ബുദ്ധിമാനായ മനുഷ്യൻ ബുദ്ധിയിൽ സൃഷ്ടിക്കുന്ന അസ്വസ്ഥത
യാണ് "കാമം" ( emotional violence) .
കാമം വ്യർഥമാണ് എന്ന് തിരിച്ചറിയുവാൻ അതിബുദ്ധിമാനും കഴിയില്ല എന്നതാണ് ബുദ്ധിയുടെ പരിമിതി .
" I am my problem " എന്ന ദയനീയമായ അവസ്ഥയാണ് സാധാരണ മനുഷ്യൻ .
സ്ത്രീയിൽ കാമം ഉണരുന്നത് പ്രണയത്തിൽ കൂടി മാത്രമാണെങ്കിൽ .പുരുഷനിൽ "കാമം" സൃഷ്ടിക്കുന്നതിന്
പുരുഷൻറെ കണ്ണും കാതും തുറക്കുന്ന "സാങ്കൽപ്പമാണ് ( Imagination) .
പുരുഷൻറെ കണ്ണും കാതും സദാനേരവും ഉണർന്നിരിക്കുന്നത് കാമം സൃഷ്ടിക്കുന്ന ചിന്തയിലാണ് .
പുരുഷനെ അസ്വസ്ഥമാക്കുന്ന കാമ ചിന്ത "ഞാൻ " എന്ന അജ്ഞതയുടെ സൃഷ്ടിയാണ് .
എന്നാൽ മനുഷ്യനിൽ ക്രീയാത്മകതയെ (motivation ) നയിക്കുവാനും കാമത്തിന് കഴിവുണ്ട് .
കജുരാഹോയും കാമസൂത്രയുമെല്ലം ഉണ്ടായിട്ടുള്ളത് ഇതിൻറെ ഫലമായിട്ടാ ണ് .
കണ്ണും കാതും പുരുഷനിലെ കാമചിന്തയെ ഉണർത്തുന്നു .
ചിന്തയിൽ കാമം സൂക്ഷിക്കുന്ന പുരുഷൻ "സ്ത്രീയുടെ ശരീരത്തിലും സദാ കാമം നിറഞ്ഞു നിൽക്കുന്നുവെന്ന് " തെറ്റി ദ്ധരിക്കുന്നു .
സിനിമയിലും സീരിയലിലും പറയുന്ന കഥകളിലും ചിത്ര രചനയിലും
പുരുഷ കലാകാരൻ പ്രകടിപ്പിക്കുന്നതും ഇത് തന്നെയാണ് .
പ്രണയമില്ലാതെ ഒരു പുരുഷൻ സ്ത്രീയെ സമീപിക്കുന്നത് ഒരു സ്ത്രീക്കും സ്വീകാര്യമല്ല എന്ന സത്യം
ഒരു മനശാസ്ത്രവും (ഞാനോളജി,psychology ) മതവും ( pseudo spirituality ) മനുഷ്യരെ പഠി പ്പിക്കുന്നില്ല .
മാത്രമല്ല അത് സ്ത്രീയിലെ വ്യക്തിത്വത്തെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന സത്യം പോലും പുരുഷന് അറിയില്ല .
ഇതെല്ലം ഒരു സ്ത്രീ അമ്മയെന്ന നിലയിൽ ആണ്‍മക്കളെ പഠി പ്പിക്കണം .
വേണ്ടാത്ത അനേകം കാര്യങ്ങൾ LKG മുതൽ പഠിക്കുന്ന മനുഷ്യൻ സ്ത്രീ പുരുഷ - ബന്ധത്തിൽ പരാജയപ്പെടുന്നത് വെറുമൊരു സങ്കൽപ്പമായ (emotion) കാമം മൂലമാണ് .
കാമം ഇല്ലാത്ത പരസ്പര ഇട പെടലാണ് സ്നേഹം . അത് കൊണ്ടാണ് സ്നേഹം ദൈവീകമാകുന്നതും .
മനശാസ്ത്രംവും കലാ -സാഹിത്യ രംഗവും മനസ്സിലാക്കുന്നതും മനുഷ്യരെ പഠി പ്പിക്കുന്നതുമായ
ലൈംഗീകത മനുഷ്യരെ വഴി തെറ്റിക്കുന്നതാണ് .
സ്ത്രീ പുരുഷ ബന്ധത്തിൻറെ അടിസ്ഥാനം തന്നെ ലൈംഗീകതയാണ് എന്ന് മനശാസ്ത്രം കണ്ട് പിടിച്ചത് പുരുഷൻറെ കാമചിന്തയിൽ നിന്നാകണം .
