്ടാൽ  ചുട്ടു ചാമ്പലാക്കും.

അങ്ങനെ  താലിബാനിസത്തിൻറെ   തോക്കിനിരയായി  രക്ഷപ്പെട്ട   പതിനാറു വയസ്സുകാരിയാണ്  മലാലയെന്ന താമരപ്പൂവ്.

"വിദ്യാഭ്യാസം  ഒരു   നുഷ്യവകശമാണ്"

ലോകത്ത് ഒരു കുട്ടിയും വിദ്യാഭ്യാസമില്ലാതെ വളരരുത്‌ എന്ന്  അന്താരാഷ്ട്ര സഭയിൽ  ഉറക്കെ പ്രഖ്യാപിച്ച്കൊണ്ട്  അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തി ൻറെ  പ്രതീകമായി    ഈ  പെണ്‍മുത്ത്‌  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ  മറ്റൊരു  വിവേകാനന്ദനായി  തിളങ്ങി  നിൽ ക്കുന്നു.

താലിബാൻ താഴ്‌വരയിൽ താലിബാൻറെ  തോക്കിനിരയായിട്ടും  അവരോട്  ക്ഷമിക്കുവാനല്ലാതെ   മറ്റൊരു വികാരവും തന്നിൽ  ഇല്ലെന്ന്  പറഞ്ഞ  വെറും പതിനാറു വയസ്സുകാരി മലാലയെന്ന പൊൻമുത്ത്‌ ലോകത്തെ  ബുദ്ധി ജീവികളെ  അത്ഭുതപ്പെടുത്തുന്നു.

ഈ സ്നേഹത്തിൻറെ പാഠം  തൻ പഠിച്ചത്  മഹാത്മാഗാന്ധിയിൽ നിന്നും
മുഹമ്മദ്ദലി  ജിന്നയിൽ  നിന്നുമാണ്  എന്നുകൂടി  മലാല  പറയുകയുണ്ടായി.

ജിന്നയുടെ  സ്നേഹത്തിന്  തെറ്റ് റ്റിയതാണ്   പാക്കിസ്ഥാൻ.

ജിന്നയുടെ  സ്നേഹം  സ്വാർഥപരമായിരുന്നു.

അത് കൊണ്ടാണ്  മുസ്ലീങ്ങൾക്ക്  പ്രത്യേകമായി  പാക്കിസ്ഥാൻ വേണമെന്ന്  അദ്ദേഹം ആവശ്യപെട്ടത്‌.

ജിന്നയുടെ സ്നേഹം  കളങ്കപ്പെട്ടു പോയി .

അത് ലൗകീക പ്രേമമായി  പരിവർത്തനം  ചെയ്തു.

കളങ്കമായ വികാരമാണ് പ്രേമം.

പാക്കിസ്ഥാൻ  എന്ന രാജ്യത്തിന്‌ അടിത്തറ  ജിന്നയുടെ  ർഗീയ  പ്രേമമാണ് .

ഗാന്ധിജി  വിഭാവനം ചെയ്തത്    ഒരു ഹിന്ദു രാഷ്ട്രമായ  ഇന്ത്യ അല്ല.

അത് കൊണ്ടാണ് ചിലർക്ക്  വിശുദ്ധ യുദ്ധം  ഇവിടെയും  പ്രചരിപ്പിക്കുവാൻ  കഴിയുന്നത്‌.
ഒരു ഹിന്ദു രാഷ്ട്രമായിരുന്നെങ്കിൽ  ഇന്ത്യയും മറ്റൊരു പാക്കിസ്ഥാൻ  ആകുമായിരുന്നു .

ഇവിടെ ജനിച്ചു വീഴുന്ന ഓരോ വ്യക്തിക്കും  വെളിച്ചം (അറിവ് ) നൽകുന്ന  സ്വതന്ത്ര രാജ്യമായിരുന്നു  ഗാന്ധിജിയുടെ  ആഗ്രഹം.

ഗാന്ധിജിക്ക്   സ്വവർഗ്ഗ പ്രേമം   ആയിരുന്നില്ല.

