4/28/2013

സന്മാർഗ്ഗവും മനുഷ്യനും



"വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
മണ്ണിതിലിഴയുന്ന മനുഷ്യനോ
അന്ധനാര് ? അന്ധനാര് ?അന്ധകാര പരപ്പിതിൽ അന്ധനാര്" ?

മനുഷ്യനെ കുഴക്കുന്ന ചോദ്യമാണ്  കവി  ചോദിക്കുന്നത്.

നമ്മുടെ അന്ധത സ്വയം  തിരിച്ചറിയാത്ത അവസ്ഥയാണ് അഹം (ഞാൻ)
 സത്യം സഞ്ചരിക്കുന്ന വഴിയാണ്  സന്മാർഗ്ഗം. ജാഗ്രതയില്ലാത്ത (ഉണർവ്വ്‌ ) മനുഷ്യൻ  സഞ്ചരിക്കുന്നത് ഇരുട്ടിലാണ്.അവിടേക്ക് നന്മകൾ ഒരിക്കലും കടന്ന് വരില്ല .കാരണം നമ്മുടെ സ്വാർഥതയാകുന്ന  ഇരുട്ട്  കാരണം നമുക്ക് വിവേകം നഷ്ടപ്പെടുന്നു. അപ്പോൾ തിന്മകൾ  നമ്മെ നയിക്കാൻ തുടങ്ങുന്നു.

 നാം   സ്വയം സൃഷ്ടി ക്കുന്ന ജാഗ്രതയാണ്  നമ്മുടെ  വിവേകത്തിനടിസ്ഥാനം . ജാഗ്രതയില്ലാത്ത  വ്യക്തിക്ക് സന്മാർഗ്ഗം വെറും ഷോയാണ്. നല്ലവരാണ് എന്ന് എല്ലാവരും  അഭിനയിക്കുകയാണ്. അഭിനയമാണ് മനുഷ്യൻ പുറത്തു കാണിക്കുന്നത്.

മനുഷ്യവർഗ്ഗത്തിൻറെ  നിലനിൽപ്പിന് മുൻപിൽ  എന്നും   സാമൂഹ്യ പ്രസക്തിയുള്ളതും  നാമെല്ലാം   സാധാരണ  ആഗ്രഹിക്കുന്നതുമായ       വിഷയമാണ്  നന്മയിലൂന്നിയ സന്മാർഗ്ഗജീവിതം.

മനുഷ്യന്  വ്യക്തിപരമായ സംപൂർണ്ണതയിലേക്കുള്ള  വഴിയാണ്  സന്മാർഗ്ഗം. സത്യം അല്ലാതെ  മറ്റൊരു  ഇശ്വരൻ  ഇല്ല എന്ന ബോധം മനുഷ്യരിൽ  ഉറക്കുന്നതാണ് സന്മാർ ഗ്ഗത്തിലേക്കുള്ള  പാതയുടെ ആരംഭം. സത്യമറി യുമ്പോൾ നാം അഹിംസയിലെത്തും.

അഹിംസയെന്നാൽ  വാക്കിലും നോക്കിലും പ്രവർത്തിയിലും  സമഭാവനയാണ്.

ഒരു മനുഷ്യൻ സ്വമേധയാ  പ്രപഞ്ചത്തിലെ ഏ റ്റവും  എളിയവനായി സ്വയം  അറിയുന്നതാണ് അഹിംസ.

അപ്പോൾ നാം സ്വയം എല്ലാറ്റിനെയും  ആദരിക്കുകയും  സംരക്ഷിക്കുകയും  ചെയ്യും.

നന്മയിലടിയുറച്ച   പാതയിൽ കൂടി  സഞ്ചരിക്കുന്ന   ഒരു  മനുഷ്യനിലേക്ക്   ശാന്തി യും  ആനന്ദവും  വഴി  സമ്പൂർണ്ണതയുടെ  വിജയം സ്വാഭാവീകമായി  വന്നു ചേരും.

 മതവും രാഷ്ട്രീയവും ലക്ഷ്യമിടുന്നത്  മനുഷ്യരുടെ   ഭൗതീകജീവിത  ഭദ്രതയാണ്.   എന്നാൽ  അവർക്ക് മനുഷ്യരെ  അഹിംസയോ സ്നേഹമോ  പഠിപ്പിക്കാൻ  കഴിയില്ല.

കാരണം  അഹിംസയും  സ്നേഹവും   മത്സരങ്ങൾക്ക് ഉപരിയായ വ്യക്തി പരമായ  വിശുദ്ധിയും  നന്മയുമാണ്.

മതങ്ങൾ  മനുഷ്യർക്ക്  നൽകുന്നത്  മരണാനന്തര  വിശുദ്ധന്മാരെയാണ്. എന്നാൽ വിശുദ്ധി  ജീവനോട്കൂടി മാത്രം  സഞ്ചരിക്കുന്ന  അവസ്ഥയാണ്‌.

ജീവിച്ചിരി ക്കുന്നവരിൽ  വിശുദ്ധി വരുത്താൻ മതങ്ങൾക്ക്  കഴിയില്ല.എന്നാൽ ജാഗ്രത യുള്ള  ഓരോ മനുഷ്യനുമത്  സാധ്യമാണ്. വിശ്വാസം ജഗ്രതക്ക്  എതിരാണ്. വിശ്വാസി ഒന്നും അന്വേഷി ക്കുന്നില്ല.

മതങ്ങൾ  മനുഷ്യനെ  പാപിയാക്കുന്നതിനാൽ  അവർ  രക്ഷകനെ  കാത്തിരിക്കുകയാണ്‌. എന്നാൽ  സ്വയം രക്ഷിക്കാത്തവരെ   ഒരു രക്ഷകനും രക്ഷിക്കാൻ കഴിയില്ല.
അത് കൊണ്ടാണ്  നിങ്ങൾ മരണശേഷം  രക്ഷപ്പെടുമെന്ന് മതങ്ങൾ  പറയുന്നത്. മതങ്ങൾ മനുഷ്യരെ  രക്ഷിക്കുന്നത് മരണത്തിലേക്കാണ് അല്ലാതെ   ജീവിതത്തി ലേക്കല്ല.    

 ജാഗ്രതയില്ലാത്ത (സ്വബോധം ) അവസ്ഥയിൽ  മനുഷ്യൻ    ലക്ഷ്യമിടുന്നത്    ഭൗതീകതയുടെ    അപൂർണ്ണതയുടെ  മാത്രമായ  വിജയമാണ്.

 എന്നാൽ  അവിടെയെത്തിയ   മനുഷ്യന്  ഉടനെ തന്നെ ഒരു  വലിയ  കുറവ് ബോധ്യമാവും.  അപ്പോൾ അവർ  സത്യം അന്വേഷി ക്കും.

അന്വേഷിക്കുന്നവർ  മാത്രം കണ്ടെത്തുന്ന  സത്യമാണ് വിശുദ്ധി.വിശുദ്ധി യിലേക്കുള്ള  മാർഗ്ഗമാണ്  സന്മാർഗ്ഗം.

ഭൗതീക വിജയംകൊണ്ട് മാത്രം ഒരു മനുഷ്യനും സംപൂർണ്ണതയെ  തിരിച്ചറിയാൻപോലുമാവില്ല.

അതിന് ഞാനെന്ന  വ്യക്തിയിൽ ആത്മീയതയുടെ (സത്യം  )  വേരുകൾ  കൂടി  വളരണം.

ആത്മീയതയുടെ  വേരുകളില്ലാത്ത  വ്യക്തികൾ  അവസരോചി തമായി  മാത്രമാണ്  സന്മാർഗ്ഗവും  സത്യവും   സ്വീകരിക്കുന്നത്.

 സത്യം അന്വേഷിക്കാതെ സന്മാർഗ്ഗത്തിൽനിന്നും   വ്യതിചലിക്കുന്ന സമൂഹം  കാലക്രമേണ സ്വയം നശിക്കുന്നു.

കാരണം തിന്മക്ക്‌ സ്വയം നിലനിൽപ്പില്ല.

അസാന്മാർഗീയമായി  ജീവിക്കുന്ന  മാതാപിതാക്കളും  സ്വയം   ആഗ്രഹിക്കുന്ന  ഒരേ ഒരു കാര്യം അവരുടെ മക്കളുടെ സന്മാർഗ്ഗജീവിതമായിരിക്കും.

മതങ്ങളാണ് എവിടെയും സന്മാർഗ്ഗത്തിൻറെ  വക്താക്കളായി പ്രവർത്തിച്ച്   അവരവരുടേതായ  സന്മാർഗ്ഗ ചിന്തകൾ അവരുടെ  അനുയായികളെ പഠിപ്പിക്കുന്നത്.

 മാതാപിതാക്കളും ഗുരുക്കന്മാരും കുട്ടിക്കാലം മുതലേ  മനുഷ്യരെ  അവർക്കറി യാവുന്ന  സന്മാർഗ്ഗവും   പഠി പ്പിച്ച് കൊടുക്കുന്നു.

എന്നിട്ടുമെന്തു കൊണ്ട് ധാരാളം  വ്യക്തികൾ   സന്മാർഗ്ഗത്തിൽനിന്നും  വഴി മാറുന്നു ?.  എവിടെയാണ് കുഴപ്പം  സംഭവിക്കുന്നത്‌?

നമ്മുടെ   ബുദ്ധി  സന്മാർഗ്ഗപരമായിഉപയോഗിക്കുന്നതിന്  തടസ്സം നമ്മുടെ  ബുദ്ധി തന്നെയാണ്.

എൻറെ  താത്പര്യങ്ങൾ  സംരക്ഷിക്കുന്നതിന്   ഞാൻ കണ്ടു പിടിക്കുന്ന യുക്തിയാണ് എന്നെ നയിക്കുന്ന ബുദ്ധി.

എൻറെ താത്പര്യങ്ങൾ  എൻറെ വ്യക്തിപരമായ വികാരമാണ്. വികാരങ്ങൾ ബുദ്ധിയെ നയിക്കുമ്പോൾ അതിന് വിശുദ്ധമായിരിക്കാൻ  കഴിയില്ല.

നമ്മുടെ  ബുദ്ധി നിർമ്മലമായിരിക്കാൻ   അതിനോട്  ബോധം കൂടി ചേരണം.

 തിന്മയിൽ കൂടിയായാലും  ഏതു മനുഷ്യനും   അന്വേഷിക്കുന്നത്  സ്വർഗ്ഗമാണ്, ആനന്ദമാണ്.

ആനന്ദം  വ്യക്തിപരമായ  ഒരവസ്ഥയാണ്. എന്നാലത് ഞാൻ എന്ന  ഭാവനക്ക് അതീതമായ  സമഭാവനയാണ്. നമ്മുടെ  ചിന്തയിൽ പോലും  തിന്മകളില്ലാത്ത   അവസ്ഥയാണ്  ആനന്ദം. 

ആനന്ദം  പരമമായ  ദൈവീക അവസ്ഥയാണ്‌ . അത് ഇപ്പോൾ ഇവിടെയാണ്. അത് മനുഷ്യരിൽ ബോധപരമായ  അവസ്ഥയാണ്‌. ബുദ്ധി വരുമ്പോൾ  ബോധം മറയുന്നതിനു കാരണമത് സന്മാർഗ്ഗപരമാണ് എന്നതാണ്.

  മതം  നൽകുന്ന സ്വർഗ്ഗം  വെറും  വാഗ്ദാനമാണ്‌. അതും മരണശേഷം മാത്രവുമാണ്.അതിനുവേണ്ടി ഒന്നുകിൽ നിങ്ങൾ സ്വയം മരിക്കണം. അല്ലെങ്കിൽ മരണം നിങ്ങളെ വരിക്കണം.മതങ്ങൾക്ക് മനുഷ്യരെ  ബോധപരമായ പരമമായ  ആനന്ദ - അവസ്ഥയിലെത്തിക്കാൻ  കഴിയില്ല.

ജാഗ്രതയെന്നാൽ ഇപ്പോൾ ഈ നിമിഷത്തിൻറെ  അവസ്ഥയെ  നാം അറിയുന്നതാണ് . ഈ നിമിഷത്തിലേക്ക്     നമ്മുടെ ചിന്തക്ക് കടന്നു വരാൻ കഴിയില്ല.

അത് കൊണ്ടാണ്   നിമിഷ -അവസ്ഥ (Being ) നിത്യമായ  പരമ-വിശുദ്ധിയാകുന്നത്.

മരണശേഷം മാത്രം എത്തിച്ചേരാവുന്ന ഒരു സ്വർഗ്ഗത്തിന് വേണ്ടിയാണ്  മതാത്മകനായ സാധാരണ മനുഷ്യൻ   വിശ്വസി ക്കുന്നതും ആചാരങ്ങളോടെ കാത്തിരിക്കുന്നതും .
 ഇശ്വര വിശ്വാസികൾ ഈശ്വരനെ ഭയപ്പെടുമ്പോഴും  തിന്മകളെ  ഭയപ്പെടാതെ  സ്വാർഥതയുടെ മറവിൽ  എന്ത് പ്രവർത്തിയും മടിക്കാത്തത്  .

മതാത്മകാരായ  ഭ്രാന്തന്മാർ   ഒരു  മരണാനന്തര സ്വർഗ്ഗത്തിനുവേണ്ടി   അനേകരെ കൊന്നൊടുക്കിക്കൊണ്ട്  സ്വയംഹൂതി  നടത്തി  വിശുദ്ധയുദ്ധങ്ങൾ    നയിക്കുന്നതും  ബുദ്ധിപരമാണ്.

അൽഘയിദയും  ജീഹാദുകളും  ലോക സമാധാനം പോലും അട്ടിമറിക്കുന്ന ബുദ്ധിപരമായ മുന്നേറ്റമാണ്  നടത്തിക്കൊണ്ടി രിക്കുന്നത്‌. എല്ലാം ഒരു മരണാനന്തര സ്വർഗ്ഗത്തിന്  വേണ്ടിയാണ്. ഏത് വിശ്വാസവും ബുദ്ധിപരമാണ്.

വിശ്വാസത്തിന്  ബോധപരമായിരിക്കാൻ കഴിയില്ല. ബോധം ജാഗ്രതയാണ്.വിശ്വാസം മൃതമായ  ആശയങ്ങളെ  നമ്മുടെ ചിന്തയിൽ കൂടി വീണ്ടും വീണ്ടും ജീവിപ്പിക്കുന്നതാണ്.

അവരുടെ അന്ധമായ  വിശ്വാസ-വികാരം  നയിക്കുന്ന  ബുദ്ധിയാണത്. അതിൽ ബോധം തീരെയില്ല.
ബോധമുള്ളവർ അതിനെ അതി ക്രൂരമായ തിന്മയായിട്ടാണ് കാണുന്നത്. 

ഇതും വർഗ്ഗീയമായ മതത്തിൻറെ ഒരു വ്യത്യസ്തമുഖമായി  ലോകം  കണ്ടു കൊണ്ടിരിക്കുന്നു.

ഇവിടെ, ഇപ്പോൾ, നാം  ജീവിച്ചിരിക്കുമ്പോൾ  ഒരു സ്വർഗ്ഗം നമുക്ക് ലഭിച്ചാൽ  പിന്നെ ഒരു മരണാനന്തര സ്വർഗ്ഗത്തി ന് വേണ്ടി  ഒരു മനുഷ്യനും ഇങ്ങനെയുള്ള  കടും കൈ പ്രവർത്തിക്കില്ല എന്നതാണ്  മതങ്ങൾ  കാണാതെ പോകുന്ന  സത്യം. 

എന്നാൽ മതങ്ങളും  മനുഷ്യരും ബുദ്ധിപരമായിട്ടാണ്  പ്രവർത്തിക്കുന്നത്. . അസാന്മാർഗ്ഗവും   നമ്മുടെ ബുദ്ധിയുടെ ഉത്പന്നമാണ്. നമ്മുടെ ബുദ്ധിക്കു നമ്മളെ  സ്വർഗ്ഗത്തിലെത്തിക്കാൻ (പരമാനന്ദം ) കഴിയില്ല.

അതിന് നാം  സ്വയം  ബോധത്തിൻറെ  വഴിയിലേക്ക്  പ്രവേശിക്കണം.   എല്ലാ  സന്മാർഗ്ഗവും നന്മകളും  ബോധപരമാണ്.

ബോധമാണ് നന്മകളുടെ ഉറവിടം.

ബോധത്തിൻറെ  അഭാവത്തിൽ ബുദ്ധി പ്രവർത്തിക്കുന്നത്   കൂടുതലും  സ്വാർഥതാപരമായ   തിന്മകളാണ് .

ബുദ്ധി ഒരുവനെ ഞാൻ എന്ന ഭാവത്തിൽ കൂടിയാണ്  നയിക്കുന്നത്. ബോധം നയിക്കുന്നത് സമഭാവനയാണ്.അത് കൊണ്ടാണ് ബോധം പരമ വിശുദ്ധി യാകുന്നത് 

 മനുഷ്യരിലേക്ക് ബോധം കൊണ്ട് വരാൻ  മതങ്ങൾക്ക്  കഴിയില്ല. കാരണം മതങ്ങൾ  നടത്തുന്നത്  ആചാരപരമായ   വിവിധ   കലാപ്രകടനങ്ങളാണ് .
കലാപ്രകടനങ്ങൾ  ആസ്വതിക്കുന്നത് മനുഷ്യരിൽ ബുദ്ധിപരമായ  ഒരു വൈകാരിക  ആവശ്യം മാത്രമാണ് .

കൂടാതെ  മതങ്ങൾ ബിംബങ്ങളിലാണ്‌ വിശുദ്ധി  സൃഷ്ടിക്കുന്നത് . അത് ബുദ്ധിപരമായ  ഒരു തട്ടിപ്പ് മാത്രമാണ്.മരിച്ചവരിൽ മാത്രം  വിശുദ്ധി സൃ ഷ്ടി ക്കാനേ  മതങ്ങൾക്ക്  കഴിയൂ. കാരണം അവരില ബുദ്ധി പ്രവർത്തി ക്കുന്നില്ലല്ലോ. അത് കൊണ്ട് മരിച്ചവരിലെല്ലാം വിശുദ്ധിയുണ്ട്.

ഏത് മതക്കാരനും മരിച്ചാൽ  പിന്നെ  സന്മാർഗ്ഗിയാണ് .

ജീവിച്ചിരിക്കുമ്പോൾ  സംപൂർണ്ണതക്ക്  സന്മാർഗ്ഗം ആവശ്യപ്പെടുന്നത്   മനുഷ്യനിലെ  വിശുദ്ധിയാണ്.

മനുഷ്യരിൽ വിശുദ്ധികൊണ്ട് വരുന്നത് ബുദ്ധിയല്ല   ബോധമാണ്.

ബുദ്ധി നമ്മളെ   ഒരു ബിന്ദുവിൽ നിന്നും അടുത്ത ബിന്ദുവിലേക്ക്  ആകർഷിച്ച് കൊണ്ട് പോകുകയാണ്.

ഓരോരോ  പ്രലോഭനങ്ങളിൽപ്പെട്ട്     ബുദ്ധിയാകുന്ന  ഞാൻ  സ്വാർഥതയുടെ  രഥത്തിലേറി  എപ്പോഴും    സ്വപ്ന യാത്രയുടെ  മയക്കത്തിലാണ് .

ബുദ്ധിയുടെ രഥം  നയിക്കുന്നത്  അർജുനൻ  ആകുമ്പോൾ  ശ്രീകൃഷ്ണന് ( ബോധം )  മനുഷ്യരിൽ  ഒന്നും ചെയ്യാനില്ല.

സന്മാർഗ്ഗം  ഒരു പാതയാണ്. ബോധം പ്രകാശിക്കുന്ന  പാതയാണത് .


"ഞാൻ"   സത്യവും ജീവനും വഴിയുമാകുന്ന  സ്വർഗ്ഗീയപാതയാണത് .


4/23/2013

വിവാഹവും വ്യക്തിസ്വാതന്ത്ര്യവും




ഓരോ മനുഷ്യജന്മവും   സ്വയം പൂർണ്ണതയിലെത്താൻ വേണ്ടിയുള്ളതാണ് എന്ന പ്രപഞ്ചസത്യം അറിയാത്തതു കൊണ്ടാണ് മനുഷ്യൻ    ജീവിതം സഫലമാക്കാതെ  പാഴാക്കിക്കളയുന്നത്. 

സ്വയാവിഷ്ക്കാര- സ്വാതന്ത്ര്യമുള്ള (sovereign )  ഒരു വ്യക്തി    വിവിധങ്ങളായ  വൈകാരീക  അനുഭങ്ങളിൽ കൂടി   ജീവിക്കുമ്പോൾ  അപൂർണ്ണമായ        വൈകാരീക വ്യക്തിയിൽ (ego being )  നിന്നും   സംപൂർണ്ണമായ  ബോധവ്യക്തി (conscience being ) യിലേക്ക്    പരിണാമം  സംഭവിക്കുന്നതാണ് ജന്മസാഫല്ല്യം.

 ഞാൻ ഞാനായി സ്വയമറിഞ്ഞു  ജീവിക്കുമ്പോൾ മാത്രമാണ് നാം സ്വാതന്ത്ര്യമനുഭവിക്കുന്നത്‌. ഇതിന് നമ്മുടെ ഓരോ  ഇടപെടലുകളിലും  സ്വതന്ത്രചിന്തയും  സ്വബോധവും  ആവശ്യമാണ്.

സ്വാർഥമായ ചിന്ത  ഒരിക്കലും നമ്മെ സ്വതന്ത്രരാക്കില്ല. അതിൽ നമ്മുടെ താത്പര്യങ്ങൾ   മുന്നിട്ട് നിൽക്കുന്നത്കൊണ്ട് നാം സത്യത്തിൽ നിന്നും
ദൈവീകതയിൽ  നിന്നും അകന്നു പോകുന്നു.
 