ഫ്രോയ്ഡ് അടിത്തറയിട്ട ലിബിടോ ആധുനീകതയിൽ കൂടി വളർന്ന് സെക്സൊളജി എന്നൊരു മനശാസ്ത്ര ശാഖ തന്നെയുണ്ടായിരിക്കുന്നു .
കാമസൂത്രവും കജുരഹോയിലെ രതി ശിൽപ്പങ്ങളും വിരിയിച്ചത് പുരുഷൻറെ ചിന്തയിലുദിച്ച കാമ ഭാവനയല്ലാതെ മറ്റൊന്നുമല്ല .
പ്രകൃതിപരമായി പുരുഷൻറെ ലൈംഗീകത ഒരുവൻറെ ചിന്തയിൽ വിരിയുന്ന സങ്കൽപ്പമാണ്.
അതുകൊണ്ടാണ് പുരുഷനിൽ കാമവികാരം ever -ready ആയിരിക്കുന്നത്.
എന്നാൽ സ്ത്രീക്ക് ലൈംഗീകത ഒരു സങ്കൽപ്പമല്ല, സത്യമാണ്.
അതുകൊണ്ട് സ്ത്രീകൾ എവിടെയും രതി - ചിന്തയുമായി (കാമം ) ജീവിക്കുന്നില്ല .
സ്ത്രീകൾ എവിടെയും പുരുഷനെ ബലാൽസംഗം ചെയ്യുന്നില്ല . സ്ത്രീക്ക് കാമം ready made ആയി കയ്യിലിരിക്കുന്ന ഒരു സംഗതിയല്ല.
പ്രണയം പൂവിടുമ്പോൾ മാത്രം ഉണർന്നു വരുന്ന ഒരു വികാരമാണ് സ്ത്രീയുടെ ലൈംഗീകത.
പുരുഷന് രതിക്ക് പ്രണയമേ ആവശ്യമല്ല .
കാരണം കാമം അവൻറെ സിരകളിൽ തന്നെയുണ്ട് .അതിനെ അടക്കി വക്കുവാൻ പലർക്കും സാധിച്ചെന്നുവരില്ല. അതിൽ മന്ത്രിയോ ,സഹപ്രവർത്തകരോ, ബന്ധുക്കളോ ,പുരോഹിതനോ , പൂജാരിയോ എന്ന വ്യത്യാസമില്ല .
എന്നാൽ പ്രണയം ഇല്ലാത്ത ഒരു സമയത്തും ഒരു സ്ത്രീയിലും കാമം എന്ന അവസ്ഥ നില നിൽക്കുന്നില്ല എന്ന് പുരുഷനേ ബൈബിളും ഗീതയും ഖുറാനും പഠിപ്പിക്കുന്നില്ല.
മനശാസ്ത്രം രതിയെ ഒരു സർവ്വ രോഗ സംഹാരിയായിട്ടാണ് വാഴ്ത്തു ന്നത് .
ഈ മനശാസ്ത്രം പുരുഷൻറെ കാമ വീര്യം കൂട്ടുമെന്ന് പറയേണ്ടതില്ലല്ലോ
പ്രണയം പോലും ആവശ്യമില്ലാത്ത പുരുഷൻറെ രതിയിൽ ഒരുവൻ സ്വയം സൃ ഷ്ടിക്കുന്ന സാങ്കൽപ്പീകതക്കു പുറത്ത് ഒന്നും അവശേഷിക്കുന്നില്ല .
ഈ സത്യം പഠിച്ചാൽ പുരുഷൻറെ സങ്കൽപ്പം മാറും . അതോടെ കാമം സൃഷ്ടിക്കുന്ന അസ്വസ്ഥതക്കും മാറ്റം വരും .
ചിലർക്ക് വരുത്തുന്ന പണനഷ്ടവും മാനഹാനിയു ഓർത്താൽ ചിലരുടെ കാമ പൂരണം ഒരു നഷ്ടക്കച്ചവടവും സമയനഷ്ടവും മാത്രമാണ് .
പക്ഷെ ഒരു ബുദ്ധിമാനുമത് സ്വയം അറിയാൻ കഴിയില്ല . അങ്ങനെയാണ് നമ്മുടെ ബുദ്ധി പ്രവർത്തിക്കുന്നത് .
