സ്വസ്ഥവും സ്വയം - സ്ഥിതവുമായ (sovereign ) ബോധം നിയന്ത്രിക്കുന്ന വ്യവസ്ഥയാണ് പ്രപഞ്ചം.
ഭൂമി അതിൽ വളരെ ചെറിയ ഒരു ഘടകം മാത്രമാണ്.
പ്രപഞ്ച ബോധം ക്രിയാത്മകമാകുന്ന അവ്യവസ്ഥയാണ്
മനുഷ്യനെ നിയന്ത്രിക്കുന്ന ബുദ്ധി .
ബുദ്ധിയുടെ സ്വഭാവം അസ്ഥിരതയാണ് . (ഭ്രമം ). ഭ്രമിക്കാത്ത ബുദ്ധിയാണ് സ്വബോധം .
സ്വബോധം (ആത്മ ജ്ഞാനം ) നേടുന്നതാണ് ബോധപ്രാപ്തി (awakening ).
ബുദ്ധിയുടെ ആദ്യ പടിയാണ് (begining ) "ഞാൻ".എന്ന സ്വാർഥ -ചിന്ത (Ego ).
സ്വയം പരിണാമപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു അ -ക്രമ -വ്യവസ്ഥയാണ് "ഞാൻ" എന്ന സങ്കൽപ്പം (image ).
മനുഷ്യൻ കാട്ടികൂട്ടുന്ന വികൃതികൾക്ക് കാരണം
" ഞാനോളജി " (മിഥ്യ , ഞാൻ എന്ന ഇമേജ് ) സൃ ഷ്ടി ക്കുന്ന അസ്വസ്ഥതയാണ്.
ഞാനോളജി " യാണ് മനുഷ്യൻറെ ദുഃഖ കാരണം .
ദുഃഖമെന്ന അവസ്ഥ തികച്ചും വ്യക്തിപരമാണ്.
ആനന്ദമെന്ന പരമമായ അവസ്ഥയാണ് ദുഖത്തിന് പരിഹാരം .
മനുഷ്യൻ അവനവനെ സ്വയം അറിയാൻ ശ്രമിക്കുന്ന പഠനമാണ് "ആത്മീയത "(spirituality ).
അവനവന് പുറത്തേക്കുള്ള എല്ലാ അന്വേഷണവും "ഞാൻ" എന്ന അ -ക്രമം (chaos ) നില നിർത്തും .
"ഞാൻ" എന്ന അ -ക്രമം അവനവനേയും പ്രപഞ്ചത്തേയും രണ്ടായി തിരിക്കുന്ന സ്വാർഥതയാണ് .
ഒരുവൻറെ സ്വാർഥ-ബുദ്ധി സൃഷ്ടിക്കുന്ന അടിസ്ഥാന വികാരമാണ് ഭയം .
മനുഷ്യനിൽ സ്വാർഥത നശിക്കാതെ ഭയവും നശിക്കുന്നില്ല .
ഭയത്തെ അകറ്റി നിർത്തുവാൻ "ഞാൻ" സൃഷ്ടിക്കുന്ന ഏതെങ്കിലും ഒരു ബിംബമാണ് മനുഷ്യൻ ആരാധിക്കുന്ന ദൈവങ്ങൾ .
മനുഷ്യൻറെ വിശ്വാസപരമായ സ്വാർഥതയെ ഒരു കൂട്ടായ ആചാരത്തിലേക്ക് പരിപോഷിപ്പിക്കുന്ന പ്രസ്ഥാന മാണ് മതം .
വെറും പ്രാചീന മനശാസ്ത്രം മാത്രമാണ് മതം. അത് കൊണ്ടാണ് ശാസ്ത്രം വളരുമ്പോൾ അതിൻറെ പ്രസക്തി നഷ്ടമാകുന്നത് .
കൂട്ടായ സ്വാർഥത (collective Ego, മതം ) ആദി മുതൽ പരസ്പരം മത്സരിച്ചും പടവെട്ടിയും നില നിർത്തുന്ന വർഗീയ പ്രസ്ഥാനമായത് കൊണ്ട് മതാത്മകൻ തൻറെ വിശ്വാസം അടുത്ത തല മുറക്ക് കൈമാറുന്നു .
ശിശുക്കളിലേക്ക് മതം പകർന്ന് കൊടുക്കുന്ന മനുഷ്യൻ വരും തലമുറയെ ആത്മീയതയിൽ നിന്നും വഴി തെറ്റിക്കുന്ന ഒരു വലിയ അപരാധമാണ് സ്വന്തം മക്കളോട് ചെയ്യുന്നത് .
മതങ്ങളുടെ സ്വാർഥതയും മനുഷ്യൻറെ സ്വാർഥതയും ഒന്ന് തന്നെയാണ് .
വ്യക്തിപരമായ സ്വാർഥതയുടെ പ്രതി ഫലമാണ് മനുഷ്യൻ അനുഭവിക്കുന്ന എല്ലാ ദുഖങ്ങൾക്കും കാരണം .
"ഞാൻ" എന്ന സത്യം സ്വയം സാക്ഷാത് ക്കരിക്കുന്ന വ്യക്തി ആനന്ദമെന്ന "പരമ -അവസ്ഥ"യിൽ ദുഖമില്ലാത്ത അവസ്ഥയിലേക്ക് പ്രവേശിക്കുന്നതാണ് മോക്ഷം .
ശ്രീ യേശു ആത്മ -സാക്ഷാത് ക്കാരത്തെ ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു .
"ഞാൻ സത്യവും, ജീവനും വഴിയും ആകുന്നു . അവനവനിൽ കൂടിയല്ലാതെ ആനന്ദം എന്ന പരമാവസ്ഥയെ പ്രാപിക്കുവാൻ ആർക്കും കഴിയുന്നതല്ല".