ഗാന്ധിജിക്ക്   ശ്രീ  യേശു  ഉദ്ഘോഷിച്ച "സ്നേഹം " ആയിരുന്നു.

സ്നേഹത്തിന്  മനുഷ്യനെ വേർതിരിക്കുവാൻ  കഴിയില്ല.

സ്നേഹം  ദൈവമാണ് .

ദൈവം  ഒരവസ്ഥയാണ്.

ഏതു മനുഷ്യനും  അതിലേക്ക് പ്രവേശിക്കുവാൻ  കഴിയും.

ജീഹാദ് ( വിശുദ്ധ യുദ്ധം ) ഓരോ മനുഷ്യനും അവനവൻറെ  ഉള്ളിൽ പട വെട്ടേണ്ടതായ  ത്മ ങ്കർഷമാണ്.

അത് തന്നെയാണ് ഗീതയിൽ പറയുന്ന  മഹാഭാരത യുദ്ധവും .

അതിനെതിരായി പഠി പ്പിക്കുന്നവർ  രുട്ടിൻറെ സ്വാത് -താഴ്വരയിലാണ്.











7/03/2013

രഹസ്യത്തിൻറെ ശക്തിയും ബുദ്ധിയുടെ പരിമിതിയും



  സ്വാർഥമായ  ഹംബുദ്ധി നയിക്കുന്ന     മനുഷ്യൻ  കള്ളനും പോലീസും, വാതിയും പ്രതിയുമെല്ലാമായി   അവസരോചിതമായി  മാറി മറിയുന്ന  റോളുകളിൽ  രഹസ്യത്തിൻറെ  ബുദ്ധിയും  ബുദ്ധിയുടെ രഹസ്യവും ഒരുമിച്ച്   ഉപയോഗിച്ച്    ബുദ്ധിശക്തി പ്രകടി പ്പിക്കുന്നു.

ത്മീയക്തിയില്ലാത്ത മനുഷ്യൻ  എന്നും സ്വന്തം ബുദ്ധിയുടെ  ടിമയാണ്. അവരെ ലവിധ -ദുരിതങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുന്നത് പ്രകൃതിയുടെ  താത്പര്യമാകുന്നു.

സമൂഹത്തിൽ  ഒരുവൻ  മിടുക്കനും മിടുക്കിയുമാകുന്നത് രഹസ്യങ്ങളുടെ മറവിലെ  ക്രമക്കേടുകളിൽ കൂടിയാകുന്നത്‌  അവനവന് തന്നെയനീയമായ   ദുരന്തങ്ങൾക്ക്   കാരണമാകുന്നു.

തനിക്ക് ചുറ്റുമുള്ളവർ ശത്രുക്കളോ മിത്രങ്ങളോ എന്നറിയാൻ കഴിയാത്ത സാമൂഹ്യവ്യവസ്ഥ ഒരു സമൂഹത്തിനും ഗുണകരമല്ല.

 ക്രീയാത്മകനായ മനുഷ്യന്   എന്തൊക്കെ പ്രവർത്തനങ്ങളുണ്ടോ അവിടെയെല്ലാം  കള്ളനും പോലീസും ഭരണപക്ഷവും പ്രതിപക്ഷവും  മാതാപിതാക്കളും മക്കളുമെല്ലാം  ഒന്നു മറ്റൊന്നിനെതിരെ രഹസ്യങ്ങളുടെ   പുകമറക്കുള്ളിൽ    സ്വാർഥതാത്പര്യങ്ങളെ     സംരക്ഷി ക്കുവാൻ  സ്വയം  നടത്തുന്ന അനീതികളെ    അവനവൻറെ ഹംബുദ്ധി  മറച്ചുവക്കുന്നു .

കൂടുതൽ ബുദ്ധിമാൻ കൂടുതൽ മൂടി വക്കുന്നു .

സത്യങ്ങൾ  മൂടിവക്കുന്നത്  വഴി   അഴിമതി  പ്രവർത്തിക്കുവാനും  മഹാനാകുവാനും     കഴിഞ്ഞാലും    സ്വാഭാവീക നീതിയും  പ്രപഞ്ചശക്തിയും  
 അതിനെതിരെ  തിരിച്ചടിക്കുന്നു .