എന്നാൽ ബുദ്ധി കൊണ്ട് ചിന്തിക്കുന്ന മനശാസ്ത്ര ത്തിനും നിർബന്ധമായി "ബ്രഹ്മചര്യം "(celebcy ) പാലിക്കുന്നവർക്കും ഈ സത്യം അംഗീ കരിക്കുവാൻ പ്രയാസമാണ്.
ഒരുവൻറെ അസ്വസ്ഥതയും ബുദ്ധിയും എല്ലാം കൂടുന്ന സങ്കൽപ്പമാണ് "ഞാൻ " എന്ന ക്രീയാത്മകൻ.
"സ്ത്രീ യിലെ -ലൈംഗീകതയുടെ" സത്യം അറിയാത്ത പുരുഷനിൽ കാമം ever ready ആയി ഒരുവൻറെ ചിന്തയിൽ അസ്വസ്ഥമായിരിക്കുമ്പോൾ സ്ത്രീയിൽ പുരുഷൻ
കാണുന്നത് മുഴുവൻ കാമം ആണ് എന്നാണ് പുരുഷൻറെ
തെറ്റായ ധാരണ .
അതു കൊണ്ടാണ് സ്ത്രീയുടെ സാമിപ്യം പലരേയും അനിയന്ത്രിതവും അക്രമ കാരിയുമാക്കുന്നത് .
സ്ത്രീകളെ പ്പറ്റിയുള്ള തെറ്റായ ധാരണയാണ് ചില പുരുഷന്മാർ തിക്കിലും തിരക്കിലും സ്ത്രീകളെ തൊടുകയും പിടിക്കുകയും ഒക്കെ ചെയ്യുന്നതിന് കാരണം .
പുരുഷ ലൈംഗീകതയിലെ സങ്കൽപ്പമാണ് പുരുഷൻ അശ്ലീലങ്ങളെയും സ്ത്രീയുടെ നഗ്നതയെയും ഇഷ്ടപ്പെടുന്നതിന് കാരണം .
പുരുഷന് കാമം ജനിക്കുന്നത് കണ്ണിലും കാതിലുമാണ് .
അതുകൊണ്ടാണ് സ്ത്രീകളുടെ വേഷവിധാനവും സിനിമയും പരസ്യങ്ങളുമൊക്കെ പുരുഷന് കാമ പ്രകോപനം വരുത്തുന്നതാണ്.
അതി ൻറെ ഫലമായി ഇന്ന് ഇന്റർനെറ്റ് സെക്സും ഫോണ്‍സെക്സുമൊക്കെ ഒരു വ്യവസായമായി വളർന്നു കഴിഞ്ഞു.
നഗ്നത കാണുന്നതും അശ്ലീലകഥകൾ വയിക്കുന്നതുമെല്ലാം ഇതിൻറെ ഫലമാണ്.
വികലമായ ലൈംഗീകത സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ എങ്ങനെ നേരിടുമെന്നത് എന്നും മനുഷ്യൻറെ ഏറ്റവും വലിയ വെല്ലുവിളിയാണ്.
മനുഷ്യനിൽ "ഞാൻ " എന്ന അവസ്ഥ തന്നെ വെറും സങ്കൽപമാണ് എന്ന സത്യം മനശാസ്ത്രത്തിന് മനസ്സിലാക്കുവാൻ ഒരിക്കലും കഴിയില്ല .
മനുഷ്യനൊഴികെ മറ്റെല്ലാ ജീവികളിലും ലൈംഗീകത പ്രത്യുല്‍പാദനത്തിൻറെ
അടിസ്ഥാനമായി മാത്രം പ്രവർത്തിക്കുന്നതിന് കാരണം
ജീവികളിൽ "കാമം" എന്ന "ചിന്ത" ഇല്ലാത്തത് കൊണ്ടാണ്.
കാമം (libido ) എന്നാൽ "ആഗ്രഹം" ചിന്തയിൽ മുട്ടി നിൽക്കുന്ന അവസ്ഥയാണ്. ബുദ്ധിമാനായ മനുഷ്യന് അവനവനെ അലട്ടുന്ന ചിന്തയിൽ നിന്നും സ്വയം രക്ഷപ്പെടാൻ ബുദ്ധി മാത്രം പോര . അതിന് ആത്മീയമായ ശക്തിയും ( സ്വബോധം )കൂടി വേണം .
കാമം കൊണ്ടാണ് നമ്മുടെ സ്ത്രീ പുരുഷ ഇടപെടലുകളിൽ ൽ ലൈംഗീകത കടന്നു വരുന്നതും, അത് സ്ത്രീക്ക് അപകടകരമാകുന്നതും .