പ്രകൃ തി നമുക്ക് മുൻപിൽ  ഒരുക്കുന്ന  ഓരോ തടസ്സങ്ങളും  പ്രയാസങ്ങളും നമ്മളെ സ്വതന്ത്രമായ  വഴിയിലേക്ക്  തിരിച്ചുവിടാൻ  വേണ്ടിയാണ്.

നാമറിയാതെ  തന്നെ ബോധസത്യം  സദാനേരവും നമ്മോടുകൂടി സഞ്ചരിക്കുന്നുണ്ട്.എന്നാൽ നമുക്ക് വിനയം  ഇല്ലാത്തത് കൊണ്ട്  ബോധം നമ്മിലേക്ക്‌ പ്രവേശിക്കുന്നില്ല.

എന്നാൽ മതങ്ങളും രാഷ്ട്രീയക്കാരും  മനുഷ്യരെ അവരുടെ  പാളയത്തിലാക്കി     സത്യാന്വേഷണത്തിൻറെ  പാതയിൽ നിന്നും അവരെ എന്നെന്നേക്കുമായി  പിൻ തിരിപ്പിക്കുന്നത് കൊണ്ടാണ് ധാരാളം മനുഷ്യർ   ഭൂമിയിൽ  നരഗം സൃഷ്ടിച്ചുകൊണ്ടിരി ക്കുന്നത്.

അങ്ങനെ സ്വാതന്ത്ര്യമില്ലാതെ   ധാരളമാളുകൾ  മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് ,   വൈകാരീക  അന്ധതയിൽ  സ്വയം  മറന്ന്ജീവിക്കുന്നു.

പലരുടെയും വിവാഹ ജീവിതവും   സാമൂഹ്യമായ  ദുരാചാരങ്ങളും തന്നെ ഇതിനുദ്ദാഹരണമാണ്.

പലവിധമായ ദുഷിച്ച സാമൂഹ്യവ്യവസ്ഥകൾ  വ്യക്തികളുടെ  സ്വാഭാവീകമായ     സ്വാതന്ത്ര്യത്തിനെതിരെ     പ്രവർത്തിച്ച്   വ്യക്തികളെ  ചൂഷണം ചെയ്ത്  അവരെ  തിന്മകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു.

സ്വബോധമില്ലാത്ത  അവസ്ഥയിൽ  മനുഷ്യൻ   ജീവിതത്തിൻറെ  മഹത്വം എന്തെന്ന്  തന്നെ  അറിയാതെ  പ്രസ്ഥാനങ്ങളുടെ  വക്താക്കളായി  പ്രവർത്തിച്ച്   സ്വയം  ജീവിതം പാഴാക്കുകയാണ്.

വളർച്ചയുടെ ആദ്യ കാലഘട്ടം  നാമെല്ലാം മാതാപിതാക്കളുടെ സംരക്ഷണയിലാണ്   വളർന്ന് വരുന്നത്. എന്നാലും   പ്രായപൂർത്തിയായ  മക്കളുടെമേൽ  മാതാപിതാക്കളുടെ    ആധിപത്യവും  ഇടപെടലുകളും   പോലും  അവരുടെ  സ്വാഭാവീകമായ വളർച്ചയെ തടയുന്നതാണ്. 

വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് കൂടുതലും  സാമൂഹ്യമായ  പ്രസ്ഥാനങ്ങളാണ്. ഞാനെന്ന വൈകാരിക മനുഷ്യന്   ഒറ്റയ്ക്ക് മുന്നേറാനുള്ള  കരുത്തില്ലായ്മയാണ്  മനുഷ്യനെ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നത്. ഇത് പ്രസ്ഥാനങ്ങൾ മുതലെടുത്ത്‌ വ്യക്തികളെ  ഉപയോഗിച്ച്  സാമൂഹ്യനന്മയുടെ  പേര് പറഞ്ഞ്  ചില  തിന്മകളും  അസ്വസ്ഥതകളും  സൃഷ്ടിക്കുന്നു.

ലോകത്തെവിടെയും  സ്വബോധമില്ലാത്ത   മനുഷ്യരെ  പ്രസ്ഥാനങ്ങൾ  ചൂഷണം ചെയ്യുന്നു.  കമ്മ്യൂണിസവും ഏകാധിപത്യവും  നിലവിലുള്ള രാജ്യങ്ങളിൽ  വ്യക്തി സ്വാതന്ത്ര്യം  അധികാരകേന്ദ്രങ്ങൾ വഴി   ബലപ്രയോഗം  നടത്തി  അട്ടിമറിക്കുന്നു.

 സ്വതന്ത്ര സമൂഹത്തിലും വ്യക്തിസ്വാതന്ത്ര്യം  പല വിധത്തിലും ഹനിക്കപ്പെടുന്നത്   നാം  അറിയുന്നുപോലുമില്ല.  നമ്മുടെ ജാഗ്രതയില്ലായ്മയാണ്  അതിന് പ്രധാന കാരണം. 

മറ്റൊരു  പ്രധാന കാരണം  നമ്മുടെ സ്വാതന്ത്ര്യത്തിന് നാം സ്വയം വില കൽപ്പിക്കാത്തതാണ്.

 ഒരാളുടെ   വ്യക്തിസ്വാതന്ത്ര്യം   അറിഞ്ഞോ അറിയാതെയോ  പങ്കാളിക്ക്  പണയപ്പെടുത്തുന്നതാണ് വിവാഹ ജീവിതത്തിൽ   സംഭവിക്കുന്ന സാധാരണ പിഴവ് .

ഇത് സ്വബോധത്തിന്  എതിരായ  നടപടിയാണ്. ഇത് ചൂഷണം ചെയ്യാൻ സ്വബോധമില്ലാത്ത മറുപങ്കാളി  ശ്രമിക്കുമ്പോൾ  ആരോഗ്യപരമായ  ബന്ധം സാധ്യമല്ലാതെ  വരുന്നത് സ്വാഭാവീകമാണ്.

നൂറ്റാണ്ടുകളായി  സാമൂഹ്യപരമായും  സാമ്പത്തീകമായും  ആത്മീയമായും  സ്ത്രീകൾ  പുരുഷൻറെ  അടിമത്തത്തിൽ കഴിയേണ്ടി വന്ന  ഒരു  സമൂഹ്യ വ്യവസ്ഥയാണ്  മനുഷ്യചരിത്രം  പറയുന്നത്.

വ്യക്തി സ്വാതന്ത്ര്യത്തിന്   ആരുമത്ര   വില കൽപ്പിക്കാതിരുന്ന  ഇരുപത്  നൂറ്റാ ണ്ടുകൾ  ഒരടഞ്ഞ അദ്ധ്യായമാണെന്ന്  മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പുതിയ നൂറ്റണ്ടിലേക്ക്  മനുഷ്യ ചരിത്രം പ്രവേശി ക്കുന്നത്.

നമ്മുടെയിടയിൽ   തലമുറകളായി ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന    ദാമ്പത്യജീവിതത്തിന്  പുതിയമാനങ്ങൾ നലകുവാൻ  വ്യക്തിയുടെ (സ്ത്രീയുടെ ) സ്വാതന്ത്ര്യം  വിവാഹ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യേണ്ട  കാലമായിരിക്കുന്നു.

എന്തും ചെയ്യാനുള്ള ലൈസൻസ്‌ അല്ല സ്വാതന്ത്ര്യം. വൈകാരീകമായി ഒരാൾക്ക് തോന്നുന്നതെന്തും   ചെയ്യാതിരിക്കാനുള്ള  ബോധപരമായ  ഉത്തരവാതിത്വമാണ്  വിവാഹ ജീവിതത്തിലെ   വ്യക്തിസ്വാതന്ത്ര്യം  ദമ്പതി കളിൽ നിന്നും  പരസ്പരം  ആവശ്യപ്പെടുന്നത് .

വ്യക്തിയിലേക്ക്  അച്ചടക്കം കൊണ്ട് വരുന്നത് സ്വതന്ത്ര ചിന്തയിലൂന്നിയ  ബോധമാണ്.

വിവാഹം സ്വർഗ്ഗത്തിലെന്ന  വിശ്വാസം. 
 
 വിവാഹം സ്വർഗ്ഗത്തിലെന്ന് വിശ്വസിച്ച്  വിവാഹം കഴിക്കുന്ന  ദമ്പതിമാർക്ക്  ഭൂമിയിൽ ജീവിതം ഒരു നരകം ആകുന്നതിന് കാരണം മറ്റൊന്നുമല്ല.

സ്വബോധം  ഇല്ലാത്ത മനുഷ്യരിങ്ങനെ  വിശ്വസിക്കുന്നതിൻറെ  ഫലമായി  വിവാഹത്തിന്  വേണ്ടി മാത്രം ഒരു വിവാഹം കഴിക്കുന്നവരാണ് നമ്മുടെ  സമൂഹത്തിലധികം പേരും.അവർക്ക് വിവാഹം ഒരു ലക്ഷ്യമാകുന്നു.

 മാതാപിതാക്കളുടെ  ആഗ്രഹപ്രകാരവും   മതങ്ങളുടെ  ആചാരങ്ങൾ  പിന്തുടർന്നും  നമ്മുടെ  സ്വാർഥതയുടെ   സ്വപ്‌നങ്ങൾ  സഫലീകരിക്കുവാനുമായി   സ്ത്രീയും പുരുഷനും  വിവാഹത്തി ലൂടെ   ഒരുമി ച്ചാലും   പരസ്പരം  മാന്യമായ ഒരു  വിവാഹജീവിതം  സാധ്യമാകുന്നില്ല.

പുരുഷമേധാവിത്തം  നിലവിലിരുന്ന  മുൻകാലങ്ങളിൽ, വിവാഹശേഷം  പുരുഷൻ സ്ത്രീയെ അടിമയെപ്പോലെയാണ്  നിയന്ത്രിച്ചിരുന്നത്.

സ്ത്രീയുടെ മനുഷ്യാവകാശങ്ങളെപ്പറ്റി  അക്കാലത്ത് പുരുഷന് ചിന്തിക്കേണ്ടിയുമിരുന്നില്ലയെന്നത്  കാലഘ ട്ടത്തിൻറെ  സ്വാഭാവീകത യുമായിരുന്നു.

എല്ലാം ക്ഷമിച്ചും  സഹിച്ചും   കുടുംബത്തിന് വേണ്ടിയും  മക്കളെയോർത്തും  സ്വയം സമർപിച്ചു ധാരാളം  സ്ത്രീകൾ പുരുഷൻറെ കൊള്ളരുതായ്മകളെല്ലാം  സഹി ച്ച് വിവാഹജീവിതം  മുന്നോട്ടു കൊണ്ടുപോയ പഴയ കാലത്തെ പിന്തുടരാൻ  ഇന്നത്തെ  സ്വബോധമുള്ള സ്ത്രീകൾക്ക്  കഴിയില്ല.

 അധികമാരും പുറത്ത്  പറയാതെയും അറിയാതെയുമിരുന്ന  പഴയതലമുറ  വിവാഹ ജീവിതത്തെ മഹത്വവൽക്കരിക്കുന്നവർ  ഇന്നും  ധാരളമുണ്ടായേക്കാം.   പക്ഷെ അവർ സത്യം  അറിയാത്തവരോ   അറിഞ്ഞിട്ടും  അവഗണിക്കുന്നവരോ  ആണ്.

സ്വബോധമുള്ളവർ മറ്റൊന്നും  വിശ്വസിക്കുന്നില്ല. മതവും ആചാരങ്ങളും   മാറ്റി നിർത്തി, അവരുടെ ആവശ്യങ്ങളെ അറിഞ്ഞാണ് അവർ  ജീവിക്കുന്നത്.
അത് കൊണ്ടാണ് അവരുടെ  വിവാഹവും  ജീവിതവും  വ്യത്യസ്ഥമായിരിക്കുന്നത്. 

 അവർക്ക് കാര്യങ്ങളെ   വ്യക്തമായും  സ്വാർഥതയില്ലാതെയും സമീപിക്കാൻ കഴിയും. അവർ വിവാഹം കഴിക്കുന്നത്  വെറുതെയല്ല.മറ്റുള്ളവർക്ക് വെണ്ടിയുമല്ല.

സ്ത്രീപുരുഷബന്ധത്തെപ്പറ്റിയും  വിവാഹ അനന്തര ജീവിതത്തെക്കുറിച്ചും  അവർക്ക് വ്യക്തമായ ധാരണയുണ്ട്. അവർ മുന്നോട്ടു നീങ്ങുന്നത്‌ വ്യക്തമായ  കാഴ്ച്ച പ്പാടിൻറെ  പിൻബലത്തിലാണ്.

വിവാഹം  അവരുടെ ലക്ഷ്യമല്ല. സന്തോഷകരമായ  ജീവിതമാണവരുടെ   ഒരേ ഒരു ലക്‌ഷ്യം. അവർ വിവാഹിതരാവുന്നതും അതിന് വേണ്ടി മാത്രമായി രിക്കും.

സ്ത്രീപുരുഷബന്ധം  പരസ്പരം  ചൂഷണവിധേയമാവാതിരിക്കുകയാണ്  വിവാഹബന്ധം  സംതൃ പ്തമാവാൻ  വേണ്ട പ്രധാന കാര്യം.

നാം മറ്റൊരാളുടെ ചൂഷണത്തിന്  വിധേയമാവാതിരിക്കാൻ  ഏറ്റവും ആവശ്യം  നമ്മുടെ വ്യക്തിപരമായ  സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുകയാണ്.

സ്വബോധമുള്ള    വ്യക്തികൾ  എപ്പോഴും  അവരുടെ  സ്വാതന്ത്ര്യത്തിന്  പ്രഥമപരിഗണന  നൽകും.

സ്വബോധത്തിൽ  കൂടിയല്ലാതെ   ഒരു മനുഷ്യനും   ആത്മീയതയിലേക്ക് പ്രവേശി ക്കാൻ   കഴിയില്ല. അതിലേക്കുള്ള  ഏക  വഴി  സ്വാതന്ത്ര്യ ചിന്തയാണ് .

ആത്മീയനായ ഒരു വ്യക്തി  മറ്റാരുടെയും സ്വാതന്ത്ര്യം അവഗണിക്കുന്നില്ല.

ആരോഗ്യകരമായ ദാമ്പത്യജീവിതത്തിൻറെ  അടിത്തറ വ്യക്തിസ്വാതന്ത്ര്യമാകുമ്പോൾ   ദാമ്പത്യ ജീവിത ത്തിലേക്ക്  നാമറിയാതെ  തന്നെ  സ്വതന്ത്രചിന്തയും   ബോധവും കടന്നു വരും.

ബോധമാണ്  ആത്മീയതയുടെ  അടിത്തറ. ആത്മീയത  ഭൗതീകതയുടെ  അടിത്തറയാവുമ്പോൾ  മനുഷ്യരിൽ  പരസ്പര വിശ്വാസം ഉടലെടുക്കുകയും   ദൈവങ്ങളിൽ വിശ്വസിക്കാതെ തന്നെ   മനുഷ്യരിൽ   വിശുദ്ധി  വസിക്കുകയും    ചെയ്യും.


"സ്ത്രീ ന സ്വാതന്ത്ര്യമർഹതി"  എന്ന്  പ്രചരിപ്പിച്ചത്  പുരുഷൻറെ വികലമായ മനശാസ്ത്രമാണ്.അത് സത്യത്തിന് എതിരാണ്.

പുരുഷൻറെ  രതിരോഗം  സ്ത്രീയിലുമുണ്ടെന്ന് പ്രാകൃത പുരുഷൻ  ചിന്തിച്ചതി ൻറെ ഫലമാണത് .

അത്കൊണ്ടാണ്  ചില   മതങ്ങളിലും    സമൂഹങ്ങളിലും സ്ത്രീകൾക്ക്  പല തരം  വിലക്കുകൾ ഏർപ്പെടുത്തിയിക്കുന്നത് . ഇത് പുരുഷൻറെ   പ്രാകൃത  മനശാസ്ത്രവും   ബുദ്ധിപരമായ  വിഡ്ഢിത്തവുമാണ്.

ഇത് വരെയും ലോക ചരിത്രം  തിരിച്ച ഭ്രാന്തനായ  പുരുഷൻ  ഈ ഭൂമിയെ വികലമാക്കി, വർഗീയതയും അടിമത്തവും  അന്ധവിശ്വാസങ്ങളും   ബിംബങ്ങളും  ആരാധനയും സൃഷ്ടിച്ചു.

എന്നാൽ അവൻറെ തന്നെ പകുതിയായ സത്യത്തെ അവൻ തിരിച്ചറിയുന്നില്ല. സ്ത്രീയിൽ  സ്വഭാവീകമായി  ഭ്രാന്തില്ല. പുരുഷൻ സ്ത്രീയെ ഭ്രാന്ത് പിടിപ്പിക്കുകയാണ്‌.

പ്രകൃതി  സ്ത്രീയെയും പുരുഷനെയും വ്യത്യസ്ത മനശാസ്ത്രത്തിലാണ്  സൃ ഷ്ടിച്ചിരിക്കുന്നത്‌. പുരുഷനത് തിരിച്ചറിയുന്നില്ല  എന്നത് അവനെ സ്ത്രീയുടെ മുൻപിൽ  ഒരു  വിചിത്ര ജീവിയാക്കുന്നു.

പുരുഷന്‌ വിപരീതമായി  സ്ത്രീയിൽ   രതിയുടെ  അടങ്ങാത്ത വിശപ്പും ദാഹവുമില്ല .

സ്ത്രീയുടെ  ലൈംഗീകത  ചിന്തയിലല്ല, മറിച്ച്  ബോധത്തിലാണ്.ബോധം ദൈവീകമായ അവസ്ഥയാണ്‌.
സ്വബോധം  കൈവരാത്ത  പുരുഷൻ  രാവണനാണ്. അവൻറെ പത്തു തലകളും
കുബുദ്ധിയും  ചിന്തയും കൊണ്ട്  നിറഞ്ഞിരിക്കുകയാണ്. അത് കൊണ്ട് അവന്  യുദ്ധം ചെയ്തേ മതിയാവൂ. ഇതാണ് മഹാഭാരത യുദ്ധത്തിൻറെ  ഇതിവൃ ത്തം.
 അർജുനൻറെ   യുദ്ധസജ്ജമായ  അശാന്തിയും അസ്വസ്ഥതയും ഓരോ പുരുഷനെയും  ഭ്രാന്ത് പിടിപ്പിക്കുകയാണ്‌. അവൻ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് എടുത്തു ചാടുകയാണ്. സ്ത്രീയായാലും പണമായാലും അധികാരമായാലും പുരുഷൻറെ  ഇടപെടൽ  ഭ്രാന്തമാണ്‌ അന്ധമാണ് .


എന്നാൽ സ്ത്രീകൾക്ക് ആരുമായും എവിടെ വച്ചും  ഏത്  സമയത്തും  രതി നടത്താനാവില്ല.  ഇങ്ങനെ ചിത്രീകരിക്കുന്നത്  പുരുഷ മനശാസ്ത്രവും  പൈങ്കിളി സാഹിത്യവുമാണ്. അതിന് സത്യവുമായി യാതൊരു ബന്ധവുമില്ല.  എന്നാൽ വളരെയധികം  പുരുഷന്മാർ ഇങ്ങനെ വിശ്വസിക്കുന്ന രോഗികളാണ്.

അത് കൊണ്ടാണ്  സ്വബോധമില്ലാത്ത  പുരുഷൻ   സ്ത്രീകളെയും  കുഞ്ഞുങ്ങളെയും  ക്രൂരമായി പീടിപ്പിക്കുന്നത്.

യാതൊരു സ്ത്രീയും  ഇങ്ങനെ  ക്രൂരത  ആരോടും ചെയ്യുന്നില്ല .സ്ത്രീയിൽ സ്വാഭാവീകമായും  ബോധമുണ്ട്. അത് കോണ്ടാണവൾ  ദേവി-യാവുന്നത്. ഓരോ സ്ത്രീയും പാർവതി-യുടെ  പ്രതീകമാണ്.

 അത് തിരിച്ചറിയാൻ പുരുഷനിൽ സ്വബോധം   ആവശ്യമാണ്. വികാരം   ബോധത്തിന്  എതിരാണ്. പുരുഷൻ സ്വാഭാവീകമായി വികാര ജീവിയാണ്.    

സ്ത്രീയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ  പുരുഷൻ  സാമൂഹ്യമായും വ്യക്തിപരമായും  സദാ  കടപ്പെട്ടിരിക്കുന്നു.  വിവാഹ ജീവിതത്തിൽ ഈ  ഉത്തരവാതിത്വം  വളരെ കൂടുതലാണ്.

ആധുനീക മനുഷ്യന് ദാമ്പത്യ ജിവിതം  സഫലമാവുന്നതിന് വേണ്ട അടിത്തറയാണ് കൂട്ടുത്തരവാതിത്വവും   വ്യക്തിസ്വാതന്ത്ര്യവും  പരസ്പരം  കാത്തു സൂക്ഷിക്കുകയെന്നത് .

ഇതില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും  ദമ്പതി മാർക്ക് സംതൃപ്തമായൊരു  ജീവിതം എന്നുമകലെയായിരിക്കും.  












4/20/2013

ബുദ്ധിയും ബോധവും മനുഷ്യനും




മനുഷ്യൻ  മനസ്സിലാക്കുന്നത് പോലെയുള്ള  ഒരു   സംഗതിയല്ല മനുഷ്യനും മനുഷ്യൻറെ ബുദ്ധിയും.

മനുഷ്യന്  രണ്ടവസ്ഥയിൽ ജീവിതം സാധ്യമാണ്. ഒന്ന് ബോധാവസ്ഥയും (conscience being )  മറ്റത്  ബുദ്ധിപരമായ  വികരാവസ്ഥയുമാണ് (ego being ).