മനുഷ്യൻ സൂക്ഷിക്കുന്ന രഹസ്യങ്ങൾ  മനസ്സാക്ഷി  ഒന്നൊന്നായി പുറത്തു കൊണ്ട് വരുന്നു.

അതിനെ ചെറുത്ത് നിൽക്കാൻ  മനുഷ്യൻറെ  അഹംബുദ്ധിക്ക് കഴിയില്ല. അമേരിക്കയെപ്പോലൊരു  വൻ  ശക്തിക്കുമത്  കഴിയില്ല .

 വലിയ മിടുക്കന്മാർ (നേതാവ് )   ഒളിച്ചുകളിയുടെ ഇരുട്ടറകളും സൃങ്കലകളും   വലുതാക്കി    രഹസ്യസാമ്രാജ്യങ്ങൾ (mafia operations ) സൃഷ്ടിച്ചുകൊണ്ട്   അവരവരുടെ  പ്രവർത്തനരംഗത്ത് കുറേക്കാലം ചക്രവർത്തിമാരാകുന്നു. കാലം എന്നെങ്കിലും  അവരെയും തളക്കുന്നു .

വ്യക്തികൾ മാത്രമല്ല  ഒളിച്ചു കളിക്കുന്നത് .

ലൗകീക മനുഷ്യൻ നയിക്കുന്ന  എല്ലാ പ്രസ്ഥാനങ്ങളിലും  അവയെ  നയിക്കുന്നവർ  സ്വാർഥതയുടെ വിജയത്തിന് രഹസ്യമായി   പല   കളികളും കളിക്കുന്നു.

പല രാജ്യങ്ങളിലും  അവരുടെ രാഷ്ട്രീയരണടിത്തറ  ഭദ്രമാക്കി നിർത്തുന്നത്‌ ധികാരത്തി ൻറെ  കരങ്ങൾ   നയിക്കുന്ന ഹസ്യപ്രവർത്തനങ്ങൾ  (spy work ) ആകുന്നത്

 അവിടെ മനുഷ്യ  ജീവനും  മനുഷ്യ അവകാശത്തിനും  ഭീഷണിയാണ്.

പോയ കാലത്ത് സദ്ദാമും ഗദ്ദാഫിയും സ്റ്റാലിനുമൊക്കെ  കെട്ടിപ്പൊക്കിയ  കോട്ടകൾ അവരുടെ തന്നെ  ബുദ്ധിയാൽ സ്വയം തകർക്കപ്പെട്ടു.

ഭീകര പ്രസ്ഥാനങ്ങളുടേയും ധോലോക പ്രസ്ഥാനങ്ങളുടെയും വിജയം നില നിൽക്കുന്നത്  അവർ  രഹസ്യം സൂക്ഷിക്കുന്നതിലാണ്.

 ജനസമ്പർക്കത്തിനും സുതാര്യഭരണത്തിനും ( Transparent   office) ഐക്യരാഷ്ട്രസഭയുടെ   അംഗീകാരം  കരസ്ഥമാക്കിയ  കേരള മുഖ്യമന്ത്രി   ഉമ്മൻ ചാണ്ടിക്ക്  അതേ  സമയം  തന്നെ അദ്ദേഹത്തിൻറെ   സഹായികൾക്ക്    സോളാർ തട്ടിപ്പ് പ്രതികളുമായി ഹസ്യമായി  ഉണ്ടായിരുന്ന   കൂട്ട് കെട്ടുകൾ രസ്യമാവുകയും  വിവാതങ്ങളുടെ കൊടുങ്കാറ്റ്  സൃഷ്ടിക്കുകയും ചെയ്തത്  വിധിവിപരീതമായിരിക്കുന്നു.