ശിശുക്കളെ പ്പോലും ചിലർ പീഡിപ്പിക്കുന്ന രോഗത്തിൻറെ കാരണവും കാമം തന്നെയാണ് .
കാമം ഒരു മനുഷ്യനിൽ എത്രമാത്രം രോഗാതുരമാണ് എന്ന് പുറം ലോകത്തി ന് ഒരിക്കലും അറിയാൻ കഴിയില്ല .
കാരണം അത് ആ വ്യക്തിയുടെ ഉള്ളിൽ നടക്കുന്ന വൈകാരീകമായാ ഒരു രാസപ്രക്രിയയാണ്.
ചില പുരുഷന്മാരിൽ കാമം ഗർഭസ്തമായ ഒരു സ്ത്രീ പീടനബീജമാകാൻ സാധ്യത കൂടുത ലാണ് .
കാമം ചിന്തയിൽ വളർന്ന് വരുന്തോറും ചിലരിൽ അത് പ്രഷർ കുക്കറിലെ പ്രഷർ പോലെ വൈകാരീകമായ അസ്വസ്ഥത സൃ ഷ്ടിച്ചുകൊണ്ടിരിക്കു ന്നു.
അറിവിൻറെ പരമ കോടിയില്‍ നില്‍ക്കുന്ന ബുദ്ധിമാനായാലും സാഹചര്യം ഒത്തു വരുമ്പോൾ കാമം എന്ന അസ്വസ്ഥത അനിയന്ത്രിതവും അപകടകാരിയുമാവുന്നതിൽ മനുഷ്യൻ സ്വയം നിസ്സഹായരാവുന്നതാണ് ബലാൽ സംഗങ്ങളുടെ മനശാസ്ത്രം .
"സ്ത്രീയുടെ മാംസത്തിൽ കാമം ഇല്ല" എന്നാൽ പുരുഷൻറെ ചിന്തയിൽ കാമം എന്നാ വികാരം ഒരസുഖം പോലെ അവനെ അലട്ടുകയും ചെയ്യുന്നു .
ഇത് മനുഷ്യ സൃഷ്ടിയുടെ ഒരു കുഴപ്പം ആണെന്ന് പറയാനും കഴിയില്ല .
രതി (സംഭോഗം ) രസകരമായ ആസ്വാദനമായി കാണുന്നത് ബുദ്ധിമാനായ മനുഷ്യൻ മാത്രമാണ് .
മൃഗങ്ങളിൽ അവരിതിനെ ഭക്ഷണം പോലെ കരുതുന്നില്ല . അത് കൊണ്ടാണ് മൃഗങ്ങളിൽ ബലാൽ സംഗങ്ങൾ ഇല്ലാത്തത് .
രതിയാണ് വിശുദ്ധമായ സ്നേഹമായി മനുഷ്യൻ അറിയുന്നത് . അതും അവൻറെ ബുദ്ധിയുടെ പരിമിതിയാണ് .
സ്നേഹം എന്ന വിശുദ്ധിയിലേക്ക് കടക്കുവാൻ ബുദ്ധിമാനായ മനുഷ്യന് ബുദ്ധി വെടിയേണ്ടിയിരിക്കുന്നു .
മനുഷ്യൻറെ സ്വാർഥമായ ഇടപെടലുകളായ പ്രേമവും പ്രണയവും സ്നേഹമായി മനുഷ്യൻ തെറ്റിദ്ധരിക്കുന്നു . അതുകൊണ്ടാണ് രതിയും അതിനോടനുബന്ധിച്ച പാതിവൃത്യവു മൊക്കെ മനുഷ്യന് വിശുദ്ധമായത്.
എന്നാൽ മനുഷ്യൻറെ കാമം പ്രകൃ തിപരമായി പ്രത്യുത്പാ തനത്തിന് വേണ്ടിയുള്ളതാണ് ബാക്കിയെല്ലാം മനശാസ്ത്ര പരമാണ് . അവിടെ ഒരുവ ൻറെ വിശ്വാസം എന്താണോ അതാണ് മനുഷ്യനെ വഴി നടത്തുന്നത് . ഇങ്ങനെ മനശാസ്ത്രജ്ഞനും രതിശാസ്ത്രജ്ഞനും മനുഷ്യനെ തെറ്റായി പഠിപ്പിക്കുന്ന വിവരക്കേടുകളാണ് പുരുഷൻറെ കാമം ഒരു സാമൂഹ്യ വിപത്തായി മാറാൻ കാരണം .