  ക്രീയാത്മകനായിരിക്കുന്ന  മനുഷ്യൻ  അവൻറെ ബുദ്ധിയുടെ   നിയന്ത്രണത്തി ലാണ്. അതിൻറെ ഫലമായിട്ടാണ്  നാം ദുഃഖം അനുഭവിക്കുന്നത്.

 വൈകാരീകമായ ഞാൻ മനസ്സിനെ   ഉപയോഗിച്ച്  സൃഷ്ടിക്കുന്ന വിഷമവൃത്തമാണ്  മനുഷ്യൻറെ ബുദ്ധി. ഞാൻ  എന്ന അപൂർണ്ണ മനുഷ്യൻ എന്നും അവൻറെ ബുദ്ധിയുടെ നിയന്ത്രണത്തിലാണ്.

അപൂർണ്ണ മനുഷ്യനിൽ  ധാരാളം  ബുദ്ധി യുണ്ട്  എന്നാൽ ബോധം (ജാഗ്രത ) തീരെ കുറവായിരിക്കുന്ന അവസ്ഥയാണ്‌.

 അവനവൻറെ  അറിവിനെ  ആസ്പത മാക്കി  നിരന്തരം   ചിന്തിച്ച്   നമുക്ക്  അപ്പപ്പോൾ ആവശ്യമായ  ബുദ്ധിയെ സൃഷ്ടിക്കുകയും  ആ  ബുദ്ധിയുപയോഗി ച്ച്‌  ഞാൻ  ആകുന്ന  അഹം ( ego ) ഓരോ  പ്രവർത്തിയെ സൃഷ്ടിക്കുകയും  ഓരോ  പ്രവർത്തിയും  വീണ്ടും  പല പല   ചിന്തകളെ  ആവശ്യമാക്കിതീർക്കുകയും ചെയ്യുന്നു. ഈ വിഷമ വൃത്തത്തിൽ നിന്നും പുറത്ത് കടക്കുന്നതാണ് ആത്മീയത.

അപൂർണ്ണനായ    മനുഷ്യൻറെ   അസ്വസ്ഥമായൊരവസ്ഥയാണവനെ  ദൈവത്തി ലേക്ക്  നയിക്കുന്നത്.
 അനിശ്ചിതത്വമെന്ന  ഇരുട്ട്  നമ്മിൽ ഉണർത്തുന്ന ഭയവും നമ്മുടെ ബുദ്ധിയി ലുള്ള സംശയവും നയിക്കുന്ന എല്ലാ ചിന്തകളും   നമ്മുടെ അസ്വസ്ഥതയെ  രോഗാതുരമാക്കിതീർക്കുന്നു.

മഹാരാജാവായാലും  യാചകനായാലും സ്വയം "എന്താണ് ഞാൻ" എന്നറി യുന്നത്‌ വരെ "ഞാൻ" ഒരു  അപൂർണ്ണതയായി   മനുഷ്യരിൽ   നിത്യമായി  നില നിൽക്കുന്നു .

ഇതിന്  മാറ്റം വരുത്തുവാൻ    ഓരോരുത്തരും  നാം സ്വയം എന്താണ്  എന്ന അറിവിലേക്ക് പ്രവേശിക്കണം.ഇതാണ് ആത്മീയതയുടെ  പാത.

അതിന്  നമ്മുടേതായ ഒരു വിശ്വാസവും  ചിന്തയും  നമ്മെ സഹായിക്കു ന്നില്ല. സ്വയം അവനവനിലേക്ക് നടത്തുന്ന അന്വേഷണം  മാത്രമാണതിനുള്ള   പോംവഴി.
"ഞാൻ സത്യവും വഴിയും ജീവനും ആകുന്നു " അവനവനിൽ കൂടിയല്ലാതെ ആരും ആ സത്യത്തിൽ എത്തുന്നില്ല " എന്ന് ശ്രീ യേശു വ്യക്തമായി  പറഞ്ഞിട്ടുണ്ട്.

മനസ്സ് ചിന്തയെയും ചിന്ത  അറിവിനെയും  സൃഷ്ടിക്കുന്നതോടെയാണ്‌ ഒരു  മനുഷ്യൻ  ശിശുവിൽ നിന്ന്   വ്യക്തിയിലേക്ക് വളരുന്നത്‌  . ഏദൻ  കഥയിലെ അറിവി ൻറെ ഫലം ഭക്ഷി ക്കുന്നതോടെ ഓരോ ശിശുവും സ്വാർഥതയെന്ന  വ്യക്തിയിലേക്ക് (ഞാൻ ) വളരുന്നു. അതോടെ ആ ജന്മം ഒരു സത്യാന്വേഷണം ആരംഭിക്കുന്നു. 

ഞാൻ എന്ന വ്യക്തിത്വം നിലവിൽ വരുന്നതോടെ നാം  ഞാനെന്ന  സ്വാർഥവികാരമായി നാം പ്രകൃതിയിൽ നിന്നും സ്വയം വേർപെടുന്നു. അതോടെ ഞാൻ  വ്യക്തിപരമായ   സ്വാർഥചിന്തയുടെയും  വ്യക്തി പരമായ ബുദ്ധിയുടേയും പിടിയിലാകുന്നു.

പിന്നിട് നാം  കാട്ടി കൂട്ടുന്ന ഓരോ വികൃതിയും  പുറം ലോകവുമായുള്ള  പരസ്പര ഇടപെടലുകളും  എൻറെ  താത്പര്യങ്ങളെ  തൃപ്തിപ്പെടുത്തുവാൻ  ഞാൻ കണ്ടു പിടിക്കുന്ന  ബുദ്ധിയും കുബുദ്ധിയുമാണ്‌.

എന്നാൽ പ്രപഞ്ചനാഥനായ  ബോധം  മനസ്സാക്ഷിയായി എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നത്  ബുദ്ധിമാനായ  മനുഷ്യൻ അറിയുന്നില്ല. കാരണം അവൻ ഞാനെന്ന വൈകാരീക അന്ധതയിലാണ്.

നാം കുഴിക്കുന്ന കുഴികളിൽ നാം തന്നെ പിന്നീട് വീഴുന്നതിന്  കാരണം  ബോധമെന്ന  വെളിച്ചം  നമ്മിലേക്ക്‌  പ്രവേശിക്കാത്തത്കൊണ്ടാണ്.

എന്നിലുള്ള അറിവും  എൻറെ സ്വാർഥവികാരവും ചേർന്ന്  ഞാനെന്ന  വ്യക്തി (Mastermind)  സൃഷ്ടിക്കുന്നതാണ് എന്നെ നയിക്കുന്ന ബുദ്ധിയും  (logic, sense ,meaning  ) തന്ത്രങ്ങളും.

അറിവും,വികാരവും ബുദ്ധിയും മനസ്സും ശരീരവും ചേർന്ന , ജീവിതം ആഘോ ഷിക്കുമ്പോഴും  നാമെല്ലാം  സ്വയം  അറിയാത്ത   സൃഷ്ടികർത്താക്കളാണ്. 


മനുഷ്യൻറെ  ശരീരം  വെറുമൊരു  ഭൗതീക വസ്തുവാണ്.

അറിവും,വികാരവും ബുദ്ധിയും മനസ്സും ചേർന്ന  ജീവാത്മാവിനെ (Mastermind) വഹിക്കുന്ന ഒരു വാഹനമാണ്( രഥം ) നമ്മുടെ  ശരീരം.

ഞാനെന്ന  ജീവാത്മാവിനെ  ക്രീയാത്മകനാക്കുവാൻ    പ്രേരകമായി    പ്രവർത്തിക്കുന്നത്   ശരീരത്തിലെ   അഞ്ച്  ഇന്ദ്രിയങ്ങളുടെ പ്രവർത്തനഫലമായി    എന്നിൽ  ഉണരുന്ന ആഗഹങ്ങളാണ് .

ആഗ്രഹങ്ങളാണ് ദു :ഖത്തിന്  കാരണമാകുന്നത്. നമ്മിൽ ഉണർന്നു വരുന്ന  വിവിധങ്ങളായ    വികാരങ്ങളാണ് ആഗ്രഹങ്ങളെ  സൃഷ്ടിക്കുന്നത്.

ബോധം 

മനസ്സിനും ഉപരിയായി പരമാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധമായ ആത്മീയ ഊർജമാണ്  ബോധം.

ബോധം സൂര്യപ്രകാശം പോലെയും മനുഷ്യരുടെ ബുദ്ധി  ഒരു ടോർച്ചിൻറെ   പ്രകാശം  പോലെയുമാണ്  നമ്മിൽ പ്രവർത്തി ക്കുന്നത്.
നമോരോരുത്തരിലും  അഹം ഒരു കുടയായി നിന്ന്  ബോധത്തെ  നമ്മിൽ നിന്നും മറക്കുന്നു. എന്നാലത് നാം അറിയുന്നില്ല. 

ഭൗതീക പ്രപഞ്ചത്തിൻറെ  ഗർഭാവസ്തയാണ്  ബോധം. ബോധമാകുന്ന ഊർജമാണ്  പ്രപഞ്ചത്തി ന് അടിസ്ഥാനം  .

കാര്യവും കാരണവും സമ്മേളിക്കുന്ന പ്രപഞ്ചത്തിലെ കേന്ദ്ര ബിന്ദുവായി    മാറി  ഒരു   സംപൂർണ്ണ മനുഷ്യനാവുകയാണ്    ഓരോ മനുഷ്യജന്മത്തി ൻറെയും ലക്ഷ്യം. 

എന്നാൽ  അവനവ ൻറെ ബുദ്ധിയിൽ  അഹങ്കരിക്കുന്ന  അൽപനായ  മനുഷ്യന്‌  ആദ്യം  മുതൽ വഴിതെറ്റുന്നു.

ബോധമില്ലാതെ ബുദ്ധിയിൽ മാത്രം പ്രവർത്തിക്കുന്ന  സമൂഹത്തിന്   ഒരു വ്യക്തിയെയും  സത്യത്തിലേക്ക്  നയിക്കാൻ  കഴിയില്ല.

ഞാൻ ജീവിക്കുന്ന സമൂഹത്തിൽ ഞാൻ എന്തോ ( something ) ആണെന്ന്  എൻറെ  ബുദ്ധി  സ്വയം നിർവചിക്കുന്നു പാതയിലാണ് ( social  status ) നമോരോരുത്തരും  സഞ്ചരിക്കുന്നത്.

 ഞാൻ സ്വയം എന്താണ് എന്ന് അറിയും വരെയും  ഓരോ മനുഷ്യനും  അവന വൻറെതായ  സ്വാർഥതയുടെ   തെറ്റും  ശരിയുമായ  പാതകളിൽ  മാറി മാറി  സഞ്ചരിക്കുകയാണ്.

സങ്കടവും സന്തോഷവും തിരയടിക്കുന്ന  അശാന്തിയുടെ  തീരമാണ്  ഓരോ അപൂർണ്ണ മനുഷ്യനും.

ബോധമില്ലാത്ത  ബുദ്ധി  മനുഷ്യനെ  വൈകരീകമായി  അന്ധനാക്കുന്നു. സ്വയം ചെയ്യുന്നത് എന്താണ് എന്ന് സ്വയം അറിയാൻ കഴിയാത്ത മനുഷ്യൻറെ   അവസ്ഥ വളരെ ദയനീയമാണ്.

ബോധം നമ്മിലേക്ക്‌ കടന്നുവരുമ്പോൾ  ഓരോ മനുഷ്യനും പെട്ടെന്ന്  ഒരു സുപ്രഭാതത്തി ലേക്ക് പ്രവശിക്കും.

അരക്ഷിത ചിന്ത  നമ്മിൽ നിന്നും നീങ്ങിപ്പോവുമ്പോൾ  ഓരോ മനുഷ്യനും ആത്മാവിൽ പുനർജനിക്കും.

അപ്പോൾ  നമുക്ക്   ബുദ്ധിയുടെ സ്ഥാനത്ത്  ബോധം സ്ഥിരമായി  ലഭിക്കും. അങ്ങനെ സ്വബോധം നമ്മെ നയിക്കുമ്പോൾ  നാം ദു :ഖ ക്കടലിൽ  നിന്നും  ആനന്ദ ക്കടലിലേക്ക്  പ്രവേശിക്കും.






















4/15/2013

സെക്സ്ഷ്വൽ പീലിംഗ്










ഇൻഗ്ളിഷിലെ  feeling - ന്  നാട്ടിൻപുറത്ത്കാരുടെ  നർമ്മ- പ്രയോഗമാണ് പീലിംഗ്. എന്നാലിവിടെ  ഒരു   ചെറിയ വ്യത്യാസമുണ്ട് .

Feeling + Healing = Fhealing, പീലിംഗ് ആണ് ഈ ബ്ലോഗിന് വിഷയം 


Sexual Healing  എന്ന തലക്കെട്ടിൽ,    ഒരു sexologist എഴുതിയ ലേഖനം വായിച്ചെഴുതിയതാണ്   ഈ ബ്ലോഗ്.
 
രതി ഒരു സർവ്വരോഗ- സംഹാരിയാണ് എന്ന് പറയുന്ന  ലേഖകൻ ( മനശാസ്ത്രജ്ഞനായിരിക്കണം )  വെളിപ്പെടുത്തുന്ന സത്യം ഇപ്രകാരമാണ്.

രോഗപ്രതി രോധശക്തി  കൂട്ടുന്നതിനും , വേദനസംഹാരിയായും ,മികച്ച പേശികൾക്കും  ,മികച്ച  ശ്വാസം , മികച്ച കൊളോസ് ട്രൾ  , ദീർഘായുസ്സ് , റ്റെൻഷൻ ഫ്രീയാക്കുന്ന   ഹോർമോണുകൾ  തുടങ്ങി  രതി- യിൽ  ഇല്ലാത്ത   ഗുണങ്ങൾ   ഇല്ലെന്ന്  ആധുനീക ശാസ്ത്രം കണ്ടെത്തിയിരിക്കുന്നതിനെയാണ്  ലേഖനം വായനക്കാരി ലെത്തിക്കുന്നത്.

    മനശാസ്ത്രവിദക്തന്മാരുടെ  ബുദ്ധി  പല പുതിയ  സത്യങ്ങളും കണ്ടുപിടിക്കും.

വായിക്കുന്നവരിൽ ധാരാളം  ബുദ്ധിജീവികൾ    അത് വിശ്വസിക്കയും  ചെയ്യും . ഇത് ശാസ്ത്രത്തിൻറെ  കുഴപ്പമല്ല.

അന്ധമായി  പലതും വിശ്വസിക്കുകയെന്നത്  നമ്മുടെ  അഹംബുദ്ധി  (ego intelligence , I  ) എന്ന  സംഗതിയുടെ    ഒരു ബലഹീനതയാണ്.  

 അഹം- ബുദ്ധി (emotional intelligence) എന്ന വികാരഅവസ്ഥയാണ്‌ ഓരോ "ഞാൻ" ഉം  .

 മനുഷ്യൻറെ  എല്ലാ വിശ്വാസങ്ങളും  ചിന്തകളും  "അഹംബുദ്ധി"- പരമാണ് . സ്വബോധം ഉണരുമ്പോൾ മാത്രമാണ് നമ്മുടെ  വിശ്വാസങ്ങളും  ചിന്തകളും  നമ്മോട് വിട പറയുന്നത്.

 പ്രപഞ്ചസത്യങ്ങൾ  നമ്മുടെ ബുദ്ധിക്കുമുപരിയാണ്‌. ചിന്ത കൊണ്ട് നാം സൃഷ്ടി ക്കുന്ന  ബുദ്ധിക്ക്   പുറത്ത് കടന്നാൽ മാത്രമാണ് നാം പ്രപഞ്ചസത്യങ്ങളി ലേക്ക് എത്തുന്നത്.

മനശാത്രജ്ഞനും  സ്വന്തമായ ബുദ്ധികൊണ്ട്  അവരുടെതായ   അറിവിൻറെ   ചക്രവാളം  സ്വയം  ഭേദിക്കാൻ കഴിയില്ല. അത് കൊണ്ടാണവർ  ഇല്ലാത്ത    സത്യങ്ങളെ  പുതിയതായി   വീണ്ടും  വീണ്ടും കണ്ടു പിടിക്കുന്നത്‌.

അങ്ങനെയൊരു  കണ്ടു പിടുത്തമാണ്  " രതി  മനുഷ്യരിൽ  ആരോഗ്യത്തെ നിയന്ത്രിക്കുന്നു  എന്നത്‌.

 ആരോഗ്യമാണ്  നമ്മുടെ രതിയെ  നിയന്ത്രിക്കുന്നത്  എന്ന് ബോധമുള്ളവർക്ക്  സ്വന്ത  -അനുഭവം കൊണ്ട് പഠിക്കാവുന്ന ഒരു സത്യമാണ്.

സ്ത്രീയെ അപേക്ഷിച്ച്    പുരുഷന്  രതി  അവൻറെ വൈകരീകമായ   ചിന്തയുടെ (അഹം ബുദ്ധി )  ഫലമാണ്‌. അധികാരവും രതിയും   പുരുഷനെ   നയിക്കുന്ന മായയാണ്. ഈ മായ പൊന്മാൻറെ ആകർഷണ വലയം ഭേദിക്കാൻ  പുരുഷന്   സ്വബോധം  ഉണ്ടാവണം.

ആധിപത്യവും രതിയും  പുരുഷൻ  തലയിൽ  ചുമന്നു നടക്കുന്നതിൻറെ  പ്രതീകമാണ്‌  രാവണൻറെ  പത്തു തലകൾ.

അതിരുകളി ല്ലാത്ത രതിയാണ്  സ്വബോധമില്ലാത്ത ഏത് പുരുഷനും ആഗ്രഹിക്കുന്നത്.

രാവണനും  ഹിറ്റ്ലറും ,സ്റ്റാലിനും  അലക്സാണ്ടറുമൊക്കെ  ഭാഗീഗമായിട്ടെങ്കിലും   അവസരോചിതമായി  ഓരോ പുരുഷനിലും പുനർ ജനിക്കപ്പെടു ന്നുണ്ട്. പക്ഷെ പുറം ലോകം അറിയുന്നത് വളരെ വിരള മാണ്.

 പുരുഷൻറെ   ലൈംഗീക ആസക്തി യെക്കുറിച്ച്   (കാമവെറി  )  ഒരു  നിത്യമായ  സത്യം ശ്രീയേശു പറഞ്ഞിട്ടുണ്ട് .

"സ്ത്രീയെ മോഹിച്ചു കൊണ്ട് അവളെ നോക്കുന്നവനെല്ലാം   ഹൃദയം കൊണ്ട് അവളെ വ്യഭി ചാരം ചെയ്യുന്നു. (ഹൃദയം എന്നതിന്  അഹം,ജീവാത്മാവ്  എന്ന് അർഥം ).

"നിൻറെ വലങ്കണണ്  നിനക്ക് ഇടർച്ച  വരുത്തുന്നുവെങ്കിൽ   അതിനെ ചൂഴ്ന്നെടുത്ത്  ദൂരെ എറിഞ്ഞു കളയുക ""

 ശരീരം മുഴുവൻ  നരകിക്കുന്നതിനേക്കാൾ  നിൻറെ  അവയവങ്ങളിൽ  ഒന്ന് നശിക്കുന്നത് നിനക്ക് നല്ലത് "

ഇത് വെറുമൊരു മതപ്രസങ്ങമല്ല.

ശ്രീ യേശു ഇങ്ങനെ പ്രസ്ഥാവിക്കുന്നത് ബുദ്ധിപരമായിട്ടല്ല. മറിച്ച് , ബോധപരമായിട്ടാണ്.

ബുദ്ധിമാനായ മനുഷ്യന്‌  ബോധം  ലഭിക്കാതെ ഈ സത്യം  സ്വീകരിക്കാൻ   പ്രയാസമാണ്.

മനുഷ്യർക്ക്  കൂടുതൽ സ്വീകാര്യം  ആകുന്നത്  അവർക്ക്  വിശ്വസിക്കാൻ   പറ്റിയ  നിലവാരമുള്ള  ബുദ്ധിപരമായ    അർദ്ധസത്യങ്ങളാണ്.

ആധുനീക സംസ്കാരം  ഉടലെടുക്കുന്നതിന് മുൻപേ , മനുഷ്യചരിത്രം  കൂടുതൽ വി കൃതമാകുന്നതിന് മുൻപേ  പ്രാകൃതമനുഷ്യനോടാണ്  ക്രിസ്തു  ഇങ്ങനെ പ്രസ്താവി ച്ചത്.

 ആധുനീകൻ എന്ന്  സ്വയം  വിശ്വസിക്കുന്ന പരിഷ്ക്കാരികളായ  ധാരാളം പുരുഷൻമാർ    " രതിവികലത "   എന്ന "സർവ്വത്ര  രോഗത്തിന്"  അടിമയാണ്.അവരുടെ കണ്ണുകൾ എന്നും ഒളി ക്യാമറകളായി പ്രവർത്തിച്ച്  സ്ത്രീയുടെ നഗ്നത ആസ്വതിക്കാനും  കൊതിക്കുന്നു.

 ഇതിന്  പണ്ടിത- പാമാര, വെളുപ്പ്‌ - കറുപ്പ്,പണക്കാരൻ -പാവപ്പെട്ടവൻ   എന്നിങ്ങനെ  വ്യത്യാസങ്ങളില്ല.  

  "രതിസുഖം" പുരുഷന്  അടി മുതൽ മുടി വരെ ഒരു  സർവ്വത്ര  രാഗമായി    അനുഭവപ്പെടുന്നതാണ് അതിന് കാരണം .

അതാണ് വളരെ ചെറുപ്പത്തി ൽ  തന്നെ,  കൗമാര പ്രായം  തൊട്ട്  ചില  യുവാക്കൾ  രതിരോഗത്തിന്  അടിമയാകുന്നത് .

സ്ത്രീയിൽ നിന്നും  വിരുദ്ധമായി  പുരുഷനിൽ  രതിയുടെ  കേന്ദ്രം      അഹംബുദ്ധിയിലും  അത് നയിക്കുന്ന   ചിന്തയിലമാണ് .