അവനവനറിയാതെ   നമ്മുടെ  മുൻപിലെത്തുന്ന   സാഹചര്യങ്ങളുടെ  നിസ്സഹായതക്ക് മുൻപിൽ എത്ര വലിയ  മനുഷ്യരും  മുട്ടു കുത്തുന്നത്  നമ്മുടെ  ഹം ബുദ്ധിയുടെ  യനീയമായ  പരിമിതിയാണ്  വെളിപ്പെടുത്തുന്നത്.

വ്യക്തി സ്വാതന്ത്ര്യത്തിനും   മനുഷ്യ- അവകാശത്തിനും പേര്കേട്ട അമേരിക്കൻ ഐക്യനാടുകൾ  രഹസ്യമായി  മറ്റു രാജ്യങ്ങളുടെ  വിവരങ്ങൾ ചോർത്തിയ  വിവരം അവരിലൊരാൾ തന്നെ ലോകത്തിന്  ചോർത്തിനൽകിയ   യനീയാവസ്ഥയിൽ    അമേരിക്കാൻ  ഭരണ കൂടവും പ്രതിക്കൂട്ടിലായിരിക്കുന്നു.

ആ രഹസ്യങ്ങൾ  പുറത്തു വിട്ടതിന്  അമേരിക്കൻ പൗരനായ   എട്വേർദ് സ്നോഡ ന്     അമേരിക്ക നൽകുന്ന   മനുഷ്യ അവകാശങ്ങൾ   നഷ്ട പ്പെട്ടിരിക്കുന്നു.

ഇപ്പോൾ   അമേരിക്കയുടെ ശത്രു രാജ്യങ്ങളിൽ  രാഷ്ട്രീയ ഭയം തേടുകയാണ് അദ്ദേഹം .

ഇവിടെ ആരാണ് തെറ്റുകാരൻ ?.

രഹസ്യങ്ങൾ ചോർത്തിയ അമേരിക്കയെന്ന പ്രസ്ഥാനമോ ?  സ്നോടൻ  എന്ന ഒരു  വ്യക്തിയോ ?

 മഹത്തായ   പ്രസ്ഥാനങ്ങൾ  ഹസ്യമായി   ചെയ്യുന്ന തെറ്റിനെ അത് ചുമക്കുന്ന വ്യക്തികൾ   സ്വയം   രസ്യപ്പെടുത്തുന്നത്‌  സ്വാഭാവീക നീതിക്ക് എതിരാണോ? .

ത്യം ക്രൂശിക്കപ്പെടുമ്പോൾ   മഹാന്മാർ  എന്തുകൊണ്ട്  മൗനം പാലിക്കുന്നു?

ചൈനയാണ് ലോകത്തെ ഏറ്റവും വലിയ  ഹസ്യക്കൊള്ള (net work hacking ) നടത്തുന്നതെന്നാണ്  അമേരിക്ക  ഇതുവരെ ആരോപിച്ചിരുന്നത്.

ലൗകീക ലോകത്തിൻറെ  നീയമവാഴ്ച   വാതിയെ പ്രതിയാക്കും. പ്രതിയെ വാതിയുമാക്കും. പോലീസ് ള്ളനാവും  ള്ളൻ പോലീസുമാവും.

മനുഷ്യൻറെ  ബുദ്ധിശക്തി  വിജയിക്കുന്നത്   രഹസ്യമായ  തിന്മകളിൽ കൂടിയാകുന്നതിന്   മനസ്സാക്ഷി (സത്യം ) എതിരാണ്.

 എല്ലാ രഹസ്യങ്ങളും  എങ്ങനെയെങ്കിലും  പരസ്യമാകുമെന്നത് ഒരു പ്രപഞ്ച  സത്യമാണ്.

  ഒരുവൻറെ     ഹസ്യപ്രവർത്തനങ്ങൾ അപ്പപ്പോൾ   വനവൻറെനസ്സാക്ഷി (പ്രപഞ്ച ത്യം, ദൈവം ) അറിയുന്നു.

  മറ്റൊരുത്തനെ  കബളിപ്പിക്കുന്നത്   ബുദ്ധിയുടെ നിർവചനമാക്കുന്നവർ   അവരവരുടെ  രഹസ്യങ്ങളെയാണ്   യപ്പെടുന്നത്.

