9/08/2016

ചിന്താശക്തിയുടെ ഉറവിടം ബുദ്ധിയല്ല , സ്വബോധമാണ് .

പുതിയ പുതിയ  അറിവുകൾ കൊണ്ട്  സ്വയം വികസിക്കുന്ന  പ്രവർത്തനമാണ്  ബുദ്ധി .

 വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ  ബുദ്ധിയുടെ   പരിമിതി  വളരെ വലുതാണ് .

ബുദ്ധി നിയന്ത്രിക്കുന്നു   വ്യക്തിയുടെ  പ്രഥമ  ചിന്ത  സംശയമാണ് ( skepticism  ).

സംശയമാണ്  വ്യക്തിയിൽ  ഭയത്തെ ജനിപ്പിക്കുന്നത് .

ബുദ്ധിയിൽ  ലഭിക്കുന്ന അറിവുകളുടെ ബാഹുല്യം  മനുഷ്യനിൽ  ഭാരമാകുന്ന  ആശയക്കുഴപ്പമാണ് .


ഭയത്തെ നില നിർത്തുന്നത്  ആശയക്കുഴപ്പങ്ങളുടെ  ഘോഷയാത്രയാണ് ...

ഇടുങ്ങിയ മനസ്സ്  ഉള്ള  പണ്ഡിതന്മാർ  ബോൺസായ് വ്യക്തിത്വങ്ങളായി  പരാജയപ്പെടുന്നതിന്റെ  കാരണം  വ്യക്തിയെ രൂപീകരിക്കുന്നതിൽ  ബുദ്ധി  പരാജയപ്പെടുന്നത് കൊണ്ടാണ് .

സ്വബോധമാണ് നിങ്ങളിൽ വ്യക്തിത്വം രൂപപ്പെടുത്തുന്നത് .

മനുഷ്യനിൽ  ചിന്താശക്തിയുടെ  ഉറവിടം  ബുദ്ധിയല്ല , സ്വബോധമാണ് .

സ്വബോധം ബുദ്ധിക്ക്  പുറത്തു  വ്യക്തിയിൽ  നില നിൽക്കുന്ന  സത്യമാണ് .

സ്വബോധം മനുഷ്യന് ആത്മശക്തിയാണ് .


ആത്മശക്ത്തിയില്ലാത്ത  വ്യക്തി  സ്വയം പരാജയമാകുന്നു.

സ്വബോധം നിങ്ങളുടെ  ധാരണകൾ അല്ല . സ്വയം അനുഭവിച്ചറിഞ്ഞ സത്യമാണ്  നിങ്ങളുടെ  സ്വബോധം..

സ്വബോധം നിങ്ങളെന്ന വ്യക്തിത്വത്വം  തന്നെയാണ് . അത് നിങ്ങളിൽ നിന്നും ഭിന്നമല്ല .

 ബുദ്ധിയെന്ന പ്രവർത്തനത്തിൽ നിന്നും  ഭിന്നമാണ്  സ്വബോധം .


ബുദ്ധി ഒരു പ്രവർത്തനമാണ് . സ്വബോധം ഒരു ഗുണമാണ് ,പ്രവർത്തനമല്ല .

മനുഷ്യനെ സത്യത്തിലേക്ക് നയിക്കുന്ന  സന്മാർഗ  പാതയാണ്  ഓസോലോജിക് .

ബോധമാർഗ്ഗം  എന്നാണ് അതിൻറെ  മലയാളം .

ഓസോലോജിക് (osologic ) ഒരു യുക്തിയല്ല . അത് യുക്തിക്കും അപ്പുറം നിൽക്കുന്ന  സത്യമാണ്.

സത്യം മാത്രം പിന്തുടരുമ്പോൾ  നിങ്ങൾ  സ്വയം  നന്മകളുടെ കേന്ദ്രമായി മാറ്റപ്പെടും .

സത്യം അല്ലാത്തതിനെ ഇപ്പോൾ തന്നെ ഉപേക്ഷിക്കുക . നിങ്ങളെ സ്വയം വീക്ഷിക്കുക . മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുക . നിങ്ങൾ ആരെയും  ആശ്രയിക്കാതിരിക്കുക . ഇത്രയും  പ്രവർത്തിയിൽ വരുത്തിയാൽ  നിങ്ങളിൽ ഒരു ആത്മീയ കേന്ദ്രം (സ്വബോധം ) തുറക്കപ്പെടും .

നിങ്ങളിൽ  ആത്മീയ കേന്ദ്രം  തുറന്നു കിട്ടിയാൽ , നിങ്ങൾക്ക്  സംതൃപ്തിയോ ടെ ജീവിക്കുവാൻ  ആവശ്യമായതെല്ലാം നിങ്ങളിലേക്ക്  വന്നു ചേരും .

അതിനു പിന്നിൽ പ്രവർത്തിക്കുന്നത്  പ്രപഞ്ചമെന്ന  സ്വസ്ഥിതമായ വ്യവസ്ഥയാണ് .
സ്വസ്ഥിതനല്ലാത്ത  സാധാരണ മനുഷ്യന്  പ്രപഞ്ച സത്യവുമായി ബന്ധപ്പെടുക  അസാധ്യമാണ് .


ഗംഗയിൽ സ്നാനം ചെയ്യുന്ന ഒരു ബ്രാഹ്മണൻ
 കുറെ ജലമെടുത്ത് കിഴക്ക് സൂര്യനെ നോക്കി തർപ്പണം ചെയ്യുന്നു .
അത് കണ്ട
"ഗുരു നാനാക്ക്" കുറെ ജലമെടുത്ത് നേരെ തിരിഞ്ഞ് പടിഞ്ഞാറോട്ട് നോക്കി കണ്ണടച്ച് തേവിക്കൊണ്ടിരുന്നു.
.ബ്രാഹ്മണൻ നാനാക്കിനെ തിരുത്തി.
" താങ്കൾ കിഴക്കോട്ട് നോക്കി ധ്യാനിച്ചു കൊണ്ട് സൂര്യന് തർപ്പണം ചെയ്യൂ "
ഇത് കേട്ട നാനാക്ക് തിരിച്ച് പറഞ്ഞു
"ക്ഷമിക്കണം....ഞാൻ പടിഞ്ഞാറ് ലാഹോറിലുള്ള എന്റെ കൃഷിയിടത്തിലേക്കാണ് വെള്ളം തേവുന്നത് ".
എന്ത് വിഡ്ഢിത്തമാണ് താങ്കൾ  ചെയ്യുന്നതെന്ന്  അഹങ്കാരിയായ  ബ്രാഹ്മണന്റെ പരിഹാസം .
"താങ്കൾ തർപ്പിക്കുന്ന ജലം സൂര്യനിലെത്തുമെങ്കിൽ
ഞാൻ തേവിക്കൊണ്ടിരിക്കുന്ന ഗംഗാജലം തീർച്ചയായും ലാഹോറിലുള്ള സ്വന്തം  കൃഷിയിടത്തിലും എത്തും".


 രക്ഷിക്കുന്നതും ശിക്ഷിക്കുന്നതുമായ  ദൈവം   മനുഷ്യൻറെ    സ്വപ്നത്തിൽ  മാത്രം ഉള്ളതാണ് .

മനുഷ്യനിൽ   സ്വപ്നാവസ്ഥയുടെ ദയനീയതയാണ്  ദൈവങ്ങളെ  സൃഷ്ടിച്ചു നില നിർത്തുന്നത് .