 തിചിന്ത പുരുഷനെ  വിട്ടുപോകാത്തത് കൊണ്ടാണ്   ചിലർക്കത്  രോഗമായി ഭവിക്കുന്നത്. രോഗിയായ  പുരുഷൻ   രതി വൈകൃതങ്ങളും അശ്ലീല സാഹിത്യവും  സ്ത്രീയുടെ നഗ്നതയുമെല്ലം ഇഷ്ടപ്പെടുന്ന  വൈകാരീക അന്ധതയിലാണ്.

ഇങ്ങനെ  രോഗിയായ പുരുഷൻ രതിയെന്ന ചിന്താ ഭാരത്തെ ചുമന്ന് നടക്കുകയാണ്. ഇത് കൗമാര പ്രായത്തിൽ തന്നെ ആരംഭിക്കുന്നതുമാണ് .

ഇത് മനശാസ്ത്രം  പറയുന്ന  വസ്തുതകൾക്ക്  എതിരാണ്.

മനുഷ്യ ചരിത്രം  ആധുനീീക മാവുന്നതിന്  മുൻപ്   ശ്രീ യേശു പറഞ്ഞ സത്യം  മനശാസ്ത്രപരമല്ല . അത് ബൊധപരമയ  പ്രപഞ്ച സത്യമാണ്.

 പുരുഷൻറെ ഈ രോഗാവസ്ഥക്ക്  മുസ്ലീം സമൂഹം  കണ്ടു പിടിച്ച  പ്രതിവിധി യാണ്   സ്ത്രീയുടെ ശരീരം  മൂടിക്കെട്ടി  സൂക്ഷിക്കുകയെന്നത്.

പുരുഷ കേന്ദ്രീകൃതമായ  സാമൂഹ്യ വ്യവസ്ഥയിൽ   പുരുഷൻറെ രോഗത്തിന്  ചികിത്സ  സ്ത്രീയിലായി  എന്നത് ചരിത്രത്തിലെ  മഹത്തായ വിരോധാഭാസമാണ്.


സ്ത്രീയിൽ  രതിയുടെ  രീതി   വളരെ വ്യത്യസ്തമാണ്. സ്ത്രീക്ക്  രതിയുടെ കേന്ദ്രം  ചിന്തയിലല്ല .   രതിയെക്കുറിച്ച് ചിന്തിക്കുന്ന  സ്ത്രീകൾ  ആധുനീകതയെന്ന  രോഗത്തിന്  അടിമപ്പെട്ടവരാകണം .

സ്വഭാവീകമായി  സ്ത്രീകളെ   രതി ചിന്തയലട്ടുന്നില്ല .അതുകൊണ്ടാണ് സ്ത്രീക്ക് ആരുമായും എവിടെവച്ചും  രതിയിലേർപ്പെടാൻ  കഴിയാത്തത്. ഇതു  പ്രകൃ തിപരമായ  ആവശ്യമാണ് .

രതിയിൽ  പുരുഷന പൊസിറ്റിവ് ചാർജും  സ്ത്രീ നെഗറ്റിവ് ചർജുമാണ് .

 ഇതാണ് മനശാസ്ത്രത്തിന്  മനസ്സിലാവാത്ത സത്യം .

മനശാസ്ത്രം  നിർവചിക്കുന്ന  രതി  പുരുഷകേന്ദ്രീ കൃതമാണ് . അതുകൊണ്ടാണ്  അത് ദിവ്യാ ഔഷധമായി അവർ  പ്രചരിപ്പിക്കുന്നത് .

സ്ത്രീയും പുരുഷനും സെക്സ്‌  വിഷയത്തിൽ സൂര്യനും ചന്ദ്രനും പോലെയാണ്.

സ്ത്രീയുടെ  രതി   നിയന്ത്രിക്കുന്നത് ഞാൻ എന്ന അഹം ബുദ്ധിയല്ല.

രതി വിഷയത്തിൽ  ധാരാളം പുരുഷന്മാർ   സർവത്ര ഞാനെന്ന  രോഗത്തിലാണ് ലാണ്.

   സ്ത്രീയെ അറിയാത്ത പുരുഷൻ   സെക്സ് വിഷയത്തിൽ സ്വയം  സൃഷ്ടിക്കുന്ന അന്ധകാരത്തിലാണ്.

ഇതാണ് മനശാസ്ത്രം പറയുന്ന Sexual Healing-  ൻറെയും അവസ്ഥ .

വീട്ടിലും ആഫീസ്സിലും അരമനകളിലും ധാരാളം സ്ത്രീകളും കുട്ടികളും
ചരിത്രാതീത  കാലം മുതൽ  പുരുഷൻറെ രതിവികലതയുടെരകളായിട്ടുണ്ട് .

 സമൂഹത്തെ   ഭയന്നിട്ട്  ആരും ഇത്തരം കാര്യങ്ങൾ പുറത്തു പറയാതെ സഹിക്കുകയാണ് എന്നത്തേയും    പതിവ്.

 പുരുഷ കേന്ദ്രീകൃതമായ പഴയ കാല ചരിത്രത്തിൽ  നിന്നും   പുരുഷ - ക്രൂരതയുടെ  ഞെട്ടിക്കുന്ന കഥകൾ അധികമൊന്നും  ലോകം  ഇന്നും  അറിഞ്ഞിട്ടില്ല.

രതി  ഒരു  സർവ്വത്ര    -രോഗമായി (total disease )   കഷ്ടതയനുഭവിക്കുന്ന  പുരുഷൻറെ  ധമനികളിൽ  ഓടുന്ന രക്തത്തിൻറെ  നിറവും   രതിയാണ്.

അത് കൊണ്ടാണ് ഭൂമിയിൽ സ്ത്രീകൾ എന്നും അപകടകരമായി  പുരുഷനെ ഭയപ്പെട്ട്  കഴിയേണ്ടിവരുന്നത്.

സ്ത്രീയും പുരുഷനും  അവരുടെ  "രതിതാത്പര്യങ്ങൾ"  പരസ്പരം അറിയുന്നില്ല  എന്ന  യഥാർത്യമവഗണിച്ചുകൊണ്ടാണ്  ആധുനീക   മനശാസ്ത്രം    പുതിയ  പുതിയ സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നത്.

 മനുഷ്യൻ  കൃ ത്യമായി  കഴിക്കേണ്ട  ഒരു വിറ്റമിൻ ഗുളികപോലെയാണ്  തിയെ    വിവാഹം  വിലക്കപ്പെട്ട   കത്തോലിക്ക പുരോഹിതനും  ധ്യാന പ്രസംഗങ്ങളിൽ  വിശ്വാസികളോട് പ്രചരിപ്പിക്കുന്നത് .

ഓരോ മനുഷ്യനും വ്യത്യസ്തമായി ചിന്തിക്കുകയും  വിശ്വസി ക്കുകയും ചെയ്യുന്നത്  അവനവൻറെ   അഹംബുദ്ധിയുടെ  പരിമിതിയാണ്

ഫ്രോയിഡ്  സായിപ്പ്  പുരുഷ ൻറെ "കാമവെറി" -ക്ക്    പറഞ്ഞത്  ലിബിടോ  എന്നാണ്. എന്നാൽ നമ്മുടെ നടൻഭാഷയിൽ    കാമത്തിൻറെ  അർഥം തന്നെ ഭ്രാന്തമായ  അഭിനിവേശമാണ്. അത് ആഗ്രഹത്തിൻറെ  പിടിച്ചാൽ കിട്ടാത്ത വൈകാരീക  അവസ്ഥയാണ്‌.

ഫ്രോയിഡ് പറയുന്ന  ലിബിഡോയും   അപകടകാരിയാണ് .

അതുകൊണ്ടാണ്   സെക്സി നോടുള്ള  തുറന്ന സമീപന മുള്ള യൂറോപ്യൻ  രാജ്യങ്ങളിലും  സ്ത്രീകളോടും കുട്ടികളോടുമുള്ള  ലൈഗീക  അക്രമങ്ങൾ  സംഭവിക്കുന്നത്.


 സെക്സ് നിയമപരമായ ഒരു  വ്യാപാരമായി നിലവിലുള്ള  രാജ്യങ്ങളിലും  പുരുഷൻ  രതി രോഗം  പ്രകടി പ്പിക്കുന്നു .

പുരുഷൻറെ  വ്യക്തിപരമായ   ഒരു   വൈകാരീക  ബലഹീനതയായിട്ടാണ്    തിരാഗം (sexual urge )  ശ്രീ യേശു മനസ്സിലാക്കുന്നത്.

 പുരുഷൻറെ കണ്ണിൽ കൂടി പുറത്തു വരുന്ന  രതിനോട്ടം     പോലും ഒരു  ദുഷ്ട നസ്ഥിതിയാണ് (diseased status )  എന്നാണ്  യേശു പഠിപ്പിക്കുന്നത് .

 സ്വബോധമില്ലാതെ  ബുദ്ധിയുള്ള  പുരുഷന്മാരെ  സ്വയം   നിരീക്ഷിച്ചതിന്  ശേഷമാണു  യേശു  ഈ  താക്കീത് മനുഷ്യർക്ക്‌  നല്കുന്നത്.

മനശാസ്ത്ര ത്തിന്   യേശുവിൻറെ നിരീക്ഷണം സ്വീകരിക്കുവാൻ  സാധ്യമല്ല .

എന്നാൽ  ഇന്നത്തെ പീഡന  പാഠം  യേശുവിന് അന്നേ അറിവുണ്ട് .

യേശുവും ഒരു പുരുഷനായിരുന്നു.

മനശാസ്ത്രപരമായ  പുരുഷൻറെ  അവസ്ഥയും   സ്വബോധമുള്ള യേശുവിന് നന്നായി അറിയാം .

ബോധ -ഉദയം  ലഭിച്ച യേശു തികച്ചും  വ്യത്യസ്ഥമായൊരു സത്യമാണ് മനുഷ്യരെ  അറിയിക്കുന്നത് .

സത്യത്തിന്   മനശാസ്ത്രപരമാവാൻ  കഴിയില്ല.

പ്രകൃതിയിൽ  എല്ലാ ജീവ ജാലങ്ങളിലും രതി ഉണ്ട്.

അതിനൊരു മഹത്തായ ലക്ഷ്യമുണ്ട്. മനുഷ്യനൊഴികെ  മറ്റു ജീവജാലങ്ങൾ ആ മഹത്വം  ഒരിക്കലും കളങ്കപ്പെടുത്തുന്നില്ല.

പ്രകൃതിയിൽ   മറ്റൊരു  ജീവിയും    ബലപ്രയോഗത്തിലും   ചതിപ്രയോഗത്തിലും  ഇണയുമായി  രതി  നടത്തുന്നില്ലയെന്ന്  നമുക്ക്  ചുറ്റുമൊന്ന് കണ്ണോടിച്ചാൽ  ആർക്കും  മനസ്സിലാവും.

ബുദ്ധിമാനായ  മനുഷ്യൻറെ  അവസ്ഥ  എന്താണ് ?.

സമൂഹത്തിൽ  പകൽമാന്യത   ചമഞ്ഞു  നടക്കുന്ന  നമ്മളിൽ  അസാമ്മാന്യ മാന്യന്മാർ    ധാരാളമുണ്ട്.

രതിചിന്ത   ചിലർക്ക്  ഒരു മാറാരോഗം  പോലെയാണ്. ഇക്കൂ ട്ടരുടെ  ഇരകളാവുന്ന  സ്ത്രീകളും  കുട്ടികളും  ജീവിതകാലം മുഴുവനും  അതിൻറെ  ഉണങ്ങാത്ത  മുറിവുകളുമായി  ജീവിക്കേണ്ടിവരുന്ന  ദുരവസ്ഥയെപ്പറ്റി  പുരുഷൻ  ബോധവാനല്ല.

  രതി സർവ്വരോഗ സംഹാരിയാണെന്ന് മനശാസ്ത്രം പറയുന്നത് ബുദ്ധി പരമാണ്.

യാഥാർത്ഥ്യം  പറയുന്നത്   രതി  ധാരാളം പുരുഷന്മാരിൽ  സർവ്വത്ര  രോഗ മാണെന്നാണ്.

പ്രകൃതിദത്തമായ രതി   പ്രണയമെന്ന   മഹത്തായ   ഒരു  നന്മയുടെ  പ്രതി ഫലനമാണ് .

പ്രണയം  ആരെയും അപകടത്തിലാക്കുന്നില്ല.  അത്  രണ്ടു  വ്യക്തികളുടെ വൈകാരീകമായ    പരസ്പര  കൈ മാറ്റമാണ്.

 മനശാസ്ത്രം  വിവരിക്കുന്ന  രതിയുടെ പുസ്തകം   പുരുഷൻ  ഭാവനയിൽ സൃഷ്ടിക്കുന്ന   സ്വപ്നലോകത്തിൻറെ  കാമസൂത്രമാണ് .

പലതും കണ്ടും  കേട്ടും  സംശയങ്ങളും  വിശ്വാസങ്ങളും  ഭയവും  അനുഗമിക്കുന്ന പിടി കിട്ടാത്ത  ഒരു സംഗതിയാണ് പലർക്കും രതി.

സ്ത്രീയും പുരുഷനും  പരസ്പര പൂരകങ്ങളായി ജീവിതം ആഘോഷിക്കാൻ
വേണ്ടിവരുന്ന    ഒരു സെക്സ് ഹീലിംഗ്ൻറെ  ആവശ്യം  തികച്ചും വ്യക്തിപരവും  മനശാസ്ത്ര പരവുമാണ്.

വ്യക്തിയുടെയും  സമൂഹത്തിൻറെയും  മാനസ്സീക  ആരോഗ്യം  സംതൃ പ്തമായ  സെക്സിൽ  ആണ് എന്ന്  മനശാസ്ത്രം പറയുന്നു.

സ്വയം അറിയുന്ന ബോധവാനായ    വ്യക്തിയാണ് മാന്യവും  സംതൃപ്തവുമായ  സെക്സിൻറെ  അടിസ്ഥാനം  എന്നാണ് സത്യം പറയുന്നത്.

 തികച്ചും  സ്വാഭാവീകവും (non -fantacy)  ബോധപൂർണ്ണവുമായ സ്ത്രീപുരുഷ  ബന്ധത്തിൽ    ഹീലിങ്ങിൻറെ  ആവശ്യമില്ല.

സ്ത്രീ പുരുഷ ബന്ധം  രോഗാവസ്തയിലാകുന്നതാണ് sexual Healing -ൻറെ മനശാസ്ത്ര പരമായ  ആവശ്യം

സ്വബോധമുള്ള  മനുഷ്യന്  രതിയെന്നാൽ   രതി മാത്രമാണ്.

അല്ലാത്തവർ  അവരുടെ അഹം ബുദ്ധിയിൽ   വരുന്ന  കാര്യങ്ങൾ    ലോകത്തോട്   അവരവരുടെ  രീതിയിൽ   വിവരിച്ചു കൊണ്ടിരിക്കും.
  





ചിന്തിക്കാൻ ചില വാർത്തകൾ 

ÎÜÏÞ{ß Õ߯cÞVÅßÈß µâGÎÞÈÍ¢·JßÈßøÏÞÏß.
΢·ÜÞÉáø¢ ÎÃßMÞW ØVÕµÜÞÖÞÜ æÎÁß-AW çµÞ{¼ßæÜ ÎÜÏÞ{ß Õ߯cÞVÅßÈß µâGÎÞÈÍ¢·JßÈßøÏÞÏß. ÈÞÜÞ¢ÕV× ®¢ÌßÌß®Øí Õ߯cÞVÅßÈß ÄßøáÕÈLÉáø¢ ØbçÆÖßÈßÏÞÃá ÎÞÈÍ¢·JßÈßøÏÞÏÄí. ¥F¢· Ø¢¸¢ ÄGßæAÞIá çÉÞÏß ÎÞÈÍ¢·æM¿áJáµÏÞÏßøáKá.§KæÜ øÞdÄß 11.30Èí ØVÕµÜÞÖÞÜ ææÜdÌùßÏßW ÈßKᢠÉáùJßùBßÏ æÉYµáGßæÏ ²ÞçGÞÏßæÜJßÏ Ø¢¸ÎÞÃí ÄGßæAÞIá çÉÞÏÄí. 

æÉYÕÞÃßÍJßÈí æÉYµáGßµæ{ ÕÜÏßÜÞAÞX ØídÄàµZ 
ØídÄàµZAí   æµÃßæÏÞøáAáKÄí ØídÄàµZ ÄæKÏÞæÃKí ØídÄàµZ ÄæK ØÞfcæM¿áJáµÏÞÃí. ùßçØÞVGáµ{ßçÜAᢠ  æÉYÕÞÃßÍ çµdwB{ßçÜAᢠ  æÉYµáGßµæ{ ÕÖàµøßAáKÄᢠ  ®ÄßVJÞW   §ÜïÞÏíΠ溇ÞX ²JÞÖ æº‡áKÄᢠ®ÜïÞ¢ ØídÄàµZ ÄæK. §Äí ÎÜÏÞ{ß ØídÄàÏáæ¿ Îù‚áÕ‚ßøßAáK ÎæxÞøá Îá~¢. (ÕßÁßçÏÞ µÞÃáµ)
æØµíØí ùÞAxᑚ §øµ{ÞµáKÕøßW   È·øJᑚ çµÞ{¼í Õ߯cÞVÅßÈßµ{ᢠdÉÞÏÉâVJßÏÞµÞJ æÉYµáGßµ{áÎáIí. æÎÞèÌÜßÜâæ¿ÏᢠçÈøßGᢠµâGáµÞøßµç{Ïá¢ ÉøßºÏAÞçøÏᢠ§ÕV ÄæK ùÞAxßçÜAí ®JßAá¢. ØÎâÙJᑚ ©KÄXÎÞøáÎÞÏß ¥¿áJÌt¢ §ÕV µÞJá ØâfßAÞùáIí. ÉÜçMÞÝᢠæùÏíÁßW ÈßKá¢ ÉøßçÖÞÇȵ{ßW ÈßKᢠ§ÕVAí ÄáÃÏÞµáKÄᢠ¨ ÌtÎÞÃí.   dÉÄßËÜÎÞÏß   ÉÃçJÞæ¿ÞM¢ ¦ÕÖcæM¿áK æùÏíFßÜáU æÉHßçÈÏᢠÈWµßÏÞW   §ÕæøÜïÞ¢ µH¿AáæÎKᢠ§ÕV ÕàIᢠÕàIᢠæÄ{ßÏßAáKá.
çÜÞ çµÞ{¼í Õ߯cÞV@ßÈßæÏ ÉàÁßMß‚ çµØßW dÉËØV ¥ùØíxßW  

µáçE, ¨ ÈÞ¿í dµâøÎÞÃí
µâøÉàÁÈæJJá¿VKí ÁWÙß ²ÞZ §Lc §XØíxßxcâGí ²ÞËí æÎÁßAW ØÏXØØßW (®ÏߢØí) ºßµßWØÏßW µÝßÏáK ¥Fá ÕÏTáµÞøßçÏÞ¿í ®Lá ØÎÞÇÞÈÎÞÃí øÞ¼cJßÈá ÉùÏÞÈáUÄí? ¼àÕßÄJßçÜAá È¿Ká Äá¿BáçOÞZÄæK ¦ µáEßæÈ É߂߂àLßÏ ÈøÞÇÎÈí çµÞ¿Äß ®Lá Ößf æµÞ¿áJÞÜá¢, §LcÏᑚ 121 çµÞ¿ß ¼ÈBZ ²Kß‚á ÎÞMßøKÞÜá¢, ÄàøáKÄÞçÃÞ ¦ ¥ÉÎÞÈJßæa ¦Ý¢?ÁWÙßÏßWÄæK µÝßE Áߨ¢ÌV ÉÄßÈÞùßÈí È·øÎÇcJßW, ²Þ¿áK ÌTßW µâGÎÞÈÍ¢·JßÈßøÏÞÏß ÉßKà¿á ÎøÃοE æÉYµáGßæÏAáùß‚áU ³Vε{ßW ÈßKá øÞ¼c¢ ÕßÎáµíÄÎÞÕᢠÎáXÉÞÃí §çMÞÝæJ Ø¢ÍÕ¢.

ÌÞÜßµÏíAá dµâø ÉàÁÈ¢: dÉÄß ÌßÙÞùßW Éß¿ßÏßW 
ÁWÙßÏßW ÉàÁÈJßÈí §øÏÞÏ ¥FáÕÏØáµÞøß æÉYµáGßæÏ Õ߯·íÇ ºßµßrÏíAÞÏß ®ÏߢØí ¦ÖáÉdÄßÏßçÜAá ÎÞxß.  æÉYµáGßæÏ øIá ÆßÕØ¢ Äá¿V‚ÏÞÏß ÉàÁßMß‚áæÕKÞÃí Èß·ÎÈ¢. çµØßæÜ dÉÄß ÎçÈÞ¼í µáÎÞùßæÈ (22) ÌßÙÞùßW ÈßKí ¥ùØíxí æºÏíÄá.²øáÕV×¢ ÎáXÉá ÕßÕÞÙßÄÈÞÏ §ÏÞZ ÁWÙßÏᑚ ·ÞVæÎaí ËÞµí¿ùßÏßW ¼àÕÈAÞøÈÞÃí. 

ÁWÙßÏßW ÌÞÜßµæÏ ÉàÁßMß‚ çµØßW øIÞÎÈᢠ¥ùØíxßW  
æÉY µáGßæÏ ÉàÁßMß‚Äí dÉÆàÉíµáÎÞùÞæÃKÞÃí ÎçÈÞ¼í µáÎÞV çºÞÆc¢ 溇ÜßW æÕ{ßæM¿áJßÏÄí. dÉÆàÉßæa ¦ÕÖcdÉµÞø¢ æÉYµáGßæÏ ÎáùßÏßçÜAí µâGßæAÞIáÕøßµ ÎÞdÄÎÞÃí æºÏíÄæÄKᢠ§ÏÞZ ÉùÏáKá. æÉYµáGß Îøß‚áæÕKí æÄxßiøß‚í §øáÕøá¢ æÎÞèÌW çËÞÃáµZ ³Ëí æºÏíÄí øfæÉ¿áµÏÞÏßøáKá. 