സ്നേഹം ദൈവീകമായ മനുഷ്യ ൻറെ ഇടപെടലാണ് .
സ്വാർഥനായ മനുഷ്യന് അതിന് കഴിയില്ല . അത് കൊണ്ടവൻ ബിംബങ്ങളെ സൃഷ്ടിച്ച് ദൈവം ക്രിസ്തു വാണ് ,കൃഷ്ണനാണ് ,മണ്ണാങ്കട്ടയാണ് എന്നെല്ലാം വിശ്വസി ക്കുന്നു .
"ദയനീയം അവനവൻറെ ബുദ്ധി " എന്നത് മാത്രമാണ് സത്യം .
ഏഷ്യനെറ്റിൽ നിന്നും പകർത്തിയ ഒരു
സംഭവ ത്തിൽ കൂടി നമ്മുടെ " Think " പിഴക്കുന്നത് എങ്ങനെ എന്ന് കൂടി .വായിച്ചറിയുക
തെഹല്‍ക്ക ഗോവയില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച 'തിങ്ക്' സാഹിത്യോല്‍സവത്തിനിടെ അതിൻറെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന തരുണ്‍ തേജ്പാലിൻറെ 'തിങ്ക്' പിഴച്ചു പോയി .
തരുണ്‍ തേജ്പാൽ രണ്ടു ഇടങ്ങളില്‍ വെച്ച് രണ്ട് തവണ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഇരയായ മാധ്യമ സഹപ്രവര്‍ത്തക വ്യക്തമാക്കുന്ന ഇ -മെയില്‍ പുറത്തുവന്നത് ഇങ്ങനെയാണ്.
"വര്‍ഷങ്ങളോളം ഞാന്‍ ആരാധിക്കുകയും ആഴത്തില്‍ ബഹുമാനിക്കുകയും ചെയ്ത ഒരാളായിരുന്ന അദ്ദേഹം എന്റെ പിതാവിന്റെ സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമായിരുന്നു .
ഉപദ്രവിക്കപ്പെട്ട രണ്ടു സമയങ്ങളിലും ഞാന്‍ മുറിയിലേക്ക് തിരിച്ചുപോയത് പൂര്‍ണ്ണമായും പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു.
ആകെ കരഞ്ഞ്, വിറച്ച്...ഞാന്‍ മുറിയിലേക്ക് പോയി.രണ്ടാമത്തെ തവണയും എന്നെ അദ്ദേഹം ഉപദ്രവിച്ചപ്പോള്‍ തരുണിന്റെ മകള്‍ തിയയോടു പോലും കാര്യം പറഞ്ഞു.
ഞാന്‍ തിയയോട് ഇക്കാര്യം പറഞ്ഞുവെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ തല്ലി.
ഇനിയെന്തായിരിക്കും അദ്ദേഹമെന്നെ ചെയ്യുക എന്നാലോചിച്ച് ശരിക്കും ഞാന്‍ ഭയന്നു പോയി.
ഞായറാഴ്ച സാഹിത്യോസവം കഴിയുന്നതുവരെ ആളുകളുള്ള മുറികള്‍ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും ഞാനദ്ദേഹത്തില്‍നിന്ന് ഒഴിഞ്ഞു മാറി നടന്നു.
പിറ്റേന്ന് അദ്ദേഹമെനിക്ക് എസ്.എം.എസുകള്‍ അയച്ചു.
മദ്യപിച്ച് ലക്കു കെട്ട ഒരാളുടെ കളിതമാശയെ ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം അതില്‍ സൂചിപ്പിച്ചു.
എന്നാല്‍, അതല്ല നടന്നത്.
ഒരുവളെ നിങ്ങള്‍ സ്വന്തം ശരീരത്തിലേക്ക് ചേര്‍ക്കുന്നതും വസ്ത്രം അഴിക്കുന്നതും,
നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു സ്ത്രീയെ ലൈംഗികമായി സ്പര്‍ശിക്കുന്നതും കളിതമാശയല്ല."
ഇനി തരുണിന്റെ കത്ത് കൂടി വായിക്കുക .
പരീക്ഷണങ്ങളുടെ ദിനങ്ങളായിരുന്നു കഴിഞ്ഞത്. അതിന്റെ കുറ്റം സത്യസന്ധമായി ഞാന്‍ ഏറ്റെടുക്കുന്നു. തെറ്റായ ഒരു വിധിപറച്ചില്‍, പ്രാപ്തിയുള്ള ഒരു തെറ്റിച്ചുവായന,
ഞാൻ വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്ന എല്ലാത്തിനേയും പ്രതിക്കൂട്ടിലാക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ അത് എന്നെ എത്തിച്ചിരിക്കുന്നു.