ഹസ്യമായി   തിന്മകൾ പ്രവർത്തിക്കുന്ന രാക്ഷസന്മാരെ   ദൈവങ്ങളായി  പൂജിക്കുന്ന    മൂഹത്തിന്   ഒരിക്കലും നന്മകളിൽ ജീവിക്കുവാൻ കഴിയില്ല.


ചില  രഹസ്യങ്ങളുടെ പോക്ക് വാർത്തകളിൽ.

çØÞ{ÞV: ØVAÞV ®çLÞ ÎùÏíAÞX dÖÎßAáKÄÞÏß èÙçAÞ¿Äß  .

ØøßÄÏáæ¿ Õß{ßµZ çºÞVKÄùßÏÞX ÕcÞɵ çËÞY çºÞVJW.

.ØøßÄ çËÞY Õß{ß‚Õøáæ¿ ÉGßµ ÉáùJí.
  ¦ÍcLøÎdLßÏᢠ¥çgÙJßæa ³ËàØßæÜ dÉÎá~øá¢ ØøßÄÞ ÈÞÏøáÎÞÏß ÌtæMGÄßæa ÕßÕøBZ ÉáùJáÕKÄÞÃí ¥çÈb×ÃJßæa Õß×Ï¢. §Äßæa ÍÞ·ÎÞÏÞÃí ÎÞÇcÎ dÉÕVJµøáÎÞÏß ÌtæMGáæÕKí Ø¢ÖÏßAáK æÉÞÜàØí ©çÆcÞ·ØíÅøáæ¿ÏᢠøÞ×íd¿àÏ çÈÄÞA{áæ¿ÏᢠçËÞY ÕßÕøBZ ¥ÄàÕ øÙØcÎÞÏß çºÞVJáKÄí.

ØøßÄÏáæ¿ çËÞYÕß{ß ÉGßµ çºÞVJW: æædµ¢ æùçAÞVÁíØí æ®¼ßæAÄßæø È¿É¿ß ÕçKAá¢
 
·çÃ×ᢠØLÄØÙºÞøßµ{ᢠçºVKí ØøßÄæÏ Õß{ß‚Äí 618 ÄÕÃ


çµÞZ Üߨíxí çºÞVKÄßæÈæ‚ÞÜïß çµÞYd·ØßW æÉÞGßæJùß.
çËÞY çø~µZ çºÞVKÄßW ÎdLßÎÞVAí ¥ÄãÉíÄß.
ØøßÄ Õß{ß‚Äí ÎmÜJßW çØÞ{ÞV ÉiÄß È¿MÞAÞX: çÎÞXØí ç¼ÞØËí.
ØøßÄæÏ Õß{ß‚Äí ÉøÞÄß ÉùÏÞX: ¥¿âV dɵÞÖí.
çØÞ{ÞV dÉÄßµ{áÎÞÏß çÕÆß ÉCß¿áK ºßdÄBZ ²{ßMßAÞX ØßÉß®¢ ÈßVçÆÖ¢.

²øá çµÞ¿ßÏáæ¿ ÄGßMí È¿JßÏÄÞÏß ÖÞÜáÕßæa æÎÞÝß .
ÄßøáÕFâøßæa   çËÞYçø~ ÉáùJáÕ߿â: æµ.ØáçødwX.
çËÞYÕß{ßµ{áæ¿ ÕßÖÆÞ¢ÖBZ æÕ{ßæM¿áJáKÄá ÈßÏdLßAá¢.  
dµÎçA¿áµZ µcÞÎù µæIJáæÎKá ÎùAøáÄí: ææÙçAÞ¿Äß .

ØbÞdÖÏ æÎÁßAW dÉçÕÖÈ ÉøàfÏßW dµÎçA¿í ÕcµíÄ¢: ææÙçAÞ¿Äß.
øIíí ÉßÌß ¥¢·B{áæ¿ ¥AìIßW 16 çµÞ¿ß.

US warns Moscow not to let Edward Snowden escape Russia