¯Ýá ÕÏTáµÞøßæÏ ÉàÁßMß‚çÖ×¢ ÈÆßÏßæÜùßEáæµÞKá  
 ÎÇcdÉçÆÖᑚ ¶ÞVç·ÞÃßW ¯Ýá ÕÏTáµÞøßæÏ ÉàÁßMß‚çÖ×¢ ÈÆßÏßW ÄUßÏßGí æµÞÜæM¿áJß. Ø¢ÍÕJßW µáGßÏáæ¿ ¥µK ÌtJßÜáU ¥NÞÕX øçÎÖßæÈ(27) æÉÞÜàØí ÄßøÏáKá.  ÎãÄçÆÙ¢ çÕÆ ÈÆßÏßWÈßKá µæI¿áJá. µÝßE ÆßÕØ¢ øÞdÄß Îµæ{ øçÎÖáæÎÞJá µIßøáKáæÕKí ÉßÄÞÕí æÉÞÜàØßÈí ÈWµßÏ ÉøÞÄßÏßW ÉùÏáKá. ÉàÁÈ¢ È¿KáæÕKᢠµáGß ÎáBßÎøßAáµÏÞÏßøáKáæÕKᢠçÉÞØíxíçÎÞVG¢ ùßçMÞVGßW ÕcµíÄÎÞÏÄÞÏß æÉÞÜàØí ¥ùßÏß‚á. 

ÁWÙßÏßW øIá æÉYµáGßµZ µâ¿ß ÉàÁÈJßÈßøÏÞÏß 
dÉÞÏÉâVJßÏÞµÞJ æÉYµáGßµZ ÉàÁÈJßÈí §øÏÞÏ øIá Ø¢ÍÕBZµâ¿ß ÁWÙß È·øJßW ùßçMÞVGá æºÏíÄá. È·øJßæa Õ¿AX ¥ÄßVJßÏßW ØÎÏíÉáV ÌÞÆíÜßÏßW ÉÄßÈFá ÕÏTáU æÉYµáGßæÏ µJßµÞGß ÄGßæAÞIáçÉÞÏß øIáçÉV ÉàÁßMß‚á. ÖÈßÏÞÝíº æÉYµáGßÏáæ¿ ÎÞÄÞÉßÄÞAZ æÉÞÜàØßæÈ ØÎàÉß‚çÄÞæ¿ÏÞÃá ÕÞVJ ÉáùJáÕKÄí. dÉÄßµ{ßæÜÞøÞ{ÞÏ ùßCáÕßæÈ æÉÞÜàØí ¥ùØíxí æºÏíÄá. ÎæxÞøá dÉÄß ÕßçÈÞÆßÈÞÏß Äßø‚ßW ÕcÞÉßMß‚á. ùßCáÕᢠÕßçÈÞÆá¢ æÉYµáGßÏáæ¿ ¥¿áJá ÄÞÎØßAáKÕøÞæÃKá æÉÞÜàØí ÉùEá.
ÎæxÞøá Ø¢ÍÕJßW 11 ÕÏTáU æÉYµáGßÏÞÃí ¥ÏWÕÞØßÏÞÏ ÏáÕÞÕßæa dµâøÄÏíAí §øÏÞÏÄí. ×ÞÙíÌÞÆí ÁÏùß çÎ~ÜÏßÜÞÃá Ø¢ÍÕ¢. æÉYµáGßÏáæ¿ ÈßÜÕß{ß çµæGJßÏ ÈÞGáµÞV dÉÄßÏÞÏ ÉÕæÈ É߿ߵâ¿ß 



ÍÞøcÞØçÙÞÆøßæÏ ÉàÁßMß‚ çµØßW ÏáÕÞÕí ¥ùØíxßW  

dÉÞÏÉâVJßÏÞµÞJ ÍÞøcÞØçÙÞÆøßæÏ ÕÖàµøß‚í ¦ùáÎÞØÎÞÏß ÉàÁßMß‚ ÏáÕÞÕí ¥ùØíxßW. ÉUáøáJß çÆÖÞÍßÎÞÈß çùÞÁßW ÕÞ¿µÏíAáÄÞÎØßAáK ¥XØÞùßæÈ(21)ÏÞÃá ÎGÞçFøß æÉÞÜàØí ¥ùØíxí æºÏíÄÄí. dÉÄßæÏ çµÞ¿ÄßÏßW ÙÞ¼øÞAß. ÎGÞçFøßÏᑚ Õ߯cÞÜÏJßW ²XÉÄÞ¢ ÐÞØßW ÉÀßAáK ÉÄßÈÞùáµÞøßæÏÏÞÃá ÉUáøáJßÏᑚ ÕàGßÜᢠæÉøáOÞÕâV, ®¿JÜ ®KßÕß¿B{ßÜᢠæµÞIáçÉÞÏß ÉàÁßMß‚æÄKá æÉÞÜàØí ÉùEá.









4/14/2013

മതങ്ങൾ മാറി ചിന്തിക്കണം





മതങ്ങൾ മാറി ചിന്തിക്കേണ്ടത് കാലത്തിൻറെ ആവശ്യമാണ്.
പ്രാകൃത മനുഷ്യനിൽ സംഭവിച്ച  ഒരു പിഴവാണ്  "ദൈവം  മനുഷ്യന് പുറത്താണ്" എന്ന  ചിന്ത.

 ആ ചിന്തയെ മനശാസ്ത്രപരമായി  ചൂഷണം  ചെയ്യുന്ന ബിസ്സിനസ്സാണ് മതം.

മനുഷ്യൻ പുറത്തു കാണിക്കുന്ന മതമാണ്‌ വർഗ്ഗീയത. വർഗ്ഗീയത  മനുഷ്യനിൽ  മതമെന്ന  ഈഗോയുടെ  ഇരുണ്ടവശമാണ്. സാമൂഹ്യ  തിന്മകളുടെ തുടക്കമാണ്‌.

മതങ്ങൾക്ക് വർഗ്ഗീയമാവാതിരിക്കാൻ  കഴിയില്ല. മനുഷ്യരിൽ  സ്വബോധം  ഉണ്ടാകുന്നതി നെ തടയുന്നതാണ്  മതങ്ങളും ആചാരങ്ങളും.സ്വബോധ മില്ലാത്ത മനുഷ്യൻ ഭയത്തിലാണ് ജീവിക്കുന്നത്. ഭയമാണ് മനുഷ്യനെ വർഗ്ഗീയ നാക്കുന്നത്

  വിശ്വാസ-അധിഷ്ടിതമായി  വ്യക്തികളെ ഉപയോഗിച്ച്    കൂട്ടായ്മകൾ സൃഷ്ടിച്ചുകൊണ്ട്   സമൂഹ്യജീവിതത്തിൽ   വിള്ളലുണ്ടാക്കി വർഗ്ഗീയത സൃഷ്ടി ച്ച് വ്യക്തിയുടെ സമാധാനം നശിപ്പി ക്കുന്ന  രണ്ട് സാമൂഹ്യ പ്രസ്ഥാനങ്ങളാണ് മതവും  രാഷ്ട്രീയവും.

ഓരോ രാജ്യത്തും നന്മയെക്കാൾ കൂടുതൽ തിന്മയാണ് ഈ പ്രസ്ഥാനങ്ങൾ മനുഷ്യർക്ക്‌ നൽകുന്നത്.  സാമ്പത്തീകവും  ആത്മീയവുമായ ദാരിദ്ര്യമാണ്  മനുഷ്യരെ  പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നത്.

സത്യം അറിയാത്ത മനുഷ്യൻ എന്നും  മറ്റുള്ളവർക്ക് ചൂഷണത്തിനുള്ള  ഇരകളായിരിക്കും 

മതങ്ങൾ  പറയുന്നത് ആത്മീയതയാണെങ്കിലും  അവർ  ചെയ്യുന്നത് ഭൗതീകമാണ്.      അതവരുടെ കുറ്റമല്ല. അത്  പ്രകൃതി  നിയമമാണ്.

നാം  കാണുന്നതും കാണിക്കപ്പെടുന്നതുമായ  എന്തും ഭൗതീകമായിരിക്കും.   കാണുന്നവൻറെയും കാണിക്കുന്നവൻറെയും  വൈകാരീക   അവസ്ഥയെ    ഉണർത്തുന്നതെല്ലാം   ഭൗതീകം (Material )ആണ്.

കാരണം കാര്യത്തെ സൃഷ്ടിക്കുന്നതാണ്   ഭൗതീകത. കാരണവും കാര്യവും ഒന്നായിരിക്കുന്ന  അവസ്ഥയാണ്‌ ആത്മീയത.  പ്രവർത്തനമില്ലാത്ത പൂർണ്ണ മായ  ശാന്തിയാണ്  ആത്മീയത.  അത് പുറത്ത് കാണാനോ കാണിക്കാനോ കഴിയുന്ന സംഗതിയല്ല.

ആത്മീയത   വികാരമില്ലാത്ത  ശാന്തമായ ബോധമെന്ന  അവസ്ഥയാണ്‌ .

അതിനെ വികാരപരമായി  മനുഷ്യനിലേക്ക്  പ്രവേശിപ്പിക്കാൻ ആർക്കും കഴിയില്ല. എല്ലാ വികാരവും   ബോധത്തെ നമ്മിൽ നിന്നും പുറത്താക്കുന്നു .  ഇതൊരു  പ്രപഞ്ചനിയമ മാണ്.മതങ്ങൾ ഇതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത് .
 മതങ്ങൾ  ആചാരങ്ങളുടെ പ്രദർശനത്തിലൂടെ മനുഷ്യരിൽ   വിശ്വാസമെന്ന  വൈകാരീകത    സൃ ഷ്ടിച്ച് അവരെ വർഗ്ഗീയനാക്കുന്നു.

സത്യം എല്ലാ തരം വർഗ്ഗീയതക്കുമെതിരാണ്. സത്യമാണ് സമാധാനം നമ്മിലേക്ക്‌  കൊണ്ട് വരുന്നത്. സത്യമുള്ളവർ ശാന്തിതേടി  എവിടെയും അലയേണ്ടതില്ല. ശാന്തി അവരെ തേടി വരും.

 മനുഷ്യൻ ചിന്തകൊണ്ട് സൃഷ്ടിക്കുന്നതെന്തും  ഭൗതീകമാണ്. അതിന് വളർച്ചയും തളർച്ചയും ഉണ്ട്. ആത്മീയതക്ക് വളർച്ചയും വിളർച്ചയും ഇല്ല .

ഭൗതീകജീവിതം  സത്യസന്ധമാവാതെ  ഒരു മനുഷ്യനും  ആത്മീയത കൈ വരിക്കാൻ കഴിയില്ല .    

ആത്മീയമായതിനെ  ആർക്കും പ്രദർശിപ്പിക്കാൻ   കഴിയില്ല എന്നത് സത്യമാണ് . അല്ലെങ്കിൽ പ്രപഞ്ച സൃഷ്ടാവിന്  എത്രയോ ഫ്ലക്സ് ബോർഡുകളിൽ സ്ഥലം പിടിക്കാമായിരുന്നു ?

ആത്മീയത  പ്രദർശി പ്പിക്കുന്ന  നിമിഷംതന്നെ   അത്  ഭൗതീക ഗുണമായി മാറും.
അത്കൊണ്ടാണ്  ആത്മീയ മനുഷ്യൻ  മതാത്മകനാവാതെ  അവനവനിലേക്ക്   സ്വയം   ചുരുങ്ങുന്നത് .

മതങ്ങൾക്കൾക്ക്  ആത്മീയത നൽകാൻ   കഴിയില്ല .അവർ മനുഷ്യനെ  പഠിപ്പിക്കേണ്ടത്  സത്യത്തിലൂന്നിയ  ഭൗതീകതയാണ്.

ഓരോ വ്യക്തിയും അവൻ എന്താണ് എന്ന  സത്യം അറിയുമ്പോൾ മാത്രമാണ് തിന്മയോട്‌ വിട പറയുന്നത്.
അത് വരെയും മതാത്മകനായ  മനുഷ്യരും ഇരുട്ടി ലാണ് ജീവി ക്കുന്നത്.ഒട്ടു മിക്ക തിന്മകളും അവരോടൊത്ത് നില നിൽക്കുന്നു .

 മതങ്ങൾ    മനുഷ്യരിൽ  മാറ്റം വരുത്തുന്നില്ല .   കപട വിശ്വാസം   ഒരു  മെഗാഷോയാക്കി   കാണിച്ച്‌  മനുഷ്യരുടെ അസമാധാനം   താത്ക്കാലീകമായി  ബിംബങ്ങളിലേക്ക് സമർപ്പിപ്പിക്കുകയാണ് മതങ്ങൾ കാണിക്കുന്ന മനശാസ്ത്ര - മാജിക്ക് .

സിനിമാ തീയറ്റർകളും   ദൈവാലയങ്ങളും തമ്മിൽ  അവിടെ നടത്തുന്ന  ഷോയിൽ  ചെറിയ വ്യത്യാസമേ  ഉള്ളു.

സിനിമയിൽ  വിരസത ഉണ്ടാകാതെ കലാകാരൻ പരമാവതി ശ്രമിക്കും . കൂടാതെ പുതിയ ആശയങ്ങളും മനുഷ്യരും ചേർന്ന് എപ്പൊഴും  പുതുമ നില നിർത്തിക്കൊണ്ടിരിക്കുകയും  ചെയ്യും .

എന്നാൽ  ദൈവാലയങ്ങളിൽ മനുഷ്യനെ ബോറടിപ്പിക്കുന്ന പഴകി തുരുമ്പ് പിടിച്ച ആശയങ്ങളും ആചാരങ്ങളുമാണ്  പ്രദർ ശി പ്പിക്കുന്നത്.

 അവിടെ വരുന്നവർ  വിശ്വാസലഹരിയിൽ  മയക്കത്തിലാണ് .ആതുകൊണ്ട് അവിടെ നടക്കുന്ന പ്രദർശനം   അവരെ കാര്യമായി ബാധിക്കുന്നില്ല.കൂടാതെ അതൊരു participatory show   ആയതു കൊണ്ട് വിശ്വാസികളുടെ വികാര ലഹരി വർദ്ധിക്കുകയും ചെയ്യുന്നു.

എന്നാൽ സ്വബോധം ഉള്ള ഒരു മനുഷ്യനും   ദൈവാലയങ്ങളിലെ  ഷോ  അധിക നേരം  കണ്ടിരിക്കാൻ കഴിയില്ല . കാരണം അതിൽ ഭൗതീകതയുടെ  രസമോ  ആത്മീയതയുടെ   ഗുണമോ  ഇല്ല .

ഇക്കാര്യത്തിൽ  ഹിന്ദുക്കളാണ് മാന്യന്മാർ. അവർ ബിംബത്തി ന് മുൻപിൽ  അവരവ രുടെ  അഹം (സങ്കടങ്ങൾ ) സമർപ്പിച്ചു  സ്വയം  ചെറിയ ഷോ കാണിച്ചു മടങ്ങുന്നതിൽ  വിരസതയുടെ  നീരസം തീരെയില്ല.

മതങ്ങൾ മാറി ചിന്തിച്ചാൽ  മനുഷ്യരെ ആത്മീയരും സത്യസന്ധരും  ആക്കാൻ  കഴിയും.

 സാമൂഹ്യ നന്മയും പരസ്പരവിശ്വാസവും സമൂഹത്തിൽ വളർത്താൻ മതങ്ങൾ മാറി ചിന്തിച്ചേ മതിയാവൂ .

പ്രാർഥനാലയങ്ങൾ  പ്രവർത്തനാലയങ്ങൽ ആക്കിയും  പ്രവർത്തി പ്രാർഥന യാക്കിയും   മതങ്ങൾക്ക്  മഹത്തായ പ്രസ്ഥാനങ്ങൾ ആയി മാറാൻ കഴിയുന്നതാണ്.

"ദൈവം സ്നേഹമാണ്" എന്ന് ക്രിസ്തു പറഞ്ഞതാണ്‌ സത്യം.

പരസ്പരം സ്നേഹിക്കാൻ (പ്രേമിക്കാൻ ) കഴിയാത്ത മനുഷ്യൻ  മതത്തിൻറെ   (നിചസ്ഥിതി )  ഷോയിൽ  നിന്നും എന്ത് നേടാനാണ് ?.


 എല്ലാ മതങ്ങളെയും  അവരുടെ  അനുയായികളെ   ഓഹരി ഉടമകളാക്കി ,  വ്യവസായ സ്ഥാപനങ്ങളു ണ്ടാക്കി   അവരെക്കൊണ്ട് സമൂഹത്തിന്  ആവശ്യമായ    നല്ലകാര്യങ്ങൾ   ചെയ്യിപ്പിച്ചു  തൊഴി ലിൻറെ  മഹാത്മ്യം പഠി പ്പിക്കണം.
അവനവൻറെ തൊഴിലിൽ  അഭിമാനം കൊള്ളുന്നതിലും  വലിയ ആത്മീയതയല്ല വിശ്വാസം.

വിശ്വാസം  നമ്മുടെ പ്രതീക്ഷയുടെ  ഊന്നുവടി  മാത്രമാണ്. നമ്മുടെ മുമ്പിലുള്ള അനിശ്ചിതാവസ്ഥ  കൊണ്ടുവരുന്ന ഭയത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ വിശ്വാസത്തിനു കഴിയില്ല . സത്യം അറിയുമ്പോഴാണ് ഭയം മനുഷ്യനിൽ നിന്നും
 മാറിപ്പോകുന്നത്.
സത്യവുമില്ല,   പ്രവർത്തിയുമില്ല, പിന്നെങ്ങനെയാണ്  പ്രതീക്ഷകൾ  സഫലമാവുക ? ഇതാണ് മതങ്ങളും മനുഷ്യരും സ്വയം ചോദിക്കേണ്ട ചോദ്യം.

 മതങ്ങൾ ഭൗതീകകാര്യങ്ങൾ  ധാരാളം ചെയ്യുന്നുണ്ട് . എന്നലതിന്    ഏറെ പോരായ്മകളുണ്ട്. ആതുര സേവനം, വിദ്യാഭ്യാസം  തുടങ്ങിയ  സുപ്രധാന മേഘലകളിൽ  ലൈസൻസിന്റെ മറവിൽ  തുറന്ന മത്സരമില്ലാതെ കുത്തകകളെ   പ്പോലെയാണിന്ന്  മതങ്ങൾ  ആത്മീയതയുടെ മറയിൽ ചാരിറ്റി നടത്തുന്നത്  .

ചാരിറ്റി യുടെ മറയിൽ ചെയ്യുന്നത് കൊണ്ട്  കാര്യങ്ങളുടെ  പോക്ക് അധികവും  പുറത്ത് പറയാതെ    രഹസ്യത്തിലാണ് . അവയുടെ നടത്തിപ്പ്  പ്രൊഫഷണൽ ആയിട്ടല്ലാത്തത് കൊണ്ട്  ഗുണ നിലവാരം  ആരും ശ്രദ്ധിക്കുന്നില്ല.

സർക്കാർ  ശമ്പളം നൽകാത്ത  സ്കൂളിലും  ആശുപത്രിയിലും  സേവന വേതന വ്യവസ്ഥകൾ  ദയനീയമാണെന്ന്  വാർത്തകൾ വരുന്നു .

ഉപഭോക്താവിനെ  ചൂഷണം ചെയ്യാനും  ചാരിറ്റി ലേബൽ   ഉപയോഗിക്കാൻ   മടിക്കുന്നവരല്ല  മനുഷ്യർ.   

ഗുണമായാലും ദോഷമായാലും  മതങ്ങളുടെയും രാഷ്ട്രീയ പാർട്ടി കളുടെയും  പ്രവർത്തനങ്ങൾ  സ്വമേധയാ സുതാര്യമായിരിക്കേണ്ടതുണ്ട്. 

 ജനങ്ങളെ ബാധിക്കുന്ന എല്ലാ വ്യവസായങ്ങളും  സേവനങ്ങളും  സുധാര്യമായിരിക്കേണ്ടത്   എല്ലാ  പ്രസ്ഥാനങ്ങൾക്കും ബാധകമായിരിക്കണം.

എത്രയോ പാവങ്ങൾക്ക് ഏതെല്ലാം രീതിയിൽ ഉപകരിക്കുന്ന പണവും ഊർജവുമാണ്  മതങ്ങളും മനുഷ്യരും  ദൈവത്തിൻറെ  പേരിൽ   പാഴാക്കി ക്കളയുന്നത്.

സത്യത്തിന്  ഇതൊന്നും സ്വീകാര്യമല്ലെന്ന് മതങ്ങളാണ്  മനുഷ്യരെ  പഠി പ്പി ക്കേണ്ടത്.
 ദൈവം സമഭാവനയാണ്. ദൈവം സ്ത്രീയിലും പുരുഷനിലും  ഒരുപോലെയാണ് വസിക്കുന്നത്.

ദൈവം സത്യമാണ്. സത്യം സ്നേഹമാണ്. സ്നേഹം സമാധാനമാണ്. 
സമാധാനം സ്വർഗ്ഗമാണ്, അത് ഇപ്പോൾ ഇവിടെയാണ്.

സമ ഭാവനയെന്ന  സത്യം   സ്വയം ഉള്ളിൽ സ്വീകരിച്ചാണ്  ഓരോ മനുഷ്യനും സ്വർഗ്ഗത്തിൽ  എത്തേണ്ടത്.

അവനവൻറെ കർമ്മമാർഗ്ഗമാണ്  അതിന് ഏറ്റവും  അനുയോജ്യം.