ആ മാധ്യമപ്രവര്‍ത്തകയോട് നേരത്തെ നിരുപാധികം മാപ്പ് പറഞ്ഞതാണെങ്കിലും തുടര്‍ന്നും പ്രായശ്ചിത്തം ചെയ്യാന്‍ ഞാന്‍ വീണ്ടും നിര്‍ബന്ധിതനായിരിക്കുകയാണ്.
പിടിച്ചുനില്‍ക്കാനാവാത്ത പ്രശ്നങ്ങള്‍ക്കെതിരെനിന്ന് മറ്റുള്ളവര്‍ക്കൊപ്പം എന്റെയും രക്തവും, വിയര്‍പ്പും, കണ്ണീരും, അദ്ധ്വാനവുമാണ് തെഹല്‍കയെ അനുദിനം വളര്‍ത്തിയത്.
അടിച്ചമര്‍ത്തപ്പെട്ടവയുടേയും തെറ്റായി തെളിക്കപ്പെട്ടവയുടേയും ഭാഗത്ത് നിന്ന്, ന്യായത്തിനും നീതിക്കും വേണ്ടി വന്‍ പോരാട്ടങ്ങള്‍ നടത്താന്‍ തെഹല്‍കക്ക് കഴിഞ്ഞിട്ടുണ്ട്.
ലോകമെങ്ങും സഞ്ചരിച്ച് വീക്ഷണങ്ങളെയും നയനിലപാടുകളെയും മാറ്റിമറിക്കാന്‍ ആ ശബ്ദത്തിന് കഴിഞ്ഞു.
നന്മ ചെയ്യുന്നവര്‍ക്ക് അത് വഴികാട്ടിയായി. ഏറ്റവും മോശം കാലങ്ങളില്‍, തെഹല്‍ക്കയുടെ മാധ്യമ പ്രവര്‍ത്തകരെ ഭരണകൂടവും കോര്‍പറേറ്റുകളും നടത്തുന്ന അനിവാര്യമായ പിടിമുറുക്കലുകളില്‍നിന്ന് ഞാന്‍ സദാ സംരക്ഷിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്യ്രവും അറിവും ഞാനെന്നും ആദരിച്ചിട്ടുണ്ട്. സ്വന്തം വിശ്വാസങ്ങള്‍ ലംഘിച്ച് എന്തെങ്കിലും ചെയ്യാന്‍ ഒരാളോടും ഞാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ തെഹല്‍ക്കയേയും അതിന്റെ പ്രവര്‍ത്തനങ്ങളേയുമാണ് ഞാനെന്നും പ്രാധധാനമായി കണ്ടിട്ടുള്ളത്.
നമ്മുടെ ഉന്നതമായ ആദര്‍ശങ്ങള്‍ വ്രണപ്പെടുത്തേണ്ടി വന്നത് അങ്ങേയറ്റം ദു:ഖഭരിതമായ കാര്യമാണ്.
കാരണം അതില്‍ തെഹല്‍ക്കയുണ്ട്. തെഹല്‍ക്കയുടെ മഹാ പാരമ്പര്യമുണ്ട്.
പ്രായശ്ചിത്തം വെറും വാക്കുകളിലൊതുങ്ങേണ്ടതല്ല എന്ന് ഞാന്‍ കരുതുന്നു.
എന്നെ ഛിന്നഭിന്നമാക്കിയ ആ സംഭവത്തില്‍
എനിക്ക് പരിഹാരം തേടണം.
അതിനാല്‍, തെഹല്‍ക്ക എഡിറ്റര്‍ പദവിയില്‍നിന്നും ഓഫീസില്‍നിന്നും അടുത്ത ആറുമാസത്തേക്ക് ഞാന്‍ വിട്ടു നില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു.
ഷോമ, താങ്കള്‍ എപ്പോഴും ഒരു താരമാണ്. ദൌര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ ഞാന്‍ താങ്കളോടും മറ്റ് സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു.
കഴിവുറ്റ, സുരക്ഷിതമായ കരങ്ങളില്‍ തെഹല്‍കയെ ഏല്‍പിച്ച് ഞാന്‍ പോകുന്നു.
ക്ഷമാപണത്തോടെ,
തരുണ്‍