മാർഗ്ഗം  ശരിയായാൽ  കർമ്മം ശരിയാകും.

  കർമ്മം  ശരിയായാൽ  കാര്യം (life )ശരിയാവും.

കർമ്മവും  കാര്യവും ശരിയായാൽ  കാര്യസ്ഥൻ  ശരിയാവും (ജീവാത്മാവ് )

ജീവാത്മാവ് ശരിയാകുമ്പോൾ  രമാത്മാവു മായി  ലയനം  സംഭവിക്കും .

മതങ്ങൾ  ദൈവങ്ങളിലേക്ക് (ബിംബങ്ങൾ )  പോകരുത്. 

മനുഷ്യനാണ് യഥാർത്ഥ ബിംബം. സത്യം അതിനു ള്ളിലാണ്.

മതം മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലണം. അപ്പോൾ മനുഷ്യരിൽ സ്വ ബോധം ഉണരും.

മനുഷ്യനിലെ  ജാഗ്രതയാണ് ഓരോ രുത്തർക്കും വേണ്ടി  സ്വർഗ്ഗം സൃഷ്ടി ക്കുന്നത്.

 നമുക്കും  ബന്ധുക്കൾക്കും  ഒരുമിച്ചു ചേർന്ന്  കൂട്ടത്തോടെ   വസിക്കാൻ   പറ്റുന്ന   ഒരു  വസന്ത മാളികയല്ല  സ്വർഗ്ഗം .
 
സ്വർഗ്ഗം  വ്യക്തിപരമായ  രവസ്ഥയാണ്.

അത് നാം സ്വയം കണ്ടെത്തണം . അതിലേക്ക്  കുറുക്കുവഴികൾ  ഇല്ലെന്ന് അറിയാൻ  മതാത്മകൻ  സ്വന്തം  ബുദ്ധിക്ക് പുറത്ത് കടന്ന്  സ്വയം  "ഞാൻ എന്താണ്" എന്നറിയാൻ ശ്രമി ക്കണം.

അതിന് കഴിയാത്തവർ  മതം പറയുന്ന  മരണാനന്തര  സ്വർഗ്ഗം പ്രതീക്ഷിച്ച്  വെറുതെ ണിയെടുത്ത്  വെറുതെ  മ്പത്ത് സ്വരൂപിച്ച്  വെറുതെ  ജീവിതം പാഴാക്കി  മരണത്തെയും  ദൈവത്തെയും യപ്പെട്ട്, ജീവിക്കാതെ  ജീവിച്ചു രിക്കാതെ   മരിക്കുന്നു .

സ്വർഗ്ഗം മരണനന്തരമല്ല .

 നാം  ഓരോരുത്തരും വ്യക്തിപരമായി  "ത്മാവിൽ പുനർനിക്കുമ്പോൾ"  നമ്മിലേക്ക്‌ വന്നുചേരുന്ന   അവസ്ഥയാണ്‌ സ്വർഗ്ഗം . 

മതങ്ങളും മനുഷ്യരും   മാറി ചിന്തിക്കുമെങ്കിൽ  സ്വർഗ്ഗം ഭൂമിയിൽ  ല്ലാവർക്കും വിടെയും  സാധ്യമാണ്.













 

4/08/2013

വെളിച്ചമാണ് സത്യം


                                                        
                                                                

                                                         

"Om bhur bhuvah svah
tat savitur varenyam
bhargo devasya dhimahi
dhiyo yo nah prachodoyat"

വെ ളിച്ചമേ  നയിച്ചാലും
                                               
ദീപം ദീപം  എന്ന്  മെല്ലെ മെല്ലെ വിളിച്ച്കൊണ്ട്, കാറ്റത്തുലയുന്ന ദീപനാളം കൈകൊണ്ട് മറച്ച്   പണ്ട് മുത്തശ്ശിമാർ
വീട്ടിൻറെ  ഐശ്വര്യമായി പൂമുഖത്ത് സത്യത്തിൻറെ പ്രതീകമായ  ദീപം തെളിയിച്ചിരുന്നൊരു   സംസ്കാരം കേരളത്തിൽ  പണ്ട്  നിലനിന്നിരുന്നുവെന്ന് ഇന്ന് പലർക്കും അറിയില്ല. 


നിലവിളക്കുകൾ  കൃത്രിമ വെളിച്ചത്തിന് വഴിമാറിയപ്പോൾ  പൂമുഖത്ത് വിളക്ക് വയ്ക്കുന്ന ശീലം മാത്രമല്ല നിന്ന് പോയത് .

 മനുഷ്യരുടെ ഉള്ളിൽ ജ്വലിക്കേണ്ടതായ  സത്യദീപവും (ബോധം ) കെട്ടുപോയി. നമ്മുടെ സമൂഹം  ഒരു ക്രിത്രിമവ്യവസ്ഥയായി മാറി.

പ്രപഞ്ചത്തിൽ  ലയിച്ചു കിടക്കുന്ന ബോധം  എന്ന ദൈവീകശക്തിയെ     ഒരു കെടാവിളക്കായി  പരിപാലിക്കുന്നതിൻറെ  ഗുണമാണ്  ജാഗ്രത. 
അപ്പോൾ  നമ്മുടെ അനുഭവങ്ങൾ നമ്മളെ അമൂല്യമായത് പഠി പ്പിക്കും.

ബുദ്ധി നമ്മളോട് പറയുന്നത് സാഹചര്യങ്ങളോട്  പടവെട്ടാനാണ്. എന്നാൽ ബോധം പറയുന്നത് ഏന്തിനേയും  അനുകൂലമായി ചൂഷണം ചെയ്യാനാണ്. ആവശ്യം  നമ്മുടെ വിശപ്പായിരിക്കണം .

സ്വാർഥവികാരം നമ്മളിൽ  വിശപ്പ്‌ (motivation ) സൃഷ്ടി ക്കുമ്പോൾ  നാം വഴി തെറ്റുന്നു. ജാഗ്രത  എന്ന അവസ്ഥയെ തടയുന്നതാണ് സ്വാർഥ ചിന്ത .

ബോധം എന്ന ദൈവീകത  വിനയമുള്ള മനുഷ്യനിൽ  ഉണർത്തുന്ന  ഗുണമാണ് ജാഗ്രത .

മനസ്സിൻറെ (ചിന്ത ) ഗുണമാണ് തിരിച്ചറിവ് . ജാഗ്രതയില്ലാത്ത  തിരിച്ചറിവാണ് സാധാരണ  മനുഷ്യരിൽ പ്രവർത്തിക്കുന്ന  ബുദ്ധി. അത് നമ്മളെ സ്വയം പരാജയത്തിലെത്തിക്കും.

ചുരുക്കമായി താത്ക്കാലീക  വിജയത്തിലുമെത്തിക്കും . എന്നാൽ അധികനാൾ  ആ വിജയത്തിൽ പിടിച്ചു നിൽക്കാൻ  നമുക്ക് കഴിയില്ല .

ബോധം  മനുഷ്യൻറെ ഉള്ളിൽ പ്രകാശിക്കാത്തതുകൊണ്ടാണ് മനുഷ്യൻ പ്രസ്ഥാനങ്ങളുടെ  അടിമയാകുന്നതും  അത് വഴി തിന്മക്ക്‌ കൂട്ട് നിൽക്കുന്നതും .

മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവും മതങ്ങൾക്കും ദുരാചാരങ്ങൾക്കും വഴിമാറിപ്പോകുന്നത്  അത് കൊണ്ടാണ് .ഇവിടെ നിന്നാണ് വ്യക്തി യുടെ പതനം ആരംഭിക്കുന്നത്.

അന്ധവിശ്വാസങ്ങൾ നിത്യ ജീവിതത്തിൻറെ ഭാഗമായിക്കഴിഞ്ഞ നമുക്ക് സത്യം എന്ത് എന്നറിയാനുള്ള മനസ്സും ത്വരയും അടഞ്ഞു പോയിരിക്കുന്നു.

വ്യക്തികളിൽ നില നിൽക്കേണ്ട  സത്യം മതങ്ങൾക്ക് ( കൂട്ടായ വികാരങ്ങൾക്ക് ) വഴി മാറിപ്പോകുന്നു .

അതിൻറെ ഫലമായി മതങ്ങൾ മാഫിയകളേപ്പോലെ  സമൂഹമറിയാതെതന്നെ  സമൂഹത്തെ ചൂഷണം ചെയതുകൊണ്ട്  അവരുടെ താത്പര്യങ്ങൾ സംരക്ഷി ക്കുന്നു. 

മതനേതാക്കളും രാഷ്ട്രീയക്കാരെ പിന്തുടർന്ന്  ഫ്ലക്സ് ബോർഡുകളിൽ  സ്ഥാനം പിടിച്ചു അവരുടെ ജാടകൾ പ്രദർശിപ്പിക്കുന്നു.  .

വിശ്വാസം തെരുവിൽ പ്രദർശിപ്പിക്കുന്ന  സംസ്കാരം   കൂടുതൽ കൂടുതൽ  മതങ്ങൾ  മനുഷ്യരിൽ   അടിച്ചേൽപ്പിക്കുന്നു  .

കാരുണ്യ പ്രവർത്തിയുടെ പേരിലായാലും ,മനുഷ്യരെ പേടിപ്പിച്ചായാലും  മതങ്ങൾ  സമ്പത്ത് വാരിക്കൂട്ടുന്നു.

സ്കൂളുകളും കോളേജുകളും  ആശുപത്രികളും മതങ്ങളുടെ കുത്തകവ്യവ സയമായി  മാറി ക്കഴി ഞ്ഞിരിക്കുന്നു. ഭരണവ്യവസ്ഥയെ  പൂർണമായി  മതങ്ങൾ  നിയന്ത്രിക്കുന്ന കാലം  കേരളത്തിലെങ്കിലും വിദൂരമല്ല.

  കേരളത്തിലിപ്പോൾ   ഭൗതീകം ആത്മീയത്തെ  വിഴുങ്ങിയ സ്ഥിതിയാണ്.

 മനുഷ്യൻ കാണിക്കുന്നതെന്തും  ഭൗതീകമായി മാറും എന്നത് പ്രകൃതിനിയമമാണ്.

ആത്മീയത്തെ   ആർക്കും പ്രദർശി പ്പിക്കാൻ കഴിയില്ല.അതിനെ  ബിസ്സിനസ്സ് ആ ക്കാനും  പറ്റില്ല.

ഇതാണ്  ആത്മീയ തട്ടി പ്പുകളുടെ  അടിസ്ഥാനം.

 മതവും രാഷ്ട്രീയവും കൈകോർത്ത്‌ പോകുന്ന  ഒരേ മനശാസ്ത്രമാണ്. ഈ രണ്ടു പ്രസ്ഥാനങ്ങളും മനുഷ്യരെ  സത്യത്തിൽ  ജീവിക്കുന്നതിൽ നിന്നും തടയുന്നു .

 മതത്തിൻറെയും രാഷ്ട്രീയത്തിൻറെയും മറവിൽ സമൂഹത്തിലെ  ഒരു വിഭാഗം   എവിടെയും സത്യവിരുദ്ധമായി  എന്തും ചെയ്യാൻ മടിയില്ലാത്തവരായി തീർന്നിരിക്കുന്നു .

 ഉദ്യോഗസ്ഥരും   രാഷ്ട്രീയക്കാരും കൈ കോർത്താൽ   സമൂഹത്തിലെന്തും നടക്കും .ജഗ്രതയില്ലാത്ത സമൂഹമെന്നും   ചൂഷണത്തിന്  ഇരയാണ്.

 എല്ലാവരും എല്ലാവരെയും  കബളിപ്പിക്കുന്ന  സാമൂഹ്യവ്യവസ്ഥ  ദയനീയമാണ്. ഇത് സാമൂഹ്യമായ  നന്മകളെ  തകർക്കും. തിന്മകൾ തഴച്ചു വളരും. സമൂഹം ഒരു ഭ്രാന്താലയമായി  അധ :പ്പതിക്കും.
 
സമൂഹ്യജാഗ്രതയുടെ (social  conscience ) അഭാവം  നമുക്ക് ചുറ്റും തിന്മകൾക്ക്  വളരാൻ  സാഹചര്യമൊരുക്കുന്നു.

 വെളിച്ചമാണ് സത്യം എന്നതിനെ മറയ്ക്കാൻ വിശ്വാസങ്ങൾക്കോ, കാലത്തിനോ, മതങ്ങൾക്കോ  ഒരിക്കലും കഴിയില്ല.

തിന്മയെ പിന്തുടരുന്നവരെല്ലാം   അവനവൻറെ തന്നെ തിന്മക്ക്‌ ബലിയാടുകളായി  സ്വയം നശിക്കുന്നു.

കാരണം സത്യം  ദൈവീകമാണ്. അത് പ്രപഞ്ചത്തിൻറെ  അടിസ്ഥാനമാണ്.

നിലവിളക്ക് കൊളുത്തി വിശേഷ ചടങ്ങുകൾ ഉത്ഘാടനം ചെയ്യുന്നത് ഒരു ഹിന്ദു സംസ്കാരമായിട്ടാണ് നമ്മുടെ നാട്ടിൽ ചിലരെങ്കിലും  കാണുന്നത്. അതുകൊണ്ടാണ് ചില മതസംഘടനകൾ  അതിനെ എതിർക്കുന്നത് .


ദൈവങ്ങളെക്കൊണ്ടും വിശ്വാസികളെക്കൊണ്ടും വഴി  നടക്കാൻ കഴിയാത്ത കേരളത്തിൽ, സത്യത്തിനും നീതിക്കും ആത്മാർഥമായി  തൊഴിൽ ചെയ്യുന്നതിനും  വില  കൽപ്പിക്കാത്തതിൽ  കേരള സമൂഹം    ലജ്ജിക്കുന്നില്ല. എന്നാലതിനെ നാം വ്യക്തിപരമായി അവസരോചിതമായി കുറ്റം പറയുന്നുണ്ട്താനും .

ഇതാണ് മനുഷ്യൻ സത്യമറിയാതെ  മതാത്മകനായി    വേഷം കെട്ടുന്നതിൻറെ  ദോഷം.

ഈ പോക്ക് നമ്മുടെ നാടിനെ ഒരിക്കലും  രക്ഷിക്കില്ല . അധികം താമസിയാതെ  ഇറാക്കും സിറിയയും പലസ്തീനയു മൊക്കെ നമ്മുടെ സംസ്കാര ത്തിലേക്ക് കടന്ന് വരികയും  വ്യത്യസ്ഥമതങ്ങളുടെ താലിബാനിസം നമ്മളെ നയിക്കാനും തുടങ്ങും .

സ്വബോധം നയിക്കാത്ത മനുഷ്യനെ മതവും  രാഷ്ട്രീയവും ചൂഷണം ചെയ്ത് അവരിൽ ഭിന്നതയും പരസ്പരമായ കുടിപ്പകയും വളർത്താൻ അവരുടെ നേതാക്കൾക്ക് വളരെ എളുപ്പമാണ്.

വർഗ്ഗീയത  മതാത്മകനിൽ   മറഞ്ഞിരിക്കുന്ന കാട്ടുതീ  ആണ്. വിശ്വാസം അതിന്  ഇന്ധനമാണ്

അത് എപ്പോൾ എവിടെ  പടരും എന്ന് മുൻകൂട്ടി അറിയാൻ ബുദ്ധിമുട്ടാണ്.
വർഗീയ തയുടെ കാട്ട് തീ പടർന്ന് കഴിഞ്ഞാൽ അതിനെ നിയന്ത്രിക്കാൻ ലോകത്ത് ഒരു ഫയർ ഫോർസിനും  കഴിയുകയുമില്ല.
  
വിശ്വാസി  ബോധപരമായി  എന്നും അന്ധനാണ്.കാരണം അവർ സ്വയം ചോദ്യങ്ങൾ ചോദി ക്കാൻ പ്രാപ്തരല്ല. അത് കൊണ്ടാണ് അവർ എളുപ്പം പ്രസ്ഥാനങ്ങളുടെ വലയിൽ വീണു പോകുന്നത്.

മതവും രാഷ്ട്രീയവും സ്വാർഥപരമായ താത്പര്യങ്ങളാണ്. സ്വാർഥ ത എപ്പോഴും  മത്സരത്തിലാണ്.

എതിരാളിയോട് മത്സരിക്കുന്ന മനുഷ്യൻ  സത്യം അറിയുന്നില്ല . അറിയാൻ  മനുഷ്യൻ  ആഗ്രഹിക്കുന്നുമില്ല.

ഏത് മുൻവിധിയും  മനുഷ്യരെ സത്യം അറിയുന്നതിൽ നിന്നും തടയുന്നു.

എന്നാൽ സത്യത്തിന്  മാത്രമേ മനുഷ്യരെ സ്വതന്ത്രരാക്കാൻ സാധിക്കൂ എന്നതാണ് സത്യം .സത്യം ഒരിക്കലും ആരോടും മത്സരിക്കുന്നില്ല .

സത്യം ബോധത്തോട് ചേർന്നാണ് നിൽക്കുന്നത്.

മനുഷ്യരെ അടിമയാക്കുന്ന  സ്വാർഥതാപരമായ രണ്ടു സാമൂഹ്യ പ്രസ്ഥാനങ്ങ ളാണ്  മതവും രാഷ്ട്രീയ പാർട്ടികളും  . എല്ലാ സ്വാർഥതയും     സത്യത്തിന് എതിരായ വികാരമാണ്.

ദീപം പ്രതിനിധീകരിക്കുന്നത് വെളിച്ചത്തെയാണ്. വെളിച്ചം   ബോധത്തെയും  ,
ബോധം   ദൈവത്തെയും   സൂചി പ്പിക്കുന്നു.

ദൈവമെന്ന  അവസ്ഥ നിത്യമായ   സത്യത്തെ  പ്രതിനിധീകരിക്കുന്ന നിത്യത യാണ് (Infinity ).

സ്നേഹവും ശന്തിയുമുടലെടുക്കുന്നത് സത്യത്തിലൂടെയാണ് .

എല്ലാ നന്മകളുടെയും ഉറവിടമാണ് ബോധം. സത്യമില്ലാത്ത സമൂഹം തിന്മകൾ കൊണ്ട് സ്വയം നശിക്കുന്നു. അതിനെതിരായി മതങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല .

 "ശാന്തിയും സത്യവും ബോധവും" ഒരു മനുഷ്യനിൽ   ഉണർന്നു വരുന്നതാണ് ആത്മീയത . ഇതിനെ ബോധ - ഉദയം  എന്നാണ് ഭാരതീയ തത്വ ചിന്ത  നിർവചിച്ചിരിക്കുന്നത്‌.

ശ്രീയേശു ഇതിനെ ആത്മാവിൽ  പുനർജനനം  എന്നാണ് പറഞ്ഞത് .   "നിങ്ങൾ  ലോകത്തിൻറെ വെളിച്ചം ആകുന്നു" നിങ്ങളുടെ വെളിച്ചം ലോകരുടെ മുൻപിൽ  പ്രകാശിപ്പിക്കുക എന്നും  യേശു തന്നെ പറഞ്ഞിട്ടുണ്ട്.
ഈ വെളിച്ചം മനുഷ്യരിലേക്ക്  കൊണ്ട് വരാൻ മതങ്ങൾക്ക്  കഴിയില്ല . കാരണം മതങ്ങളിൽ നിറഞ്ഞിരിക്കുന്നത്‌ വെളിച്ചമല്ല , ഇരുട്ടാണ്‌ .

 എല്ലാ വികാരവും നമ്മിലേക്ക്‌ കൊണ്ട് വരുന്നത് ഇരുട്ടാണ്‌. വെളിച്ചം ബോധമാണ് .

 എന്നാൽ നമ്മുടെ അറിവില്ലായ്മയും  ബുദ്ധിയും ഒരുമിച്ചു  കൂടുന്ന   അവസ്ഥയിൽ  നമ്മിലെ  വികാരമനുഷ്യൻ (ego, അഹം )    സത്യം അവഗണിക്കുന്നത് കൊണ്ടാണ് മനുഷ്യരിൽ ബോധത്തിന്  പകരം  പൈശാചികത  ഉടലെടുക്കുന്നത്.

എന്നാൽ ഈ സത്യം മതങ്ങൾക്ക് മനുഷ്യരെ പഠി പ്പിക്കാൻ കഴിയില്ല.മതങ്ങള പഠി പ്പിക്കുന്നത്  പ്രാകൃത മനുഷ്യൻറെ  ചിന്തയും ഭയവുമാണ്. ആത്മീയത പഠി പ്പിക്കുന്നത്  ജാഗ്രതയാണ്. ബോധം ഇല്ലെങ്കിൽ മനുഷ്യന് ജാഗ്രതയിൽ ജീവിക്കാൻ കഴിയില്ല.

ജാഗ്രതയില്ലാത്ത മനുഷ്യരുടെ   കൂട്ടായ  വികാരമാണ്  മതം .(collective ego ).ഭയം  കൊണ്ടാണ് മനുഷ്യൻ അവൻറെ വിശ്വാസം തെരുവിൽ  വിളിച്ചു പറയുന്ന ത്.
സത്യ ദീപം മനുഷ്യൻറെ  ഉള്ളിൽ ഉണ്ട് എന്ന് ഓരോരുത്തനും സ്വയം കണ്ടെത്തണം .

അതാണ് ക്രിസ്തു പറഞ്ഞതായ പുനർജനനം. ഗീതയിൽ കൃ ഷ്ണൻ അർജനനോട് ആവശ്യപ്പെടുന്ന കീഴടങ്ങലും അത് തന്നെയാണ്.

വർഗ്ഗീയനായ മനുഷ്യൻ  ഭയം കൊണ്ടാണ്  മതത്തിൽ  അഭയം തേ ടുന്നത്  . മതമില്ലെങ്കിൽ മനുഷ്യന് ഭയമാണ്.സ്വയം ചോദ്യങ്ങൾ ചോദി ക്കാൻ മനുഷ്യർ ഭയപ്പെടുന്നു .

ഒറ്റയ്ക്ക് നിന്നാൽ ആരെങ്കിലും അവനെ ആക്രമിച്ചാലോ  എന്ന ചിന്തയാണ് എല്ലാ വര്ഗ്ഗീയതയ്ക്കും  പിന്നിൽ   പ്രവർത്തിക്കുന്നത്.

 എല്ലാവിധ  മുൻവിധിയും  ഒരുതരം  വിശ്വാസമാണ്. എല്ലാവിധ   വർഗ്ഗീയതയും  ഏതെങ്കിലും മുൻവിധിയുടെ ഫലമാണ്

മതങ്ങൾ  പലവിധമായ  ഓലപ്പാമ്പ് കാണിച്ച്  ഭയത്തിൽ വസിക്കുന്ന  മനുഷ്യരെ കൂടുതൽ ഭയപ്പെടുത്തുന്നു. പിന്നിടോരിക്കലും  ഭയം കൊണ്ട് മതാത്മകൻ  സത്യത്തിലേക്ക് തിരിഞ്ഞ് നോക്കില്ല.

അത് കൊണ്ടാണ്  മനുഷ്യർ  ജീവിത നരകത്തിൽ നിന്നും  ഒരിക്കലും  കരകയറാ ത്തത് .

സത്യമില്ലാത്ത മനുഷ്യൻറെ  ജീവിതത്തിൽ  എവിടെയും എപ്പോഴും  നരഗ- അവസ്ഥ  അവരെ വിട്ടു പോകാതെ നിലനിൽക്കുന്നു .

 മനുഷ്യൻ സ്വയം  ബോധത്തെ   അവനവനിലേക്ക്‌  സ്വീകരിക്കുമ്പോൾ നരകം എന്ന  അവസ്ഥ സ്വർഗ്ഗമായി  മാറുന്നു.

  ദൈവീകമായ വെളിച്ചമാണ്  ബോധം

മലിനമായ ബുദ്ധിയോടു അതിന്  ഒരിക്കലും  കൂടി ചേരാൻ കഴിയില്ല.
മനുഷ്യരിലെ  പ്രശ്നങ്ങൾ  മതങ്ങൾക്ക് പരിഹരിക്കാൻ കഴിയുന്നതല്ല . എന്നാൽ മനുഷ്യർക്ക്‌ സാധി ക്കുകയും ചെയ്യും. അതിന്  അവരിലേക്ക്‌ ദൈവീക  വെളിച്ചം കടന്ന് വരാൻ  ഓരോ മനുഷ്യനും  സ്വയം തീരുമാനിക്കണം

അവനവൻറെ  കർമമേഖലയിൽ  ആത്മാർഥമായി  ജാഗ്രത പുലർത്തുമ്പോൾ   ഓരോ മനുഷ്യനിലും ഒരു സത്യദീപം ഉള്ളിൽ തെളിഞ്ഞുവരും.

നാം പുറത്ത് തെളിക്കുന്ന നില വിളക്ക് നമ്മുടെ ഉള്ളിൽ തെളിയേണ്ടതായ   സത്യ ദീപത്തിൻറെ  പ്രതീകമാണ്.

ബോധ അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മനുഷ്യൻ ശക്തിയുടെ  പാരമ്യ ത്തിലാണ്. അഹം എന്ന അവസ്ഥ ഭയം  വിട്ടുമാറാത്ത  ദയ നീയാവസ്തയുമാണ്.

 വെളിച്ചത്തിന് മതമില്ല . ഇരുട്ടിനാണ് മതം ആവശ്യം .

സത്യമെന്ന  ഒരുമയിലാണ് പ്രപഞ്ചം തിരിയുന്നത്.  മനുഷ്യ സമൂഹം വിഘ ടിച്ച് വിഭാഗീയതയും സംഘർഷവും സൃഷ്ടിക്കുന്നത്  മനുഷ്യൻ  സത്യത്തി ലേക്ക് എത്താത്തത് കൊണ്ട് മാത്രമാണ് .

നമ്മുടെ  ഉള്ളിൽ സത്യദീപം തെളിയുമ്പോൾ  മനുഷ്യരിൽ നിന്നും സംഘർഷവും  വിഭാ ഗീയതയും  പോലെ  സർവ്വ തിന്മകളും  ഒന്നൊന്നായി  പലായനം ചെയ്യും.

ഏത്  മനുഷ്യനും  പ്രപഞ്ചസത്യത്തിൽ   എത്തിച്ചേരാൻ ഒരു ബിംബം  ആരാധനയ്ക്ക്  അവശ്യമെങ്കിൽ   അതിനേറ്റവും  യോഗ്യമായത്  സൂര്യദീപം തന്നെയാണ്.

കാറ്റും മഴയും വെള്ളവും വെളിച്ചവുമായി  നമ്മുടെ ജീവാൻ നില നിർത്തുന്ന  അത്ഭുതബിംബമാണ്   സൂര്യദീപം.

മറ്റെല്ലാ ബിംബങ്ങളും സ്വയം ചൈതന്യമില്ലാത്തതും  സത്യത്തിന്  വിരുദ്ധവുമായി  സ്വാർഥനായ മനുഷ്യൻറെ  ബുദ്ധിയും ഭാവനയും  സൃഷ്ടി ക്കുന്നതാണ്


ചിന്തിക്കാൻ  ചില വാർത്തകൾ
ÎáKâùá µÕßEdÉÄßµ{áæ¿ Èßø  
ÕßçÆÖJá ç¼ÞÜß çÄ¿ß çÉÞµáK ¥ÈcØ¢ØíÅÞÈAÞøÞÏ ØÞÇÞøÃAÞV, æØµíØí ùÞAxßÈá ÕßWAæM¿áK æÉYµáGßµZ, ÈÞGßW ÈßWAÞX µÝßÏÞJ dµßÎßÈÜáµZ, ÄàdÕÕÞÆßµZ... §BæÈ Èà{áKá, ÎÈá×cA¿Jßæa ÎáKâùá µÕßE Èßø. 
®Îßçd·×X ÕßÍÞ·Jᑚ æÉÞÜàØí ©çÆcÞ·ØíÅøáæ¿ ²JÞÖçÏÞæ¿ ÎÈá×cA¿Já È¿AáK §LcÏᑚ ¯µ ÕßÎÞÈJÞÕ{¢ æÈ¿áOÞçÖøßÏÞæÃKÞÃá æØXd¿W §aÜß¼XØí ÌcâçùÞÏáæ¿ øÙØc ùßçMÞVGí. ®Îßçd·×X ¥ÝßÎÄßçAØßW èdµ¢ dÌÞFí È¿JßÏ ¥çÈb×ÃJßW ºßÜ ÄÎÞÖµ{áIí. ØVÕàØßW ÈßKá ÕßøÎßAÞX ²øáÎÞØ¢ ÎÞdÄ¢ ÌÞAßÏáUçMÞÝÞÃá ÁßèÕ®ØíÉß Éß.®¢. ÕV·àØßæÈ ¥çÈb×â ¯WÉß‚Äí. ¥çgÙæJAÞZ ©ÏVK ùÞCáU æÉÞÜàØí ©çÆcÞ·ØíÅøá¢ çµØßW dÉÄßµ{ÞÏßøáKá ®KÄá ÎæxÞøá ÄÎÞÖ. èdµ¢ dÌÞFí ¥çÈb×â Äá¿Bß øIÞÝíº ÉßKßGçMÞZ ÄæK Ø¢¸Jᑚ ØVAßZ §XØíæÉµí¿æù ØíÅÞÈAÏx¢ ÈWµß ØíÅÜ¢ÎÞxß. ²øÞÝíº µÝßEçMÞZ ØÌí §XØíæÉµí¿æùÏᢠØíÅÜ¢ÎÞxß. ¥çÈb×ÃJßÈá çÎWçÈÞG¢ ÕÙßAáK èdµ¢ dÌÞFí ØâdÉIÞÕæG, ÎÈá×cA¿æJKá çµZAáçOÞZ ÄæK çÉ¿ß‚í ¥ÕÇßæÏ¿áAá¢. 
ÉßæKÏáIÞÏßøáK ÁßèÕ®ØíÉß Éß.®¢. ÕV·àØí æËdÌáÕøß 28Èá ØVÕàØßW ÈßKá ÕßøÎßAáµÏᢠæºÏíÄá.

çµØßW ¦æµ ¥ùØíxßÜÞÏÄá ØßÕßW æÉÞÜàØí ³ËߨV ®.Éß. ¥¼àÌᢠ®Øí° øÞ¼á ÎÞÄcáÕᢠÎÞdÄ¢. §øáÕøá¢ ¼ÏßÜßÜÞÃí. §ÕøÞµæG, ÎÈá×cA¿Já ùÞAxᑚ ©KÄøáæ¿ æÕùᢠÌßÈÞÎßµZ.


øçÎÖí æºKßJÜÏíAí µ{Í¢æµÞIí ÄáÜÞÍÞø¢.
æµÉßØßØß dÉØßÁaí øçÎÖí æºKßJÜ ®¢®W®ÏíAí §JßJÞÈ¢ §{CÞÕí çÆÕàçfdÄJßW µ{Í¢æµÞIá ÄáÜÞÍÞø¢. ØVææÕÖbøcJßÈÞÏß dÉÞçÆÖßµ çµÞYd·Øí çÈÄãÄbJßæa ÕÝßÉÞ¿ÞÏÞÃá ÄáÜÞÍÞø¢ È¿KÄí. çfdÄJᑚ øIÞ¢ ©rÕÆßÈÎÞÏßøáK §KæÜ øÞÕᑚ ®GßÈí ®JßÏ øçÎÖí æºKßJÜæÏ çÆÕØb¢ ÍÞøÕÞÙßµ{áæ¿ çÈÄãÄbJßW Øbàµøß‚á. 78 µßçÜÞd·Þ¢ µ{ÍÎÞÃí §ÄßÈÞÏß çÕIßÕKÄí.  
ÄßøáçµÖ ÕßÕÞÆ¢: Üà·í _ ØÎØíÄ ¥ÍßdÉÞÏ ÍßKÄÏíAí ÉøßÙÞø¢
ÄßøáçµÖ ÕßÕÞÆJßW ÎáØíÜߢ Üà·á¢ §æµ ÕßÍÞ·¢ ØÎØíÄ ÍÞøÕÞÙßµ{ᢠÄNßW ÉÞÃAÞGí È¿JßÏ ºV‚ÏßW ¥ÍßdÉÞÏ ÕcÄcÞØBZ ÉøßÙøß‚ÄÞÏß çÈÄÞAZ ¥ùßÏß‚á. Õß×ÏÕáÎÞÏß ÌtæMGí µÞLÉáø¢ ®Éß ØáKß ÕßÍÞ·JßÈí ¥ÈáµâÜÎÞÏß çµÞ¿ÄßÏßW ØÄcÕÞ¹íÎâÜ¢ ÈWµßÏ ØVAÞV ÄàøáÎÞÈ¢ ÉáÈ£ÉøßçÖÞÇßAáæÎKí çÈÄÞAZ ©ùMí ÈWµßÏÄÞÏß ØÎØíÄ ÍÞøÕÞÙßµZ ¥ùßÏß‚á.  

ÏâJí çµÞYd·Øí ÄßøæE¿áMí: ÄãÖâøßW ÎmÜ¢ dÉØßÁaßæÈ µbçG×X Ø¢¸¢ æÕGß.
øIáÆßÕØ¢ ÎáXÉá ÏâJí çµÞYd·Øí ÎmÜ¢ dÉØßÁaÞÏß ÄßøæE¿áAæMG çdÉ¢ÜÞÜßæÈ ÄãÖâV ¥‡çLÞ{ᑚ ÕàGßW µÏùß µbçG×X Ø¢¸¢ æÕGßMøáçAWMß‚á. Ø¢¸¿ÈÞ ÄßøæE¿áMßçÈÞ¿ÈáÌtß‚áU ÄVAÎÞÃá µÞøÃ¢. µbçG×X Ø¢¸Jᑚ øIáçÉV æÕØíxí æÉÞÜàØßW µàÝ¿Bß. ® d·âMáµÞøÞÃá ÉáùµßæÜKí ° d·âMᢠ° d·âMᑚ d·âMÞÃá µÞøÃæÎKí ® d·âMᢠ¦çøÞÉß‚á.  

ÖÌøßÎÜÏíAá dÉºÞøÃ¢ ÈWµÞX çÆÕØb¢ ̼xßW øIáçµÞ¿ß 

ÖÌøßÎÜ çfdÄJßÈá ÆãÖcÎÞÇcÎB{ßÜâæ¿ ¥Èc Ø¢Øí@ÞÈB{ßW dÉºÞøÃ¢ ÈWµÞX ÄßøáÕßÄÞ¢µâV çÆÕØb¢çÌÞVÁí øIá çµÞ¿ß øâÉ ÕµÏßøáJß. 

øÞ×íd¿àÏAÞøæÈKá Õß{ßAçÜï: 'µÕß" ÌßçÈÞÏí ÕßÖb¢

'øÞ×íd¿àÏAÞøX ®Ká Õß{ßAáKÄí ®ÈßAí §×í¿Îˆ. ®LßæÈÞæAçÏÞ çÕIßÏáU ÎWØøÕá¢ ÉøA¢ÉÞ‚ßÜáæÎˆÞÎÞÃá øÞ×íd¿àÏAÞøX ®Ká ÉùÏáçOÞZ ØÞÎÞÈc¼ÈJßæa ÎÈTßW. ¼ÈBZAá ÄÞæÝ ÈßWAÞX ¦d·ÙßAáK øÞ×íd¿àÏ dÉÕVJµÈÞÃá ¾ÞX. ÈßÜÉÞ¿ßæa ¥¿ßJùÏᢠ¦ÖÏJßæa æÕ{ß‚ÕáÎÞÃá øÞ×íd¿àÏdÉÕVJµÈí µøáJÞÕáKÄí ê ÌßçÈÞÏí ÕßÖb¢ ÕcµíÄÎÞAß.

ÈßÜÕùÏßW ØbVÃAâOÞø¢; µÃAí ØádÉࢠçµÞ¿ÄßÏßW
²øá çÜÞAxßW 997 èÕøAˆáµZ, 19.5 Üf¢ ØbVÃÈÞÃÏBZ (øÞÖßMâ), ØbVâ æÉÞÄßE 14,000 ¥VA Éá×íÉBZ _ ÄßøáÕÈLÉáø¢ dÖàÉvÈÞÍØbÞÎß çfdÄJᑚ ÈßÜÕùµ{ßW ÈßKá µÃæA¿áJ ÈßÇßÏáæ¿ ÕßÕøBZ Õ߯·íÇØÎßÄß ØádÉࢠçµÞ¿ÄßAá ÈWµß. ²øá ÆßÕØ¢ ÉøÎÞÕÇß ÎâçKÞ ÈÞçÜÞ ¦ÍøÃ¢ ÎÞdÄçÎ ÉøßçÖÞÇß‚á ÄßGæM¿áJÞX ØÞÇßAáKáUâ. µÞøÃ¢, ²ÞçøÞ ¦ÍøÃJßÜᢠ75 ÎáÄW 300 Õæø èÕøAˆáµZ Éß¿ßMß‚ßGáIí. 

µÞÃâ, ¨ èµAâÜßAÃAí
®XçËÞÝíØíæÎaí ÕßÍÞ·JßæÜ É¿ß ÕÞBáK ©çÆcÞ·ØíÅVAí ³çøÞ ÌÞùá¿ÎÏßWÈßKᢠÜÍßAáK Äáµ.
* ÌÞùá¿ÎµZ ÉùÏáKÄí

ÁÉcâGß ®µíèØØí µNß×ÃV
³Ã¢: 10 Üf¢
èÜØXØí ÉáÄáAW: 10 Üf¢

¥ØßØíxaí ®µíèØØí µNß×ÃV®µíèØØí §XØíæÉµí¿VÎÞVØVAßZ §XØíæÉµí¿VÎÞV
øIá dÉÞÕÖcÕᢠ¥Fá ÎáÄW ÉJá Üf¢ Õæø Ø¢ØíÅÞÈJÞæµ 742 ÌÞùáµ{ÞÃáUÄí. ¼ßˆÏáæ¿ ÕÜßM¢ ¥ÈáØøß‚í ³çøÞ ÁÉcâGß µNß×Ãùáæ¿ÏᢠµàÝßW 15 ÎáÄW 170 ÌÞùáµZ ÕæøÏáIí. ®ùÃÞµá{JÞÃí ¯xÕᢠµâ¿áÄW. 14 ¼ßˆµ{ßÜÞÏß 136 ®µíèØØí çùFáµ{áÎáIí.®µíèØØí µNß×ÃçùxßW ÌÞV èÜØXØí ÉáÄáAÞÈᢠÁߨíxßÜùßµZAá ØíÉßøßxí æÉVÎßxí ÈWµÞÈáÎÞÏß ²øáæØµí×ÈáIí. ²øá ©çÆcÞ·ØíÅæa µàÝßW 15 ¼àÕÈAÞV. ¨ ©çÆcÞ·ØíÅX µÝßE ØVAÞøßæa µÞÜJᢠÄÜØíÅÞÈJá ØádÉÇÞÈµçØø Ø¢¸¿ßM߂߸áKá. ¨ ØVAÞV ÕKçMÞZ §çgÙJßÈáçÕIß ºø¿á ÕÜß‚Äá ÎdLßÏáæ¿ ³ËߨßW ÈßKáÄæK. ³çøÞ ÌÞVèÜØXØí ÉáÄáAÞÈᢠ¨ ©çÆcÞ·ØíÅX É¿ß ÕÞBáKÄÞÏÞÃí ¦çøÞÉâ. æØµí×Èᑚ Îxá ¼àÕÈAÞøßW ºßÜVAᢠÕßÙßÄ¢ ©IçdÄ. ÕµáMßWÈßKá æÉX×X ÉxßÏ øIí ©çÆcÞ·ØíÅøÞÃí §¿ÈßÜAÞV.


ºáÕMá èÜxí ÕÞÙÈ¢ §dÄÏÇßµæÎLßÈí? 
ÍøÃ¸¿ÈÞ ÉÆÕß §ˆÞJÕVAáU ØáøfÞ ØìµøcBZAÞÏß 1000 çµÞ¿ß øâÉ Õæø dÉÄßÕV×¢ ~¼ÈÞÕßW ÈßKá æºÜÕÝßçAIßÕøáKá.  ºáÕMá èÜxí ÎßK߂ᢠèØùY ÎáÝAßÏᢠÎxáU ÕÞÙÈBæ{ Îùßµ¿KáçÉÞµáK ÉÜ ²ìçÆcÞ·ßµ ØíÅÞÈAÞøá¢ ¥ÇßµÞøJßæa ÆáVÕßÈßçÏÞ·Õᢠ¦ÕÖcÎ߈ÞJ ¥ÕµÞÖØíÅÞÉÈÕáÎçˆ çùÞÁáµ{ßW È¿JáKÄí? ºßÜ ØíÅÜB{ßW ÉFÞÏJá ÄÜÕÈᢠ¥¢·B{ᢠØFøßAáKÄá ºáÕK ÌàAY ¸¿ßMß‚ µÞùßæÜKᢠ¼ÈáÕøßÏßW çµÞ¿Äß ÈßøàfßAáµÏáIÞÏß. 
çùÞÁøßµßW ÕÝßAÞÝíº Îá¿AßÈßWAáK, ØbL¢ É¿BZ ÈßùE Ëí{µíØí çÌÞVÁáµZ µIá ÈNáæ¿ øÞ×íd¿àÏ çÈÄÞAzÞøáæÎÞæA ¦vÈßVÕãÄß æµÞUáµÏÞÃí. ÈÞGßÜᢠȷøJßÜᢠÈßùE Ëí{µíØí çÌÞVÁáµ{áæ¿ ®H¢ÎÞdÄ¢ çÈÞAß ¥Äᑚ ºßdÄÈÞϵzÞæø ¼È¢ ¦øÞÇßAáæÎKÞçÃÞ §ÕV µøáÄßÏßøßAáKÄí?  ØÞÇÞøÃ ÉìøzÞVAÞÃá ¼ÈÞÇßÉÄcJßW dÉÅÎ Éøß·ÃÈ ®K ÌÞÜÉÞÀ¢ §ÈßæÏCßÜᢠÉÞÜßAæMç¿IÄçˆ?








ആസൂത്രകനറിയാത്ത ആ സൂത്രം




ബുദ്ധിമാനായ  മനുഷ്യനെ  വഴി നടത്തുന്നത് അവൻറെ ബുദ്ധി നടത്തുന്ന ആസൂത്രണമാണ്. പ്രപഞ്ചസത്യം  തിരിയുന്നത് ബോധം എന്ന സൂത്രത്തിലും

ഭാര്യഭർതൃബന്ധങ്ങൾ   തൊട്ട്   അപരിചിതരുമായി   ഇടപെടുന്നതുൾപ്പടെ   പ്രേമവും   വെറുപ്പുമായി   മനുഷ്യൻറെ  എല്ലാ  ഇടപെടലുകളിലും  ഓരോ മനുഷ്യനും   അവരവരുടെ   നയപരമായ  ആസൂത്രണമുണ്ട്.

വ്യക്തികൾ  നയിക്കുന്ന  പ്രസ്ഥാനങ്ങളിൽ ആസൂത്രണം അവരുടെ ഭരണനിർവ്വ ഹണത്തിൻറെ പ്രധാന  ഭാഗവുമാണ്.

 നമ്മുടെ ബുദ്ധിയിലുദിക്കുന്ന വിവിധങ്ങളായ സൂഷ്മ  തന്ത്രങ്ങളാണ്  നാം വലിയ വലിയ ആസൂത്രണങ്ങളിൽ  ഉപയോഗിക്കുന്നത്.

  അതിബുദ്ധിമാന്മാരുടെ  അതിവിദഗ്ദമായ  ആസൂത്രണങ്ങളും  അമ്പേ   പരാജയപ്പെടുന്നതിന്  കാരണം നമ്മുടെ ആസൂത്രണങ്ങൾക്കു പരിമിതിയുണ്ട്.
പ്രപഞ്ചനാഥൻറെ  ബ്രഹത്തായ (Macro planing ) ഒഴുക്കിനെ ഗതി മാറ്റി വിടാൻ  മനുഷ്യൻറെ  ദീർഘവീക്ഷണത്തിനും പദ്ധതിക്കും അസാധ്യമാണ്.

 മനുഷ്യൻറെ   പരാജയങ്ങൾക്കും വിജയങ്ങൾക്കും  പിന്നിൽ നാമറിയാത്ത  ഒരു പ്രാപഞ്ചീകസത്യം      നാമറിയാതെ  തന്നെ  നമ്മളിൽകൂടി  പ്രവർത്തിക്കുന്നുണ്ട്.

എന്തിനും ഏതിനും   വിജയിക്കുന്നതിനായി അവരവരുടെ   ബുദ്ധി മനുഷ്യൻ പ്രയോഗിക്കുന്നു.
വിജയം വരുന്നത് മുഖ്യമായും  നാം കാര്യങ്ങൾ ആസൂത്രണം  ചെയ്യുന്നതിൽ ക്കൂടിയാണ് എന്നാണ് ആധുനീകശാസ്ത്രം പഠി പ്പിക്കുന്നതും  മനുഷ്യൻ അനുഭവത്തിൽ നിന്നും പഠി ക്കുന്നതും.

സ്വതന്ത്ര ഇന്ത്യയിൽ പരാജയപ്പെട്ട പഞ്ചവത്സരപദ്ധതി  തൊട്ട് കമ്മുണിസ്റ്റ്‌ രാജ്യങ്ങൾ  പിന്തുടരുന്ന സാമ്പത്തീക  വ്യവസ്ഥയുടെ  അടിത്തറയും ആസൂത്രണമെന്ന  സൂത്രമാണ് .

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വൻ യുദ്ധമായാലും  ഒരാളെ വ്യക്തിപരമായി  രഹസ്യത്തിൽ  ഉന്മൂലനം ചെയ്യുന്ന പദ്ധതിയായാലും അവരവരുടെ ബുദ്ധി ഉപയോഗിച്ച് മനുഷ്യൻ  ഒറ്റക്കോ കൂട്ടായോ വരക്കുന്ന   കർമ്മപദ്ധതിയാണ്  ആസൂത്രണമെന്നതിൻറെ  പിന്നിലുണ്ടാവുക .

എന്നാൽ ചിലപ്പോൾ  അതി വിദഗ്ദമായ ആസൂത്രണവും ലക്ഷ്യപ്രപ്തിയിൽ   പരാജയപ്പെടുന്നു. അല്ലെങ്കിൽ നമ്മുടെ പഞ്ചവത്സര   പദ്ധതികൾ ഇന്ത്യയെ   എവിടെ എത്തിക്കേണ്ടതായിരുന്നു.

ലോകത്തെ കിടു കിടാ  വിറപ്പിക്കുന്ന  വില്ലാളി വീരന്മാരെല്ലാം  അവരുടെ ആസൂ ത്രണങ്ങൾക്ക്‌  വിപരീതമായി   ദയനീയമായി   അസ്തമിക്കുകയാണ് .

ഇത് തന്നെ  നാമോരോരുത്തരുടെയും  ജീവിതത്തിലും സംഭവിക്കുന്നു . അപ്പോൾ നാം ചിന്തിക്കുന്നു "എന്ത് കൊണ്ടിത് സംഭവിച്ചു"? ഞാൻ എല്ലാം ബുദ്ധിപരമായി  തന്നെയാണല്ലോ  ആസൂത്രണം ചെയ്തത്.   എന്നിട്ടും  എന്ത് കൊണ്ട് ?


പ്രപഞ്ചം ചലിക്കുന്നത്  വളരെ കൃത്യതയോടെയാണ്‌ . ഭൂമി കറങ്ങുന്നതും സൂര്യൻ എരിഞ്ഞു നില്ക്കുന്നതുമെല്ലാം ഒരു മാറ്റവുമില്ലാതെ തുടരുന്നത്  ആരുടെ ആസൂത്ര ണമാണ്?

 ചിലരുടെ   കണക്ക് കൂട്ടലുകളും മാസ്റ്റർ പ്ലാനുകളും എവിടെയും എത്താതെ എന്ത് കൊണ്ടാണ് പരാജയപ്പെടുന്നത് ? എന്ത് കൊണ്ട് മറ്റു ചിലർ നിഷ്പ്ര യാസം  വിജയിക്കുന്നു ?

അമേരിക്കയുടെയും യൂറോപ്പിന്റെയുമോക്കെ  ഇന്നത്തെ അവസ്ഥ ഇങ്ങനെയായിരിക്കു മെന്ന്‌  ഇരുപത്തഞ്ച് വർഷം മുൻപ് ഒരു മനുഷ്യനും സ്വപ്നത്തിൽപോലും വിചാരിച്ചി ട്ടുണ്ടാവില്ല .

അമേരിക്കയും യൂറോപ്പും അവിടുത്തെ വിദദ്ധന്മാർ  ആസൂത്രണം വഴി
വിഭാവനം ചെയ്തതും മറ്റൊന്നായിരിക്കണം.

ആരും സ്വയം പരാജയം ആസൂ ത്രണം  ചെയ്യുന്നില്ല.

ഇന്ത്യയിൽ നിന്നൊരു ഇൻഫോസിസ്സും  ടി സി എസ്സും ഒക്കെ  ലോകത്തിൻറെ നെറുകയിൽ  എത്തിക്കാനാവു മെന്ന് ഒരു ഭാരതീയ  ആസൂത്രകന്മാരും  സ്വപ്നത്തിൽ പോലും വിഭാവനം  ചെയ്തിരുന്നില്ല.

ഇവിടെയാണ് പ്രപഞ്ചമായിരിക്കുന്ന  സത്യം തിരിക്കുന്ന സൂത്രം.

" ലക്ഷ്യബോധം"  നമ്മുടെ ആസൂത്ര ണത്തിൽ  വേണ്ടതായസൂത്രം.പക്ഷേ  ലക്ഷ്യവും അതിലേക്കുള്ള പതയും സത്യത്തിന് വിപരീതമാണെങ്കിൽ ബോധം നമ്മോടോത്ത് വരില്ല . അപ്പോൾ നാം എന്താണ് നാം ചെയ്യുന്നത് എന്ന് നമുക്ക് തന്നെ അറിയില്ല . കാരണം അഹം സ്വാർഥപരമായ അടഞ്ഞ ചിന്തയാണ്. ദൈവീകമായ  ബോധം അതിലേക്കു ഒരിക്കലും കടന്നുവരില്ല.

വിജയികൾ "ലക്ഷ്യബോധം"    ഉള്ളവരായിരിക്കണം. ആസൂത്രണം എത്ര തന്നെ മികച്ചതായാലും അതൊരു വഴിയാണ്. ഒരു കർമ്മ രേഖയാണ് .

എന്നാൽ ലക്ഷ്യബോധം  ഒരവസ്ഥയാണ്. അത് മനുഷ്യനിൽ ഇരിക്കുന്നതാണ് . ആസൂത്രണം ഭാവനയിലും കടലാസ്സിലുമാണിരിക്കുന്നത്  .

ആസൂത്രണം മനുഷ്യൻറെ  ബുദ്ധിയിൽ ഉദിക്കുന്നതാണ്. അതിന് പിന്നിൽ സ്വാർഥ മായ താത്പര്യങ്ങളുണ്ട്.

എന്നാൽ ബോധത്തിന് താത്പര്യങ്ങളില്ല. അത് ദൈവീകമാണ്‌. പ്രപഞ്ചം കൃ ത്യത  പാലിക്കുന്നത് അത് കൊണ്ടാണ്.

മനുഷ്യൻറെ മലിനമായ ബുദ്ധിക്ക് ദൈവീകമായ ബോധത്തെ നേരിടാൻ കഴിയില്ല .

ലക്ഷ്യ ബോധം മനുഷ്യരിൽ അപ്രത്യക്ഷമാവുമ്പോൾ  അതിവിദഗ്ദ മായ ആസൂത്രണവും പാളും.

മാനുഷീകമായ ലക്ഷ്യവും ദൈവീകമായ ബോധവും സമ്മേളിക്കുന്ന ഒരു വലിയ സൂത്രമാണ്  ലക്ഷ്യബോധം .

ലക്ഷ്യബോധം  ഒരു സാധന പോലെ പവിത്രമായി നാം നമ്മുടെ ഉള്ളിൽ മലിനപ്പെടാതെ സൂക്ഷി ക്കേണ്ട  സംഗതിയാണ് എന്നറിയാൻ മനുഷ്യൻറെ  ബുദ്ധിപോര .

അതുകൊണ്ടാണ് മനുഷ്യൻറെ  ആസൂത്രണങ്ങൾ പരാജയപ്പെടുന്നത്

ലക്ഷ്യബോധം  കൈ വിടാതെ നിലനിർത്തുന്ന മനുഷ്യന്  വിപുലമായ ആസൂത്രണം ഇല്ലെങ്കിലും വിജയത്തിലെത്താൻ കഴിയും  . അവരിൽ  നില നില്ക്കുന്ന ദൈവീകമായ ബോധമാണ്  അവരെ വിജയത്തിന്  സഹായിക്കുന്നത്.

ബോധമില്ലാത്ത ബുദ്ധി എന്തൊക്കെ ആസൂത്രണം ചെയ്താലും അത് പരാജയപ്പെടുന്നു .

ഇതാണ് ബുദ്ധിമാനായ  മനുഷ്യരിൽ    കു- ബുദ്ധിയുടെ പരിമിതി.



¿ßÉß ÕÇ¢: ÕÝß µáÝEí ØßÉß®¢
øÞ×íd¿àÏ çµø{Jßæa ÄÜÕøÏßÜÞÃí ÕUßAÞGí ¥BÞ¿ßÏᑚ 51 æÕGáµZ æµÞIÄí. ¥ÄáÕæøÏáIÞÏßøáK ÉÜ øÞ×íd¿àÏ ÉÄßÕáµ{ᢠ¥Ká ÎáÄW æÄxß. ¥‚¿A ȿɿßÏßÜâæ¿ ÉÞVGß ÉáùJÞAßÏ ¿ß.Éß. ºdwçÖ~øX ®K ÕßÎÄ çÈÄÞÕßæa ÎøÃJßW ØßÉß®¢ ¼ÈµàÏçAÞ¿ÄßÏáæ¿ dÉÄßAâGßW µÏùß. ¦ ÎøÃ¢ æµGßÕÏíAÞX ²øá ÄÜ ¥çÈb×ß‚ßùBßÏ ØßÉß®Nßæa ÕÝßÏßW ÉßæK ÉßÝÕáµ{áæ¿ ç¸Þ×ÏÞdÄÏÞÏßøáKá. ¿ßÉßæÏ æµÞçˆI µÞøc¢ ØßÉß®NßÈßæˆKá ÕøáJßJàVAÜÞÏßøáKá ¦Æc¢. Éçf, dÌÞFí æØdµGùß ÎáÄW Ø¢ØíÅÞÈ µNßxß ¥¢·¢ Õæø çµØßW dÉÄßÏÞÏçMÞZ dÉÄßçøÞÇJßW ÈßKí ¥dµÎJßçÜAᢠÍà×ÃßÏßçÜAᢠÉÞVGß ºáÕ¿á ÎÞxß. ¥ÄáÕæø ÖdÄáçÕÞ æÕˆáÕß{ßçÏÞ ¥ˆÞÏßøáK ¿ßÉß, ÉÞVGßæAÄßæø ¥FÞ¢ÉJß ÉÃß æºÏíÄßøáK ºÞøÈÞÏßøáæKKá ÉÞVGß dÉ~cÞÉß‚á. ¿ßÉß ÉÞVGßÏáæ¿ ÖdÄáÕÞÏßøáæKK   ÄáùKá Éù‚ßÜÞÏß ¥Äí.  §¿áAßÏßW ®¢.®¢. ÎÃßÏáæ¿ æÕ{ßæM¿áJW ÉÞVGßæÏ µâ¿áÄW µáÝMJßÜÞAß. çµÞÝßçAÞ¿í ¼ßˆÏßW çÈÄãÄbJßæa ÕßÖÆàµøÃ¢ ÕßÖbØßAÞJ ÉÞVGß ¥ÃßµZ ¿ßÉßÏáæ¿ µá¿á¢ÌJßÈá çÕIß ÉÃMßøßÕá È¿Jß ¥‚¿A È¿É¿ß ØbÏ¢ Õøß‚á. §ÄßÈßæ¿ ¼ÈµàÏ ØÎøB{áæ¿ ÎùÉß¿ß‚á ¿ßÉßÏáæ¿ ÎøÃJßæa ³VεZ ÎÞÏíAÞX ÉÞVGß dÖÎßæ‚CßÜᢠÕß¼Ï߂߈. ÁßèÕ®Ëíæ®Ïáæ¿ ÏâJí ÎÞV‚í çµø{JßW ºÜÈÎáIÞAÞÈÞÕÞæÄ µ¿Ká çÉÞÏß. ÉCÞ{ßJ æÉX×X Õß×ÏJßW ¼àÕÈAÞøáæ¿Ïᢠ¥ÇcÞɵøáæ¿ÏᢠØÎø¢ Üfc¢ µÞÃÞæÄ ¥ÕØÞÈßMßçAIß ÕKá. Îß‚ÍâÎß ØÎøÕᢠ¯ÖÞæÄ çÉÞæÏKá ÉÞVGß ØNÄß‚á.ÉÞVGß ÕßGÕæø æµÞˆÜˆ ÉÞVGßÏáæ¿ ÈßÜÉÞæ¿Ká æÄ{ßÏßAÜÞÏß ØßÉß®Nßæa ¥¿áJ Üfc¢. §ÄßÈÞÏß ®¢.Õß. øÞ¸ÕæÈÏᢠæµ.¦V. ·ìøßÏNæÏÏᢠ§¿Äá çºøßÏßçÜAá æµÞIáÕøÞX ÉßÃùÞÏß Õß¼ÏX ÄæK ø¢·JßùBß. Éçf, µâJáÉùOí æÕ¿ßÕÏíÉßW ¼àÕX È×í¿æMG ÉÞVGßAÞçøÞ¿áU µ¿áJ ÈßwÏÞÏÞÃí çÈÄãÄbJßæa ÈàAæJ µHâøßæÜ ¥ÃßµZ µIÄí. ®¢.Õß. øÞ¸ÕæÈ ĵVAÞX ÉÞVGß µÝßE 25 ÕV×¢ È¿JßÏ ¥ÇbÞÈJßÈá ÕßÉøàÄ ËÜ¢ ÈWµßÏ ÈàAÎÞÏß ¥Äí ÉøßÃÎß‚á. 

¿ßÉßÏáæ¿ ÎøÃçJÞæ¿ çµø{Jᑚ øÞ×íd¿àÏ æµÞÜÉÞĵBZAí ²øá ÉøßÇßÕæø ¥ùáÄß ÕKÄÞÃí ÎæxÞøá ÎÞx¢. µcÞ¢ÉØí øÞ×íd¿àÏJßæa ÍÞ·ÎÞÏß øIí ®ÌßÕßÉß dÉÕVJµV æµÞˆæMG Ø¢ÍÕ¢ ²Ýß‚á ÈßVJßÏÞW ¿ßÉßÏáæ¿ ÎøÃçÖ×¢ çµø{JßW øÞ×íd¿àÏ æµÞÜÉÞĵ¢ ©IÞÏ߈.

²øá ÕV×JßÈßæ¿ µHâøßW ¦øá¢ øÞ×íd¿àÏ æµÞÜÉÞĵJßW Îøß‚ßGßæˆKÄÞÃí §ÄßW ¯xÕᢠdÖçiÏ¢. ¥BæÈ ¿ßÉßÏ߈ÞJ 365 ÆßÕØ¢ øÞ×íd¿àÏ çµø{¢ Ø¢ÍÕ ÌÙáÜÎÞÏßøáKá. ÕUßAÞGí ¥BÞ¿ßÏᑚ ¦ 51 æÕGáµZ ¿ßÉßAá ÈWµßÏÄá ÎøÃÎÞæÃCßW ØßÉß®NßÈá ÈWµßÏÄí ©ÃBÞJ ÎáùßÕáµ{ÞÃí.
 
 
ÏÞÎßÈß ÄC‚ß ÖÞøàøßµÎÞÏß ÉàÁßMß‚áæÕKí ·çÃ×í.

ÏÞÎßÈß ÄC‚ß ÎÞÈØßµÎÞÏᢠÖÞøàøßµÎÞÏᢠÉàÁßMß‚áæÕKí ÕßÕÞÙçÎÞºÈ ÙV¼ßÏßW ÎdLß æµ.Ìß ·çÃ×íµáÎÞV. ÎÞV‚í ¯ÝßÈᢠædËdÌáÕøß 22 Èᢠ  ÕàGáç¼ÞÜßAÞøáæ¿ ÎáKßW Õ‚í   ÎVÆß‚á. ÎVÆÈæJ Äá¿VKí ÄÈßAí Õà¿áÕßç¿Iß ÕKá. ÎVÆÈçÎxÄßæa ÉÞ¿áµ{á{{ çËÞçGÞ ØÙßÄÎÞÃí ÙV¼ß ÈWµßÏÄí. ÉøØíÉø ØNÄçJÞæ¿ ÕßÕÞÙçÎ޺Ȣ çÈ¿ÞæÎK µøÞV ÏÞÎßÈß Ü¢¸ß‚ÄßÈÞÜÞÃí ¯µÉfàÏÎÞÏß ÙV¼ß ÈWµáKÄí. ÙV¼ß ËÏÜßW Øbàµøß‚ çµÞ¿Äß ¼âY 29 Èí ÙÞ¼øÞµÞX ¦ÕÖcæMGí ÏÞÎÈßAí çÈÞGàØí ¥Ï‚á.
ÏÞÎßÈßæAÄßøÞÏ çµØáµZ ·çÃ×í ÉßXÕÜßAáKá
ÍÞøc çÁÞ. ÏÞÎßÈß ÄC‚ßæAÄßæø ÎcâØßÏ¢ æÉÞÜàØí Øíçx×ÈßW ÈWµßÏ ÉøÞÄßÏᢠµá¿á¢Ì çµÞ¿ÄßÏßW ÈWµßÏ ÕßÕÞÙçÎÞºÈ ÙV¼ßÏᢠÉßXÕÜßAÞX ÎáX ÎdLß æµ.Ìß. ·çÃ×íµáÎÞV ¥çÉf ÈWµß. ÏÞÎßÈßÏáæ¿ÏᢠÎA{áæ¿ÏᢠçÉVAáU ØbJᢠÉÃÕᢠ·çÃ×í §Ká ææµÎÞùá¢. ·çÃ×ßæÈÄßæø ÏÞÎßÈß  æÉÞÜàØßW ÈWµßÏ ÉøÞÄßÏᢠÉßXÕÜßAá¢.

ÈßÜÕùÏßW ØbVÃAâOÞø¢; µÃAí ØádÉࢠçµÞ¿ÄßÏßW 

²øá çÜÞAxßW 997 èÕøAˆáµZ, 19.5 Üf¢ ØbVÃÈÞÃÏBZ (øÞÖßMâ), ØbVâ æÉÞÄßE 14,000 ¥VA Éá×íÉBZ _ ÄßøáÕÈLÉáø¢ dÖàÉvÈÞÍØbÞÎß çfdÄJᑚ ÈßÜÕùµ{ßW ÈßKá µÃæA¿áJ ÈßÇßÏáæ¿ ÕßÕøBZ Õ߯·íÇØÎßÄß ØádÉࢠçµÞ¿ÄßAá ÈWµß. ²øá ÆßÕØ¢ ÉøÎÞÕÇß ÎâçKÞ ÈÞçÜÞ ¦ÍøÃ¢ ÎÞdÄçÎ ÉøßçÖÞÇß‚á ÄßGæM¿áJÞX ØÞÇßAáKáUâ. µÞøÃ¢, ²ÞçøÞ ¦ÍøÃJßÜᢠ75 ÎáÄW 300 Õæø èÕøAˆáµZ Éß¿ßMß‚ßGáIí. §xÞÜßÏX ÎùàÈáµ{áæ¿ ÕßÕøBZ ÉáùJá Õß¿ÞÈÞµßæÜïKí ÕßçÆÖÎdLÞÜÏ¢
§xÞÜßÏX ÎùàÈáµæ{ Äßøßæµ æµÞIáÕKÄá Ø¢Ìtß‚ ÕßÕøBZ ÉáùJáÕß¿ßæÜïKí ÕßçÆÖµÞøc ÎdLÞÜÏ¢. ÕßÕøÞÕµÞÖ ÈßÏÎdÉµÞø¢ ÈWµßÏ ÙV¼ßÏßÜÞÃí øÞ¼cØáøfæÏ ÎáXÈßVJß ¨ ÕßÕøBZ ÈWµÞÈÞÕßæÜïKí ÎdLÞÜÏ¢ ¥ùßÏß‚Äí. ÕßÕøBZ øÞ¼cJßæa ÉøÎÞÇßµÞøæJ ÌÞÇßAáKÄÞæÃKÞÃí ÎdLÞÜÏ¢ ÈWµßÏ ÎùáÉ¿ß. ÎùàÈáµæ{ Äßøß‚ÏÏíAøáæÄKí ¦ÕÖcæMGí Îá~cÎdLß ©NXºÞIß ¥Ï‚ µJí æÕ{ßæM¿áJáKÄßÈᢠÎdLÞÜÏ¢ ÄÏÞùÞÏßÜï.